യുവാവിനെ നിറ ബിയർ കുപ്പി കൊണ്ട് അടിച്ചുകൊല്ലാൻ ശ്രമിച്ച ആൾ അറസ്റ്റിൽ

Advertisement

 ചാത്തന്നൂർ: ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി തിരികെ വന്ന യുവാവിനെ നിറ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് 

കൊലപ്പെടുത്താൻ ശ്രമിച്ച ആളെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനി രാഹുൽ ഭവനിൽ മമ്മു സലി എന്ന് വിളിക്കുന്ന വിഷ്ണു (31) വാണ് പോലീസ് പിടിയിലായത്.

കാരം കോട് പ്രസാദ് ഭവനിൽ അനൂപി (28) നെയാണ് വിഷ്ണുവും സംഘവും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. അനൂപും കൂട്ടുകാരും കൂടി ഉളിയനാട് അപ്പുപ്പൻ കാവിലെ ഉത്സവം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകവേ പ്രതി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് അനൂപിനെ കിണറ് മുക്കിന് സമീപമുളള കല്ലുമലയിൽ കൂട്ടി കൊണ്ട് പോയി .അസഭ്യം വിളിച്ച് കൈയ്യിൽ കരുതിയിരുന്ന നിറ ബിയർ കുപ്പി കൊണ്ട് ആവലാതിക്കാരന്റെ തലയുടെ മർമ്മഭാഗത്ത് ആഞ്ഞടിക്കുകയായിരുന്നു. അനൂപ്  ഒഴിഞ്ഞ് മാറിയതു കൊണ്ട് അടിതലയുടെ ഇടത് ഭാഗത്ത് കൊണ്ട് മുറിവേൽക്കുകയും ചെയ്തു. 

അനൂപ് ഒഴിഞ്ഞ് മാറിയില്ലായിരുന്നുവെങ്കിൽ അടി തലയുടെ മർമ്മഭാഗത്ത് കൊണ്ട് തല പൊട്ടി പിളർന്ന് മരണം സംഭവിക്കാമായിരുന്നു എന്ന് പോലീസ് പറഞ്ഞു.  അനൂപിന്റെ അനുജൻ വിഷ്ണുവിനെതിരെ ചാത്തന്നൂർ പോലീസിൽ മുമ്പ് പരാതി നല്കിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നിലെന്ന് കരുതുന്നു. വിഷ്ണു കൊട്ടിയം, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ് 84 കിലോ കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്ത കഞ്ചാവ് കടത്ത് സംഘത്തിലും വിഷ്ണു പ്രതിയാണ് ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി നിൽക്കുബോൾ ആണ് വീണ്ടും കേസുകളിൽ പ്രതിയാകുന്നത്.

Advertisement