പിടിച്ചത് 180 മൊബൈൽ ഫോണുകള്‍, നാൽപ്പതിനായിരം സിംകാർഡുകള്‍ അന്തംവിട്ട് പൊലീസ്, കോടികളുടെ ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

Advertisement

മലപ്പുറം .ഇന്ത്യയ്ക്കകത്തും പുറത്തുമായി കോടികളുടെ ഓൺലൈൻ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.കർണാടക കൊപ്പ സ്വദേശി അബ്ദുൽ റോഷനാണ് മലപ്പുറം പോലീസിൻ്റെ പിടിയിലായത്.നാൽപതിനായിരം സിം കാർഡുകൾ, 150 മൊബൈൽ ഫോണുകൾ, ബയോമെട്രിക് സ്കാനറുകൾ എന്നിവ ഇയാളിൽ നിന്നും പിടിച്ചെടുത്തത്

ഓൺലൈൻ വ്യാജ ഷെയർ മാർക്കറ്റ് സൈറ്റ് വഴി മലപ്പുറം വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുപ്രധാന കണ്ടെത്തൽ.ഫേസ് ബുക്ക്‌ പേജ് ബ്രൗസ് ചെയ്ത യുവാവ് ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ തട്ടിപ്പിന് ഇരയായി വമ്ൻ ഓഫറുകൾ നൽകി ഒരു കോടി രൂപയിലധികം ബാങ്ക് അകൗണ്ടുകൾ വഴി ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു. ഈ കേസിലെ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘങ്ങൾക്ക് സിം കാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന കർണാടക സ്വദേശി അബ്ദുൽ റോഷനെ കുറിച്ച് കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കർണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇയാൾ മടിക്കേരിയിലെ വാടക ക്വാർട്ടേഴ്സിൽ ൽ വച്ച് പിടിയിലായി.

ഇയാളിൽ നിന്നും 180 മൊബൈൽ ഫോണുകളും, നാൽപ്പതിനായിരത്തോളം സിംകാർഡുകളും കണ്ടെത്തി.
സ്വകാര്യ മൊബൈൽ കമ്പനി ജീവനക്കാരനായിരുന്ന ഇയാൾ ആളുകൾ അറിയാതെയാണ് അവരുടെ പേരിൽ സിം കാർഡുകൾ എടുത്തിരുന്നത്. സിം കാർഡ് എടുക്കുന്നതിനു കസ്റ്റമർ റീട്ടെയിൽ ഷോപ്പുകളിൽ എത്തുമ്പോൾ അവരറിയാതെ രണ്ടോ മൂന്നോ പ്രാവശ്യം ഫിംഗർപ്രിന്റ് ബയോമെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് സിം കാർഡുകൾ എടുത്തിരുന്നതെന്നു ഇയാൾ പോലീസിനോട് പറഞ്ഞു.
ഇതിനായി സുഹൃത്തുക്കളുടെ കടകൾ ആണ് ഇയാൾ തെരെഞ്ഞെടുത്തിരുന്നത്.സിം കാർഡുകൾ 50 രൂപ നിരക്കിൽ തട്ടിപ്പുകാർക്ക് വിളിക്കുന്നതാണ് പ്രതിയുടെ രീതി

ഫേസ്ബുക്ക് വാട്സ്ആപ്പ് ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ അക്കൗണ്ടുകൾ തുറക്കുന്നതിന് ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾക്ക് വേണ്ട സാങ്കേതിക സഹായവും ഇയാൾ ചെയ്തിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ആളുകൾക്ക് വേണ്ടിയും അന്വേഷണം തുടരുകയാണ്.

Advertisement