വിജയക്കുതിപ്പില്‍ ടീം ഇന്ത്യ; ഈഡനില്‍ ദക്ഷിണാഫ്രിക്കന്‍ ട്രാജഡി

Advertisement

ഈ ലോകകപ്പിലെ രണ്ട് സൂപ്പര്‍ ടീമുകളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ദക്ഷിണാഫ്രിക്ക ചതഞ്ഞരഞ്ഞു. വിരാട് കോലിയുടെ 49-ാം സെഞ്ചുറിയോടെ ഇന്ത്യ പടുത്തുയര്‍ത്തി അഞ്ചിന് 326 പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 27.1 ഓവറില്‍ 81 റണ്‍സിന് കൂപ്പുകുത്തി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനമുറപ്പാക്കി. നാലാം സ്ഥാനക്കാരുമായാണ് ഇന്ത്യ സെമിഫൈനല്‍ കളിക്കേണ്ടത്. ന്യൂസിലാന്റോ പാക്കിസ്ഥാനോ ആയിരിക്കും മിക്കവാറും എതിരാളികള്‍. ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്റെ സാധ്യതയിലേക്കാണ് ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും രവീന്ദ്ര ജദേജയുമാണ് ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കിയത്. വെടിക്കെട്ട് വീരന്മാരായ ക്വിന്റന്‍ ഡികോക്കും (5) റാസി വാന്‍ഡര്‍ഡസനും (11) അയ്ദന്‍ മാര്‍ക്റമും (9) ഹയ്ന്റിക് ക്ലാസനും (1) ഡേവിഡ് മില്ലറുമൊക്കെ (11) ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ ബാറ്റ് വെച്ച് കീഴടങ്ങി.

Advertisement