തൃത്താല കരിമ്പനക്കടവിലെ ഇരട്ടക്കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി മുസ്തഫ

കൊല്ലപ്പെട്ട അൻസാറും അഹമ്മദ് കബീറും (ഇടത്). അറസ്റ്റിലായ മുസ്തഫ
Advertisement

പാലക്കാട്‌. തൃത്താല കരിമ്പനക്കടവിലെ ഇരട്ടക്കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി മുസ്തഫ. സുഹൃത്തുക്കളായ അൻസാറിനെയും കബീറിനെയും താൻ തന്നെയാണ് കൊലപ്പെടുത്തിയത് എന്ന് പ്രതി നൽകിയ മൊഴിയിൽ പറയുന്നു. ലഹരി ഉപയോഗത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.


മീൻ പിടിക്കാനായി ഭാരതപ്പുഴയുടെ കരിമ്പനക്കടവ് ഭാഗത്തെത്തിയ സംഘം ഇവിടെ വെച്ച് ലഹരി ഉപയോഗതതിനിടെ വാക്കുതർക്കത്തിൽ ഏർപ്പെടുകയും മുസ്തഫ അൻസാറിനേയും, കബീറിനെയും കത്തി ഉപയോഗിച്ചു ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിൽ ആഴത്തിൽ പരുക്കേറ്റ അൻസാർ ഓടി രക്ഷപ്പെട്ട് , നാട്ടുകാരുടെ സഹായത്തോടെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ അൽപ്പം കഴിഞ്ഞ് മരിച്ചു.കബീറിന്റെ മൃതദേഹം ഇന്നലെ ഉച്ചയോടെ ഭാരതപ്പുഴയിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്. ആക്രമണത്തിനുശേഷം ഒളിവിൽ പോയ മുസ്തഫയെ വടക്കാഞ്ചേരിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു

കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണോ ഇരുവരേയും കരിമ്പനക്കടവിലേക്ക് മുസ്തഫ എത്തിച്ചത് എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടതിനു ശേഷം കൊല്ലപ്പെട്ട അൻസാറിന്റെ മൃതദേഹം ഖബറടക്കി.

Advertisement