സൗരസുനാമി? ബാബാ വാം​ഗേയുടെ പ്രവചനം ഫലിക്കുമോ?

Advertisement

അടുത്ത വർഷം ആരംഭിക്കുന്നതോടു കൂടി ഭൂമിയെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളെന്ന് ബാബ വാംഗേ. ബൾഗേരിയക്കാർ തങ്ങളുടെ അവസാനവാക്കായി കാണുന്ന പ്രവാചകനാണ് ബാബ വാംഗേ.

അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം അടക്കം പ്രവചിച്ചിട്ടുള്ള ബാബ വാംഗേയുടെ യഥാർത്ഥ പേര് വാംഗേലിയ ഗുഷ്‌തരോവ് എന്നാണ്. പന്ത്രണ്ടാം വയസിൽ കാഴ്‌ച നഷ്‌ടപ്പെട്ട ബാബ തന്റെ അകക്കണ്ണിലൂടെയാണ് ഭാവി കാര്യങ്ങൾ ഗ്രഹിക്കുന്നതെന്നാണ് അനുനായിയകളുടെ വിശ്വാസം.

ചെർണോബിൽ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, സോവിയറ്റ് യൂണിയന്റെ പതനം, സുനാമി, ബരാക്ക് ഒബാമയുടെ പ്രസിഡന്റ് പദം തുടങ്ങിയവയൊക്കെ വാംഗേ പ്രവചിച്ചിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. 2022ൽ പ്രവചിക്കപ്പെട്ട ആറ് പ്രവചനങ്ങളിൽ രണ്ടും സത്യമാവുകയും ചെയ്തുവത്രേ.

2023ൽ എന്തൊക്കെയാണ് ലോകത്തിൽ നടക്കുക എന്നത് സംബന്ധിച്ചുള്ള ബാബ വാംഗേയുടെ ചിലപ്രവചനങ്ങൾ ഇങ്ങനെയാണ്-

ഭൂമിയുടെ ഭ്രമണപഥത്തിൽ മാറ്റം സംഭവിക്കും എന്നതാണ് ആദ്യത്തെ പ്രവചനം. ഭൂമിയും സൂര്യനുമായുള്ള ദൂരം കുറയുമെന്നും, അതിന്റെ ഫലമായി തീഷ്‌ണമായ സൗര കിരണങ്ങൾ പതിച്ച്‌ സോളാർ സുനാമി തന്നെ ഉണ്ടായേക്കുമെന്നും ബാബ പറയുന്നു. ഇനി അതല്ല ഭൂമി അകലുകയാണെങ്കിൽ ലോകത്തിന്റെ പലയിടങ്ങളിലും ഹിമം മൂടാൻ സാദ്ധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്.
സൂര്യനിൽ നിന്നുള്ള ഉഷ്ണക്കാറ്റ് തീവ്രമായി ഭൂമിയിൽ പതിക്കുമത്രേ. അങ്ങനെ സംഭവിച്ചാൽ ലക്ഷക്കണക്കിന് നൂക്ലിയർ ബോംബ് വർഷിക്കുന്നതിന് തുല്യമായ ഫലമായിരിക്കുമെന്നും വാംഗേ പറയുന്നു. ലോകത്തിലെ സകലമാന സാങ്കേതിക വിദ്യകളും തകരാറിലാകും. മനുഷ്യ കുലത്തിന് കറുത്ത ദിനങ്ങളാകും പിന്നീടുണ്ടാവുകയെന്നും പ്രവചനത്തിലുണ്ട്.

പ്രകൃത്യാലുള്ള ജനനത്തിന് പകരം മനുഷ്യ കുഞ്ഞുങ്ങൾ ലാബിലായിരിക്കും ജന്മമെടുക്കുക എന്നതാണ് ബാബയുടെ മറ്റൊരു രസകരമായ കണ്ടെത്തൽ. ലോകം കീഴടക്കുന്ന നേതാക്കന്മാരും അവരുടെ ആജ്ഞാനുവർത്തികളായ ശാസ്‌ത്ര‌ജ്ഞരുമായിരിക്കും ആര് എവിടെ ജനിക്കണമെന്ന് തീരുമാനിക്കുകയെന്നും വാംഗേ പറയുന്നു.

Advertisement