അസാധാരണ ഭക്തജനത്തിരക്കിൽ ശ്വാസം മുട്ടി സന്നിധാനം

ശബരിമല . അസാധാരണ ഭക്തജനത്തിരക്കിൽ ശ്വാസം മുട്ടി സന്നിധാനം. 12 മണിക്കൂറിൽ ഏറെ ക്യൂവിൽ തുടർന്ന് ഭക്തർ. 18 – ആം പടി കയറ്റുന്നതിൽ പോലീസ് അപാകത. തിരക്ക് നിയന്ത്രിക്കുന്നതിലും പോലീസ് വീഴ്ചയെന്ന് ആക്ഷേപം.

ഇന്നലെയാണ് പോലീസിന്റെ പുതിയ ബാച്ച് സന്നിധാനത്ത് ചുമതല ഏറ്റത്. ഭക്തരെ നിയന്ത്രിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് പോലീസിന് ഉണ്ടായത്. ബാരിക്കേഡുകൾ മറികടന്ന് പലരും പതിനെട്ടാം പടിയിലേക്ക് ഓടി കയറി. നടപ്പന്തൽ ഭക്തരെ കൊണ്ട് നിറഞ്ഞു

ഇന്നലെ ഉച്ചക്ക് മല ചവിട്ടി തുടങ്ങിയവർക്ക് ഇന്ന് ഉച്ചയായിട്ടും ദർശനം ലഭിച്ചില്ല. ഒരു മണിക്ക് നട അടച്ചതോടെ ദർശനത്തിന് ഇനിയും മണിക്കൂറുകൾ കാത്ത് നിൽക്കണം.
പമ്പയിലും നിലക്കലിലും എരുമേലിയിലും ഭക്തർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി.


Advertisement