വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജ്ജുനെ വെറുതേ വിട്ടു, കോടതിയിൽ നാടകീയ രംഗങ്ങൾ

Advertisement


ഇടുക്കി. വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അർജ്ജുനെ വെറുതേ വിട്ടു, കോടതിയിൽ നാടകീയ രംഗങ്ങൾ .

കുറ്റപത്രം സമർപ്പിച്ച് രണ്ടുവർഷത്തിനുശേഷമാണ് വിധി പറയുന്നത്. 2021 ജൂൺ മുപ്പതിനാണ് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്.


നാടിനെ നടുക്കിയ കൊടുംക്രൂരത. പീഡനത്തിനിടെ ബോധരഹിതയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടി തൂക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ വിവരം വെളിപ്പെടുന്നത്. അതുവരെ എല്ലാവരും കരുതിയിരുന്നത് കഴുത്തിൽ ഷാൾ കുരുങ്ങിയാണ് ആറു വയസ്സുകാരിയുടെ മരണം എന്നാണ്. പോലീസ് നടത്തിയ അന്വേഷണത്തിൽ വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് പ്രതിയെന്ന കണ്ടെത്തി. മൂന്നു വയസ്സു മുതൽ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. അറസ്റ്റിലായ പ്രതിക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ഉൾപ്പടെ ചുമത്തി. 2021 സെപ്റ്റംബർ 21 ന് കുറ്റപത്രം സമർപ്പിച്ചു.

പ്രതിക്കെതിരെ ആരോപണങ്ങൾ തെളിയിക്കാനായില്ല അതിനാൽ പ്രതിയെ വെറുതേ വിടുന്നു എന്ന ഒറ്റവരി വിധി പ്രസ്താവനയാണ് ജഡ്ജി നടത്തിയത്.

വിധിക്കു പിന്നാലെ ഇരയുടെ ബന്ധുക്കൾ കോടതിമുറിയിൽ നിലവിളിയോടെ പ്രതികരിച്ചു. കോടതി മുറിയിൽ വീണുരുണ്ട് കരഞ്ഞ മാതാവിനെയും ബന്ധുക്കളെയും പിടികൂടി കോടതിക്ക് പുറത്തേക്ക് കൊണ്ടുപോയി. പ്രതിയ്ക്കുവേണ്ടി നീതി അട്ടിമറിക്കപ്പെട്ടു എന്നാണ് ആരോപണം. പ്രദേശത്തെ ഇടതുരാഷ്ട്രീയ പ്രവർത്തകനായിരുന്നു പ്രതി.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ കേസിൻറെ വിചാരണ കട്ടപ്പന അതിവേഗ കോടതിയിൽ തുടങ്ങി. കേസിൽ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയിൽ സമർപ്പിച്ചു. അനാവശ്യ പരാതികൾ നൽകി വിചാരണ പരമാവധി നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങളാണ് പ്രതിഭാഗം ഇതുവരെ കോടതിയിൽ നടത്തിയത്. കഴുത്തിൽ ഷാൾ കുരുങ്ങിയാണ് പെൺകുട്ടി മരിച്ചതെന്ന് വരുത്തിത്തീർക്കാൻ പരമാവധി ശ്രമം നടത്തിയിട്ടുണ്ട്. വിചാരണക്കിടെ പുതിയ ജഡ്ജി ചർജ്ജെടുത്തതും വിധി പ്രസ്താവം വൈകിപ്പിച്ചു.

പ്രതി ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ പ്രവർത്തകനാണ്. കേസിൽ പൊലീസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാട് എടുത്തു എന്ന ആക്ഷേപമാണ് കോൺഗ്രസ് നടത്തുന്നത്. കേസ പുനരന്വേഷിക്കണം. ഇതേ ആവശ്യം പ്രതിയുടെ അഭിഭാഷകനും ഉന്നയിച്ചു. കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം വിശദമാക്കി.

Advertisement