സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സിപിഐ

Advertisement

തിരുവനന്തപുരം.സി.പി.ഐ സംസ്ഥാന നിർവ്വാഹകസമിതി യോഗത്തില്‍ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനം.സിപിഐ ഭരിക്കുന്ന ഭക്ഷ്യ,കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നാണ് പ്രധാന വിമർശനം.വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ
സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണെന്നും ചിലർ വിമർശനമുയർത്തി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയോട് വിശദീകരണം തേടാനും തീരുമാനിച്ചു

സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ സി.പി.ഐ നേതൃത്വം മൗനം പാലിക്കുന്നുവെന്ന വിമർശനങ്ങള്‍ക്കിടെയാണ് സംസ്ഥാന സംസ്ഥാന നേതൃയോഗങ്ങള്‍ ആരംഭിച്ചത്.
പല കോണുകളില്‍ നിന്ന് ഉയർന്ന വന്ന വിമർശങ്ങള്‍ ഉള്‍ക്കൊണ്ട തരത്തിലാണ് സംസ്ഥാന എക്സിക്യൂട്ടീവില്‍ ഉണ്ടായ വിമർശനങ്ങള്‍.സർക്കാരിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും കടുത്ത വിമർശനങ്ങള്‍ ഉയർന്ന് വന്നു.സിപിഐ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നുവെന്നാണ് ചില അംഗങ്ങളുടെ വിമർശനം.പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്.സർക്കാരിൽ ധൂർത്തെന്നും എക്സിക്യൂട്ടിവ് അംഗങ്ങളില്‍ ചിലർ കുറ്റപ്പെടുത്തി.സർക്കാരിന്റെ മുൻഗണന മാറ്റണമെന്നായിരിന്നു ചിലരുടെ ആവശ്യം.
ഇപ്പോഴത്തെ മുൻഗണന ഇടതു സർക്കാരിന് ചേർന്നതല്ല,തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകണം,അല്ലാത്തപക്ഷം വലിയ തിരിച്ചടി ഉണ്ടാകുമെന്നും ചിലർ പറഞ്ഞു.
മുഖ്യമന്ത്രിയ്ക്കെതിരെയും യോഗത്തില് വിമർശനമുണ്ടായി.വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിയാണ്.
മുൻമുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ സമരം ചെയ്തിട്ടുണ്ട്.ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് അതിന് തയാറാകുന്നില്ലെന്നും നിർവ്വാഹകസമിതിയില്‍ ചോദ്യമുയർന്നു.സഹകരണ തട്ടിപ്പിലും വിമർശനമുണ്ടായി.സഹകരണ മേഖലയിൽ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല,നിക്ഷേപകർക്ക് പണം മടക്കി കൊടുക്കുകയാണ് വേണ്ടത്, പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്നും എക്സിക്യൂട്ടിവീൽ വിമർശനമുയർന്നു.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനോട് വിശദീകരണം തേടാന്‍ സിപിഐ തീരുമാനിച്ചു…പാർട്ടി കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ചാണ് ജയനോട് വിശദീകരണം തേടാൻ തീരുമാനിച്ചത്.

Advertisement