വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ജീവൻ നഷ്ടമായത് നാലുപേർക്ക്

Advertisement

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഇന്ന് ജീവൻ നഷ്ടമായത് നാലുപേർക്ക് .എറണാകുളം ജില്ലയിൽ രണ്ടു വാഹനാപകടങ്ങളിൽ മൂന്നു മരണവും പത്തനംതിട്ട പന്തളത്ത് കാറും ബസും കൂട്ടിയിടിച്ച് ഒരാളുമാണ് മരിച്ചത്.

എംസി റോഡിൽ പന്തളം കുരമ്പാലയിൽ അമൃത വിദ്യാലയത്തിന് സമീപം കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചാണ് ഒരാൾ മരിച്ചത്. ഇന്ന് രാവിലെ 6 45 ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്തുനിന്നും വന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.കോതമംഗലം നെല്ലിക്കുഴിയിൽ ആയിരുന്നു രണ്ടാമത്തെ അപകടം ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കളെയാണ് സമീപത്തെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഞാറക്കൽ എടവനക്കാട് സ്വദേശി അമാനുദ്ദീൻ, കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് എന്നിവരാണ് മരിച്ചത് ഇവർ വിനോദയാത്രയ്ക്കായി രണ്ടുദിവസം മുൻപ് വീട്ടിൽ നിന്നും പുറപ്പെട്ടതാണ്. പുലർച്ചെ നാലുമണിയോടെ ബൈക്ക് പാതയോരത്ത് മറിഞ്ഞു കിടക്കുന്നത് കണ്ടു ആളുകൾ നടത്തിയ തിരച്ചിലാണ് രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയത്. വൈറ്റില തൈക്കൂടത്തിന് സമീപം മെട്രോത്തൂണിൽ നിയന്ത്രണംവിട്ട ബൈക്കിടിച്ചാണ് നാലാമത്തെ മരണം സംഭവിച്ചത് തൃപ്പൂണിത്തുറ സ്വദേശി ജയശങ്കർ തമ്പിയാണ് അപകടത്തിൽ മരിച്ചത്. അശ്രദ്ധകരമായ വാഹനമോടിക്കൽ ആണ് അപകടങ്ങളുടെ പ്രധാന കാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Advertisement