അനീഷ്യയുടെ ആത്മഹത്യയിൽ  അന്വേഷണം വീണ്ടും മാറ്റി

കൊല്ലം. പരവൂര്‍ കോടതിയിലെ എ.പി.പി അനീഷ്യയുടെ ആത്മഹത്യയിൽ  അന്വേഷണം വീണ്ടും മാറ്റി. കൊല്ലo സിറ്റി ക്രൈം ബ്രാഞ്ചിൽ നിന്നും  സംസ്ഥാന ക്രൈംബ്രാഞ്ചിനാണ്  കേസ് കൈമാറിയത്.  അതേസമയം, പ്രതികളെ പോലീസ് സംരക്ഷിക്കുന് എന്ന ആരോപണവുമായി എ.പി.പിയുടെ കുടുംബം രംഗത്ത് എത്തി. കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് അനീഷ്യയുടെ അമ്മ ഹോക്കോടതിയെ സമീപിച്ചു.

കൊല്ലം പരവൂരിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ  സഹപ്രവര്‍ത്തകരുടെ മാനസിക പീഡനമെന്നായിരുന്നു  കുടുംബത്തിൻ്റെ ആരോപണം. ഇത് സാധൂകരിക്കുന്ന അനീഷ്യയുടെ  ശബ്ദസന്ദേശവും  ആത്മഹത്യ കുറിപ്പും പിന്നീട് ലഭിച്ചിരുന്നു.എന്നാൽ ആത്മഹത്യ നടന്ന്  52 ദിവസം പിന്നിട്ടിട്ടും ആരോപണ വിധേയരായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ അബ്ദുള്‍ ജലീല്‍, എ പി പി ശ്യം കൃഷ്ണ  എന്നിവരെ ചോദ്യം ചെയ്യാത്തത് കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമെന്നാണ് കുടുംബത്തിൻ്റെ  പരാതി. ലോക്കൽ പോലീസിൽ നിന്നും  കേസ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഫലമുണ്ടായില്ല. ഒന്നര മാസത്തോളമായിട്ടും കേസ് യാതൊരു പുരോഗതിയും ഉണ്ടാകാതെ വന്നതോടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറിയത്. എന്നാൽ, പോലീസിന്റെ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് വിശ്വാസമില്ലെന്ന് അനീഷ്യയുടെ അമ്മ .


ഹൈക്കോടതി നിയോഗിച്ച കമ്മീഷന്‍ ഇതുവരെ തങ്ങളുടെ  മൊഴിയെടുത്തിട്ടില്ലെന്ന് അമ്മ പറഞ്ഞു. പ്രതികളുടെ സ്വാധീനം മൂലമാണ് അന്വേഷണം ഇഴയുന്നതെന്നും അനീഷ്യയുടെ  അമ്മ വ്യക്തമാക്കി. സത്യാവസ്ഥ പുറത്ത് വരണമെങ്കിൽ    സിബിഐ അന്വേഷണം വേണമെന്നുo  കുടുംബം പറയുന്നു.

Advertisement