കുമ്പിടി ബൈക്കുകള്‍ പിന്നെയും, മോട്ടോര്‍ വാഹന വകുപ്പിനെ ഞെട്ടിച്ച് ഇരട്ട ബൈക്കുകള്‍ കടമ്പനാട്ട് ഇനിയും

കടമ്പനാട്.വ്യാജനമ്ബര്‍ പ്ലേറ്റുമായി മോട്ടോര്‍ വാഹന വകുപ്പ് ബുളളറ്റ് പിടികൂടിയ അതേ വീട്ടില്‍ നിന്ന് വീണ്ടും വ്യാജ നമ്ബര്‍ പ്ലേറ്റുള്ള ബൈക്ക് പിടികൂടി.
കടമ്പനാട് മണ്ണടിക്ക് സമീപം താമസിക്കുന്ന അഖിലിന്റെ വീട്ടില്‍ നിന്നാണ് ബജാജ് സി ടി 100 ബൈക്ക് പിടികൂടിയത്. ഇതിന്റെ നമ്ബര്‍ പ്ലേറ്റ് വ്യാജമായിരുന്നെങ്കിലും ചേസിസ് നമ്ബര്‍ കൃത്യമായിരുന്നു. മോഷണം നടന്നതായി സംശയിക്കുന്നതിനാല്‍ അടൂര്‍ പോലീസിന് കൈമാറി. മാര്‍ച്ച്‌ ആറിനാണ് ഇത് കസ്റ്റഡിയില്‍ എടുത്തത്. ശനിയാഴ്ച രാവിലെ വീണ്ടും ഈ വാഹനം പിടികൂടിയ വീടിന് മുന്നിലൂടെ പോയപ്പോള്‍ ഒരു ബജാജ് സി ടി 100 ബൈക്ക് പോര്‍ച്ചില്‍ ഇരിക്കുന്നത് കണ്ടു. കെ എല്‍ 03 എം 1223 എന്നതായിരുന്നു ഇതിന്റെ നമ്ബര്‍. സംശയം തോന്നി ഔദ്യോഗിക വാഹനത്തിലിരുന്ന് തന്നെ എം എം വി ഐ മനോജ് ആര്‍ ടി സൈറ്റില്‍ പരിശോധിച്ചപ്പോള്‍ ഈ നമ്ബരിലുള്ള വാഹനത്തിന്റെ രേഖകള്‍ കാലാവധി

നേരത്തേ വ്യാജ നമ്പര്‍ പ്ലേറ്റുള്ള ബുള്ളറ്റ് എം എം വി വെ എം ഐമാരായ ആര്‍ മനോജ്, പി കെ അജയന്‍, ഡ്രൈവര്‍ അജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികുടിയിരുന്നു. വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ വാഹനത്തിന്റെ നമ്ബര്‍ നോക്കി പിഴ അടയ്ക്കാനുള്ള ഓണ്‍ലൈന്‍
അടയ്ക്കാനുള്ള ഓണ്‍ലൈന്‍ ചെല്ലാന്‍ അയച്ചപ്പോഴാണ് ഇത് വ്യാജ നമ്ബര്‍ ആണെന്ന് വ്യക്തമായത്.

ചെല്ലാന്‍ കിട്ടിയ യഥാര്‍ഥ ഉടമ ബുക്കും മറ്റു രേഖകളും ചുവന്ന നിറത്തിലുള്ള തന്റെ ബുള്ളറ്റുമായി അടൂര്‍ ആര്‍ ടി ഓഫീസില്‍ ഹാജരായപ്പോഴാണ് പച്ച ബുള്ളറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജ നമ്ബരുള്ള പച്ച ബുള്ളറ്റ് കണ്ടെത്തിയത്. ഇതിന്റെ നമ്ബര്‍ പ്ലേറ്റ് വ്യാജമായിരുന്നെങ്കിലും ചേസിസ് നമ്ബര്‍ കൃത്യമായിരുന്നു.
ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് ചെന്ന് വണ്ടിയുടെ എന്‍ജിന്‍ നമ്ബരും ചേസിസ് നമ്ബരും പരിശോധിച്ചപ്പോള്‍ വാഹനം വ്യാജമാണ്. വണ്ടിയിലുള്ള എന്‍ജിന്‍ നമ്ബരും ചേസിസ് നമ്ബരും വച്ച്‌ പരിശോധിച്ചപ്പോള്‍ യഥാര്‍ഥ നമ്ബര്‍ കെ എല്‍ 03 എല്‍ 6663 ആണെന്ന് വെബ്‌സൈറ്റില്‍ നിന്ന് മനസിലാക്കി. വാഹനം കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. 10 ദിവസത്തെ ഇടവേളയിലാണ് ഒരാളുടെ കൈയില്‍ നിന്ന് രണ്ട് വ്യാജവാഹനങ്ങള്‍ പിടികൂടുന്നത്. ജോയിന്റ ആര്‍ ടി ഓയുടെ റിപ്പോര്‍ട്ട് സഹിതമാണ് പച്ച ബുള്ളറ്റ് പോലീസിന് കൊടുത്തത്. ഇപ്പോള്‍ പിടികൂടിയ ബൈക്കും ഇതേ പോലെ നല്‍കും. എന്നാല്‍, പച്ചബുള്ളറ്റിന്മേല്‍ ഇതു വരെ അന്വേഷണം തുടങ്ങിയിട്ടില്ല.

Advertisement