Home Blog Page 496

മയക്കുമരുന്ന് കടത്തിയ യുവാവ് എക്സൈസ് സംഘത്തെ ആക്രമിച്ചു

തിരുവനന്തപുരം. മയക്കുമരുന്ന് കടത്തിയ യുവാവ് എക്സൈസ് സംഘത്തെ ആക്രമിച്ചു. രണ്ട് എക്സൈസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ആരോമൽ രാജൻ, ഗോകുൽ എന്നിവർക്കാണ് പരുക്കേറ്റത്. നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പരിശോധനയ്ക്കിടെയായിരുന്നു അക്രമണം

MDMA യുമായി എത്തിയ പ്രതിയെ സാഹസികമായി കീഴടക്കി. ആനയറ സ്വദേശി ആകാശ് കൃഷ്‌ണയെയാണ് പിടികൂടിയത്. 12 ഗ്രാം MDMA പിടിക്കൂടി. ജീവനക്കാരെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചു. സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പറയുന്നു.

കോഴിക്കോട് വീണ്ടും എംഡി എം എ പിടികൂടി

കോഴിക്കോട് .വീണ്ടും എംഡി എം എ പിടികൂടി. കഴിഞ്ഞദിവസം അറസ്റ്റിലായ പി കെ ആശിലിന്റെ വീട്ടിൽ നിന്നാണ് എംഡി എം എ കണ്ടെടുത്തത്. ഒളവണ്ണയിലെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 83.6 ഗ്രാം എംഡി എം എ കണ്ടെടുത്തു. കൊയിലാണ്ടി പോലീസും ഡാൻസാഫ് സംഘവുമാണ് പരിശോധന നടത്തിയത്

പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം

തിരുവനന്തപുരം. പോലീസ് കമ്മിഷണർ ഓഫീസിൽ മോഷണം. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു.മോഷ്ടിച്ചത് പൊലീസുകാരൻ്റെ ബൈക്ക്.പൂജപ്പുര സ്വദേശിയായ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. സംഭവം ഇന്ന് വൈകിട്ട്

ഇടവനശേരിയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം;സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

ശാസ്താംകോട്ട:മൈനാഗപ്പള്ളിയിൽ വീടുകയറിയുള്ള ആക്രമണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വഷണവും പ്രതികളെ പിടികൂടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി.പുതുവർഷ
രാത്രി നടന്ന ആക്രമണത്തിൽ മനംനൊന്ത് ജിജോ വർഗീസ് (23) എന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇടവനശ്ശേരി പടിഞ്ഞാറ് നാലാം വാർഡിലെ മുട്ടത്ത്കാവ്-മുല്ലമൂട് പള്ളി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഇടവനശേരിയിൽ ടാപ്പിങ് തൊഴിലാളിയായ മാതാവും മകനും മാത്രം താമസിക്കുന്ന വീട്ടിൽ പുതുവർഷ രാത്രി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ഉണ്ടായി.പുതുവത്സര ആഘോഷത്തിനിടെ നടന്ന തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന.വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിന്തുടർന്ന് എത്തിയാണ് ഒരു സംഘം ആക്രമിച്ചത്.പുലർച്ചെ ഒന്നിനും നാലിനും ഇടയിൽ മൂന്ന് തവണ നടന്ന ആക്രമണത്തിൽ മാതാവിനും പരിക്കേറ്റിരുന്നു.ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് പറയപ്പെടുന്നത്.

സംഭവത്തിൽ ഏതാനും യുവാക്കളെ ശാസ്താംകോട്ട പോലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും
ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടുകയാണന്നാണ് പോലീസ് പറയുന്നതെന്നും പ്രതികളെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നുമാണ് നാട്ടുകാരുടെ പരാതി.സംഭവത്തിന് പിന്നിൽ പ്രദേശത്തെ ലഹരി മാഫിയ സംഘം ആണെന്നും ജിജോയുടെ മരണത്തിന് ഇടയാക്കിയവരെ ഉടൻതന്നെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.പ്രദേശത്ത് ആളൊഴിഞ്ഞ ഭാഗങ്ങൾ നോക്കി ലഹരി സംഘങ്ങൾ കേന്ദ്രീകരിക്കുന്നതായും ഇതിനെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥലത്ത് പോലീസ് പെട്രോളിങ് ശക്തമാക്കി ജനജീവിതം സുരക്ഷിതമക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

