വയലിൻ വിദ്വാൻ ബി ശശികുമാർ അന്തരിച്ചു

Advertisement

തിരുവല്ല: കർണ്ണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ ബി. ശശികുമാർ അന്തരിച്ചു. 77 വയസ്സായിരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചിട്ടുണ്ട്.
27ഏപ്രിൽ 1949 ന്
തിരുവല്ല ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാനായിരുന്ന കൊച്ചുകുട്ടപ്പൻ എന്ന എം.കെ. ഭാസ്കര പണിക്കരുടെയും ജി. സരോജിനിയമ്മയുടെയും മകനായി തിരുവല്ലയിൽ ജനിച്ചു. 

സ്വാതി തിരുനാൾ കോളേജിൽ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും ചാലക്കുടി നാരായണസ്വാമിയുടെ മേൽ നോട്ടത്തിൽ പാസായി. സ്വാതി തിരുനാൾ സംഗീത കോളേജിൽ അധ്യാപകനായി ജോലി ചെയ്തു. പിന്നീട് 1971 ൽ തിരുവനന്തപുരം ആകാശവാണിയിൽ സ്റ്റാഫ് ആർട്ടിസ്റ്റായി (വയലിൻ) ചേർന്നു. സമീപകാലത്തെ മഹാന്മാരായ എല്ലാ സംഗീജ്ഞർക്കുമൊപ്പം കച്ചേരിക്ക് ശശികുമാർ വയലിൻ വായിച്ചിട്ടുണ്ട്. ചെമ്പൈ, ശെമ്മങ്കുടി, ഡി.കെ. ജയരാമൻ, ഡി.കെ. പട്ടമ്മാൾ, എം.ഡി. രാമനാഥൻ, കെ.വി. നാരായണ സ്വാമി, ആലത്തൂർ ബ്രദേഴ്സ്, ശീർകാഴി ഗോവിന്ദ രാജൻ, എം. ബാലമുരളീകൃഷ്ണ, ടി.വി. ശങ്കരനാരായണൻ, മധുരൈ. ടി.എൻ. ശേഷഗോപാലൻ, ടി.കെ. ഗോവിന്ദറാവു, കെ.ജെ. യേശുദാസ്, എൻ. രമണി(ഫ്ലൂട്ട്), എസ്. ബാലചന്ദർ, ചിട്ടിബാബു (വീണ) എന്നിവരോടൊപ്പം  കച്ചേരിയും പണ്ഡിറ്റ് ജസ്‌രാജ്, എം.ബാലമുരളീ കൃഷ്ണ എന്നിവരോടൊപ്പം ജുഗൽബന്ദിയും  നടത്തിയിട്ടുണ്ട്.

വയലിനിസ്റ്റ് ബാലഭാസ്ക്കറിൻ്റെ അമ്മാവനും ഗുരുവും ആയിരുന്നു.

Advertisement