പീഡനക്കേസ് അട്ടിമറിക്കാന്‍ ഡിഎന്‍എ തിരിമറി, നേതാവിനെ പുറത്താക്കി സിപിഎം

Advertisement

തിരുവല്ല .സ്വഭാവ ദൂഷ്യത്തിന്റെ പേരിൽ തിരുവല്ലയിലെ പാര്‍ട്ടി പ്രാദേശിക നേതാവിനെ പുറത്താക്കാൻ സിപിഐഎം തീരുമാനം. പ്രാദേശിക നേതാവും സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായ സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ചതുമായ കേസുകളിൽ സി സി സജി
മോൻ പ്രതിയായിരുന്നു. 2018ലെ കേസിന് പിന്നാലെ ഇയാളെ അന്വേഷണ വിധേയമായി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് പാർട്ടിയിൽ തിരിച്ചെടുത്ത് കൂടുതൽ ചുമതലകൾ നൽകുകയായിരുന്നു. ഇതിനിടെ പാർട്ടി അംഗത്വമുള്ള വീട്ടമ്മയുടെ നഗ്നചിത്രം എടുത്തു പ്രചരിപ്പിച്ചു എന്ന പരാതിയും ഉയർന്നു. ഗുരുതരമായ നിരവധി പരാതികൾ നേതൃത്വത്തിന് കിട്ടിയതിനെ തുടർന്നാണ് നടപടി. കേന്ദ്ര കമ്മറ്റി അംഗം ടി എം തോമസ് ഐസക് ജില്ലാ കമ്മറ്റി.
യോഗത്തിൽ പങ്കെടുത്തിരുന്നു.
സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ തിരുവല്ല ഏരിയ വൈസ് പ്രസിഡന്റുമാണ് സജിമോൻ. എന്നാൽ ഇതിനെല്ലാം പാർട്ടി മുൻപ് നടപടി എടുത്തിരുന്നുവെന്നും ഒരു പരാതിയിൽ രണ്ട് നടപടിയെന്നത് വിചിത്രമാണെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

Advertisement