നാട്ടുകാരെയും പോലീസിനെയും ലഹരി മാഫിയ അക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം

Advertisement

കോഴിക്കോട്.താമരശ്ശേരി അമ്പലമുക്കില്‍ നാട്ടുകാരെയും പോലീസിനെയും ലഹരി മാഫിയ അക്രമിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതം. പതിനഞ്ചോളം വരുന്ന സംഘമാണ് ഇന്നലെ രാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രണ്ട് പോലീസ് ജീപ്പും ഒരു കാറും വീടിന്റെ ചില്ലുകളുമാണ് തകര്‍ത്തത്.

പ്രദേശവാസിയായ ഒരാളെ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൂരിമുണ്ടയില്‍ മന്‍സൂർ തന്റെ വീട്ടിൽ സി സി ടി വി ക്യാമറ സ്ഥാപിച്ചതില്‍ പ്രകോപിതരായാണ് സംഘം അക്രമം അഴിച്ച് വിട്ടത്. എറണാകുളം സ്വദേശി സക്കീറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. കുടുക്കിലുമ്മാരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് സ്ഥലത്ത് ഷെഡ് നിര്‍മിച്ചാണ് ലഹരി മാഫിയാ സംഘം ക്യാമ്പ് ചെയ്തിരുന്നത്.

Advertisement