പെൺകുട്ടിയെ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കിയ പ്രതിക്ക് 12 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു

Advertisement

കരുനാഗപ്പള്ളി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശാസ്താംകോട്ട വില്ലേജിൽ പള്ളിശ്ശേരിക്കൽ മുറിയിൽ അജീഷ് ഭവനത്തിൽ അയ്യപ്പൻ (50) നെ ലൈംഗിക അതിക്രമങ്ങളിൽ നിന്നും കുട്ടികൾക്കുള്ള സംരക്ഷണ നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം 12 വർഷം കഠിന തടവിനും അറുപതിനായിരം രൂപ (60,000/-), പിഴ ഒടുക്കുവാനും വിധിച്ചു,

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിചാരണയിലിരുന്ന കേസിലാണ് പ്രതിയെ ജില്ലാ ജഡ്ജ് എഫ് മിനിമോൾ ശിക്ഷ വിധി പുറപ്പെടുവിച്ചത്, പ്രതി പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കടന്നു മാതാപിതാക്കൾ ഇല്ലാത്ത സമയങ്ങളിലും മറ്റും പലതവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കി എന്നുള്ളതായിരുന്നു പ്രോസിക്യൂഷൻ ചാർജ്, പ്രതി കുറ്റക്കാരനാണെന്ന് കണ്ടാണ് കോടതി ശിക്ഷ വിധിച്ചത് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: എൻ വി പ്രേംചന്ദ്രൻ ഹാജരായി, ശാസ്താംകോട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന അനീഷ് ആണ് കേസ് സംബന്ധിച്ച അന്വേഷണം നടത്തിയത്

Advertisement