സിദ്ധാര്‍ത്ഥനെ വെള്ളം കുടിക്കാനാവാത്ത വിധമാക്കിയത് കരാട്ടേ പഠിച്ച സിന്‍ജോയുടെ ക്രൂരമര്‍മ്മപ്രയോഗമെന്ന് വിവരം

Advertisement

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് ഹോസ്റ്റലില്‍ ദുരൂഹമായി മരണമടഞ്ഞ സിദ്ധാര്‍ത്ഥന്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് വിവരം.ഭക്ഷണവും വെള്ളവും കഴിക്കാതെ സിദ്ധാര്‍ത്ഥന്‍ തീര്‍ത്തും അവശനായിരുന്നു എന്നും വെള്ളം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പുറത്തുവരുന്ന വിവരം. വെള്ളം കുടിക്കാനാവാത്ത വിധമാക്കിയത് ക്രൂരമര്‍മ്മപ്രയോഗമെന്ന് വിവരം

കേസിലെ ഒന്നാംപ്രതി സിന്‍ജോയാണ് അതിക്രൂരമായി മര്‍ദ്ദിച്ചതേ്രത
കരാട്ടെയില്‍ ബ്ലാക്ക് ബെല്‍ട്ടുനേടിയ സിന്‍ജോ ജോണ്‍സണ്‍ അതില്‍ കിട്ടിയ പരിശീലനമെല്ലാം സിദ്ധാര്‍ത്ഥനുമേല്‍ പ്രയോഗിച്ചു. മര്‍മ്മമൊക്കെ നന്നായി അറിയാവുന്ന സിന്‍ജോ സിദ്ധാര്‍ത്ഥിനെ ചവിട്ടി താഴെയിട്ട് കണ്ഠനാളത്തില്‍ കൈവിരല്‍ വെച്ച് അമര്‍ത്തി. ഇത് സിദ്ധാര്‍ത്ഥന് ദാഹജലം പോലും ഇറക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി.

ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവുമെല്ലാം പ്ലാന്‍ ചെയ്തത് സിന്‍ജോ ആയിരുന്നു. ഇത് തിരിച്ചിറിഞ്ഞാണ് പൊലീസ് ഇയാളെ മുഖ്യപ്രതിയാക്കിയതും. കാശിനാഥന്‍ സിദ്ധാര്‍ത്ഥിനെ ബെല്‍റ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു. എല്ലാവരുടേയും പ്രീതി പിടിച്ചു പറ്റിയ വിദ്യാര്‍ത്ഥിയോടുള്ള അസൂയ കൂടി തല്ലിത്തീര്‍ത്തു എന്ന് വിദ്യാര്‍ത്തികളുടെ മൊഴികളില്‍ നിന്ന് പൊലീസ് വായിച്ചെടുത്തു.

പതിനെട്ട് പ്രതികള്‍ക്ക് ഒപ്പം വെറ്റിനറി കോളേജ് പുറത്താക്കിയ ഒരാള്‍ ഹാശിം ആണ്. മര്‍ദനം നടന്നിടത്തെല്ലാം ഹാശിമിന്റെ സാന്നിധ്യമുണ്ട്. പക്ഷേ, മറ്റുപ്രതികള്‍ക്ക് എതിരെ കിട്ടിയതുപോലെ മൊഴി ഹാശിമിനെതിരെയില്ലെന്നാണ് പൊലീസ് ഭാഷ്യം. പ്രതിപ്പട്ടികയിലേക്ക് മറ്റുചിലര്‍ ഉള്‍പ്പെടാനുള്ള സാധ്യതകൂടിയുണ്ട്. ഹാശിം ഇല്ലെങ്കിലും മറ്റ് ചിലര്‍ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാനുള്ള സാധ്യതയുണ്ട്.

Advertisement