വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ പിഴ

ദുബൈ: യു.എ.ഇയിൽ വീടുകളിൽ ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കാനുള്ള നിയമം പരിഗണനയിൽ. ജനങ്ങൾ ഉത്തരവാ ദിത്തത്തോടുകൂടി ഭക്ഷണം കൈകാര്യംചെ യ്യുന്നത് പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവി നനുസരിച്ച് പിഴ ഈടാക്കാനാണ് തീരുമാന മെന്ന് ഫുഡ് ലോസ് ആൻഡ് വേസ്റ്റ് സംരംഭ മായ ‘നിഅ്മ’ (അനുഗ്രഹം) സെക്രട്ടറി ജനറ ൽ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു.രാജ്യത്ത് പാഴാക്കപ്പെടുന്ന ഭക്ഷണത്തിന്റെ അളവ് വലിയ ‘ആശങ്കയുളവാക്കുന്നതാണ്. പ്രതിവർഷം രാജ്യത്ത് ഏതാണ്ട് 600 കോടി ദിർഹമിന്റെ ഭക്ഷ്യവസ്തു‌ക്കൾ പാഴാക്കപ്പെ ടുന്നുണ്ടെന്നാണ് കണക്ക്. 2020ലെ ഭക്ഷ്യ സുസ്ഥിരത സൂചികപ്രകാരം പ്രതിവർഷം രാ ജ്യത്ത് ഒരാൾ 224 കിലോ ഭക്ഷണവസ്തുക്ക ളാണ് പാഴാക്കുന്നത്. യൂറോപ്പിനെയും വട ക്കേ അമേരിക്കയെയും താരതമ്യംചെയ്യു മ്പോൾ യു.എ.ഇയിൽ പാഴാക്കപ്പെടുന്ന ഭ ക്ഷ്യവസ്തുക്കളുടെ അളവ് രണ്ടിരട്ടിയാണ്. ‘ഭക്ഷണം പാഴാക്കുന്നവർക്ക് ഉടൻ പിഴ ചുമത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷേ, അതു വൈകാതെ നിലവിൽവരും. വെള്ളവും വൈദ്യുതിയും പോലെ നിങ്ങൾ എത്ര മാലിന്യം സൃഷ്ടിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ ഫീസ് അടക്കാൻ തുടങ്ങി യാൽ മാത്രമേ നിങ്ങൾ എത്രമാത്രം ഭക്ഷണം പാഴാക്കുന്നു എന്നതിനെക്കുറിച്ച് ബോധവാ ന്മാരാകാൻ തുടങ്ങൂ’- നുവൈസ് വ്യക്തമാ ക്കി

വിതരണ ശൃംഖലയിലുടനീളം ഭക്ഷ്യവസ്തു ക്കളുടെ നഷ്ടവും പാഴാക്കലും കുറക്കാൻ ല ക്ഷ്യമിട്ട് ഗവൺമെൻ്റ് ഏജൻസികൾ, സ്വകാ ര്യ മേഖലകൾ, സർക്കാർ ഇതര സംഘടനക ൾ, വിവിധ സാമൂഹിക കൂട്ടായ്മ്‌മകൾ എന്നിവ യുടെ സഹകരണത്തോടെ 2020 മാർച്ചിലാ ണ് ‘നിഅ്മ’ സംരംഭത്തിന് തുടക്കമിടുന്നത്. 2023ഓടെ ദേശീയ തലത്തിൽ പാഴാക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് 50 ശതമാനം കുറക്കുകയായിരുന്നു ലക്ഷ്യം.യു.എ.ഇയുടെ ആതിഥ്യമര്യാദ പുതിയ സം രംഭത്തിന് വലിയ പിന്തുണ നൽകുന്ന ഒരു ഘടകമാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥയും വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആ യിരങ്ങൾ ബുദ്ധിമുട്ടുകയും ചെയ്യുന്ന സാഹ ചര്യത്തിൽ ആഗോള തലത്തിൽ പലയിടങ്ങ ളിലും ഭക്ഷണം പാഴാക്കുന്നതിൽ നിഅമ സംരംഭത്തിന്റെറെ മേധാവി എന്ന നിലയിൽ വ ലിയ ആശങ്കയുണ്ട്. ആഗോളതലത്തിൽ ദശ ലക്ഷങ്ങൾ പോഷകാഹാരക്കുറവും വിശപ്പും നേരിടുമ്പോൾ വലിയ തോതിൽ ഭക്ഷണം പാഴാക്കപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാ ണ്. ഈ വിഷയത്തിൽ മനുഷ്യത്വത്തിന് മുൻ ഗണന നൽകുകയെന്നത് നമ്മുടെ ഉത്തരവാ ദിത്തമാണെന്നും അവർ പറഞ്ഞു.കൃഷിയിടങ്ങൾ മുതൽ വിപണിവരെ വിതര ണ മേഖലകളിൽ ഭക്ഷ്യവസ്‌തുക്കളുടെ പാ ഴാക്കലിനുള്ള കാരണം വിലയിരുത്തുകയാ ണ് ആദ്യത്തെ നടപടി. ഹോട്ടലുകൾ, റസ്റ്റാറ ന്റുകൾ, വീടുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ എങ്ങനെയാ ണ് ഭക്ഷണം പാഴാകുന്നതെന്ന് വിവരം ശേ ഖരിക്കുകയാണ് പ്രധാനമായും ശ്രദ്ധിച്ചിരു ന്നത്. എന്നാൽ, നിർഭാഗ്യവശാൽ അടുത്തി ടെവരെ അത് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വീ ടുകളാണ് ഭക്ഷണം പാഴാക്കുന്ന കാര്യത്തി ൽ വലിയ കുറ്റവാളികൾ. ശരാശരി 60 ശതമാ നത്തോളം ഭക്ഷണമാലിന്യങ്ങളാണ് വീടുക ളിൽ നിന്ന് പുറന്തള്ളപ്പെടുന്നത്. ആദ്യ ഘട്ട മെന്ന നിലയിൽ ഭക്ഷണം പാഴാക്കുന്നതിൽ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളുടെ ചിന്താഗതിയിലാണ് ആദ്യം മാറ്റം വരേണ്ടതെ ന്നും അൽ നുവൈസ് കൂട്ടിച്ചേർത്തു.

Advertisement