കപ്പൽ സ്വീകരിക്കുന്ന ദിവസവും ക്രെഡിറ്റിനെ ചൊല്ലി ഭരണ പ്രതിപക്ഷ പോര്

Advertisement

തിരുവനന്തപുരം . വിഴിഞ്ഞം തുറമുഖത്തേക്ക് കപ്പൽ സ്വീകരിക്കുന്ന ദിവസവും ക്രെഡിറ്റിനെ ചൊല്ലി ഭരണ പ്രതിപക്ഷ പോര്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എട്ടുകാലി മമ്മൂഞ്ഞ് എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. യുഡിഎഫ് പദ്ധതി മുടക്കാൻ ശ്രമിച്ചവരെന്ന് മന്ത്രി വി. ശിവൻകുട്ടി.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റിന്റെ അവകാശി എന്ന വാദത്തിലാണ് യുഡിഎഫ്. തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന ആവശ്യത്തിൽ നിന്ന് പ്രതിപക്ഷം പിന്നോട്ടില്ല. നായനാർ മന്ത്രിസഭയുടെ കാലത്ത് വിഴിഞ്ഞം പദ്ധതിക്കായി ഒന്നും ചെയ്തിട്ടില്ല എന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പറഞ്ഞു.

പദ്ധതിയുടെ യഥാർത്ഥ അവകാശികൾ ഇടതുപക്ഷമെന്ന് മന്ത്രി വി ശിവൻകുട്ടി.

തുറമുഖ പരിസരത്ത് ഭരണ പ്രതിപക്ഷങ്ങളുടെ ഫ്ലക്സ് യുദ്ധമാണ്. തുറമുഖത്തിന്റെ ശില്പി എന്ന പേരിൽ ഉമ്മൻചാണ്ടിയുടെ കട്ടൗട്ടും യുഡിഎഫ് പ്രവർത്തകർ ഉയർത്തി. കേന്ദ്രത്തിന്റെ വികസന നേട്ടം എന്ന പേരിൽ ബിജെപിയുടെ ഫ്ലക്സ് ബോർഡും തുറമുഖ പരിസരത്ത് കാണാം.

Advertisement