അരിക്കൊമ്പനുവേണ്ടി കാട്ടിൽ അരിയും ശർക്കരയും പഴക്കുലയും എത്തിച്ചു നൽകി തമിഴ്നാട്

Advertisement

ചെന്നൈ: അരിക്കൊമ്പനുവേണ്ടി കാട്ടിൽ അരിയും ശർക്കരയും പഴക്കുലയുമൊക്കെ എത്തിച്ചു നൽകിയിരിക്കുകയാണ് തമിഴ്നാട്. അരിക്കൊമ്പൻ ക്ഷീണിതനായതിനാൽ വിശന്നിരിക്കാതിരിക്കാൻ ആണ് വനം വകുപ്പ് അധികൃതർ ഇവ എത്തിച്ചിരിക്കുന്നത്. ഷൺമുഖ നദി ഡാമിനോടു ചേർന്നുള്ള റിസർവ് വനത്തിലാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. വനത്തിൽ പലയിടത്തും ഭക്ഷ്യവസ്തുക്കൾ എത്തിച്ചുനൽകിയിട്ടുണ്ട്. 
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്ന് കമ്പം എംഎൽഎ അറിയിച്ചു. ജനവാസ മേഖലയിലിറങ്ങി പ്രശ്‌നമുണ്ടാക്കാതിരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. 
രാത്രിയിൽ കൃഷിത്തോട്ടത്തിലെത്തി ഭക്ഷണം കണ്ടെത്തുന്നതാണ് അരിക്കൊമ്പന്റെ ഇപ്പോഴത്തെ രീതി. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മരത്തിലോ മുൾച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായതാകാം എന്നാണ് കരുതുന്നത്. 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്.

Advertisement