മണ്ണൂർക്കാവ് ക്ഷേത്രത്തിൽ മകരപ്പൊങ്കൽ മഹോത്സവം 9 മുതൽ 18 വരെ

ശാസ്താംകോട്ട. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദശദിന മകരപ്പൊങ്കൽ മഹോത്സവം 9ന് ആരംഭിച്ച് 18ന് കെട്ടുകാഴ്ചയോടെ സമാപിക്കും.9ന് രാവിലെ 6ന് സോപാനസംഗീതം,8 ന് ഭാഗവത പാരായണം,വൈകിട്ട് 6ന് സോപാനസംഗീതം,വൈകിട്ട്
6.30ന് ഉത്സവാഘോഷങ്ങളുടെ ഉദ്ഘാടനം,രാത്രി 8ന് നാദസ്വരക്കച്ചേരി,8.30ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരവും.10ന് രാത്രി 8.30ന് ഗാനമേള,11ന് രാവിലെ 6ന് അഷ്ടപദി,വൈകിട്ട് 4നു ദേശവിളക്ക് താലപ്പൊലി,6ന് ത്രിബിൾ തായമ്പക,രാത്രി 7ന് ദേവിക്ക് പൂമൂടൽ,7.30ന് ആകാശക്കാഴ്ച,8ന് ഗാനമേള.12 ന്
വൈകിട്ട് 4 മണി മുതൽ താലപ്പൊലി ഘോഷയാത്ര,രാത്രി 8 ന് സാംസ്കാരിക സമ്മേളനവും,ചികിത്സാധന സഹായ വിതരണവും,8:30ന് പ്രസീത ചാലക്കുടിയുടെ പതി ഫോക്ക് ബാൻഡിന്റെ നാടൻപാട്ട് ഉറവ്,13ന് രാത്രി 8ന് നാടകം,14ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്രയും ശിങ്കാരിമേളവും,രാത്രി 8ന് തിരുവനന്തപുരം നാടകം,15ന് രാവിലെ 6.30ന് നടക്കുന്ന മണ്ണൂർകാവ് പൊങ്കാലയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം നീനാ കുറുപ്പ് നിർവ്വഹിക്കും.7ന് അന്നദാനം,രാത്രി 8ന് നാടകം,16 ന് വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര,രാത്രി 8ന് നാടകം,17 ന് വൈകിട്ട് 5.30ന് സോപാനസംഗീതം,രാത്രി 9ന് മേജർസെറ്റ് കഥകളി,കഥ:കുചേലവൃത്തം, ശ്രീരാമപട്ടാഭിഷേകം.സമാപന ദിവസമായ 18ന് രാവിലെ 5ന് പുഷ്പാലങ്കാരം,6ന് സോപാനസംഗീതം,8ന് ദേവി ഭാഗവത പാരായണം,പകൽ 3.30ന് കെട്ടുകാഴ്ച,രാത്രി 7ന് മണ്ണൂർക്കാവ് ഭഗവതിയുടെ എഴുന്നള്ളത്ത്,വലിയ കാണിക്ക,കുതിര കാണൽ, ദീപാരാധന എന്നിവ നടക്കും.രാത്രി 9ന് ഗാനമേള, തുടർന്ന് വെടിക്കെട്ട്.ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിൽ രാവിലെ 7.30 മുതൽ 10.30 വരെയും,വൈകിട്ട് 5 മുതൽ 7.30 വരെയും,18 ന് രാവിലെ 11.30 വരെയും പറ സമർപ്പിക്കാവുന്നതാണെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി,സെക്രട്ടറി സുരേഷ് ചാമവിള,ട്രഷറർ വി.ആർ.സനിൽചന്ദ്രൻ എന്നിവർ അറിയിച്ചു.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

1. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്പലപ്പുഴ സ്റ്റേഷൻ

2. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തൂവൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ

3. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ

4. തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ

5. നാഗർകോവിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ

6. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ

7. നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ

8. തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ

9. പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ

10. തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ.
11. തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ

12. എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ

13. എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ

14. ഹിസാർ – കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ

15. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ

16. നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻ

എന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

1. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്പലപ്പുഴ സ്റ്റേഷൻ

2. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തൂവൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ

3. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ

4. തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ

5. നാഗർകോവിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ

6. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ

7. നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ

8. തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ

9. പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ

10. തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ.
11. തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ

12. എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ

13. എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ

14. ഹിസാർ – കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ

15. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ

16. നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻ

എന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾക്ക് അധിക സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. യാത്ര സൗകര്യം കണക്കിലെടുത്ത്,16 ട്രെയിനുകൾക്കാണ് സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ നടപടി.

1. ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16127/16128) – അമ്പലപ്പുഴ സ്റ്റേഷൻ

2. നിലമ്പൂർ റോഡ് – കോട്ടയം എക്സ്പ്രസ് (Train no. 16325/16326) – തൂവൂർ സ്റ്റേഷൻ, വല്ലപ്പുഴ സ്റ്റേഷൻ

3. മധുരൈ – ഗുരുവായൂർ എക്സ്പ്രസ് (Train no. 16327/16328) – ചെറിയനാട് സ്റ്റേഷൻ

4. തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്സ്പ്രസ് (Train no. 16334) – പരപ്പനങ്ങാടി സ്റ്റേഷൻ, വടകര സ്റ്റേഷൻ

5. നാഗർകോവിൽ – ഗാന്ധിധാം വീക്കിലി എക്സ്പ്രസ് (Train no. 16336) – പരപ്പനങ്ങാടി സ്റ്റേഷൻ

6. ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്സ്പ്രസ് (Train no. 16341) – പൂങ്കുന്നം സ്റ്റേഷൻ

7. നാഗർകോവിൽ ജംഗ്ഷൻ – കോട്ടയം എക്സ്പ്രസ് (Train no. 16366) – ധനുവച്ചപുരം സ്റ്റേഷൻ

8. തൃശൂർ – കണ്ണൂർ എക്സ്പ്രസ് (Train no. 16609) – കണ്ണൂർ സൗത്ത് സ്റ്റേഷൻ

9. പുനലൂർ – മധുരൈ എക്സ്പ്രസ് (Train no. 16730) – ബാലരാമപുരം സ്റ്റേഷൻ

10. തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ, പാലരുവി എക്സ്പ്രസ് (Train no. 16791) – കിളിക്കല്ലൂർ സ്റ്റേഷൻ.
11. തിരുവനന്തപുരം നോർത്ത് – ഭാവ്നഗർ ടെർമിനസ് എക്സ്പ്രസ് (Train no. 19259) – വടകര സ്റ്റേഷൻ

12. എറണാകുളം – പുനെ എക്സ്പ്രസ് (Train no. 22149/22150) – വടകര സ്റ്റേഷൻ

13. എറണാകുളം – കായംകുളം മെമു എക്സ്പ്രസ് (Train no. 16309/16310) – ഏറ്റുമാനൂർ സ്റ്റേഷൻ

14. ഹിസാർ – കോയമ്പത്തൂർ എക്സ്പ്രസ് (Train no. 22475/22476) – തിരൂർ സ്റ്റേഷൻ

15. ചെന്നൈ സെൻട്രൽ – പാലക്കാട് എക്സ്പ്രസ് (Train no. 22651/22652) – കൊല്ലങ്കോട് സ്റ്റേഷൻ

16. നിലമ്പൂർ റോഡ് – ഷൊർണൂർ മെമു (Train no. 66325/66326) – തുവ്വൂർ സ്റ്റേഷൻ

എന്നിവടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്.

അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 21ന്

സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ 2026 വുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഹിയറിംഗ് സജീവമായി പുരോഗമിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കായി നടത്തിയ യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ഹിയറിംഗ് നടത്തുന്നതിനായി ഓരോ നിയോജക മണ്ഡലത്തിലും ഒരു എ.ഇ.ആര്‍.ഒയെയും ആറ് അഡീഷണല്‍ എ.ഇ.ആര്‍.ഒ മാരെയും വിന്യസിച്ചതായി വ്യക്തമാക്കി. അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയാണ്. എസ്.ഐ.ആര്‍ (2002 വോട്ടര്‍ പട്ടിക) പ്രകാരം മാപ്പ് ചെയ്യാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയാണ് ഹിയറിംഗ്. ഇവരെകണ്ടെത്തി ഹിയറിംഗില്‍ പങ്കെടുപ്പിക്കേണ്ടതുണ്ട്. ആവശ്യമായ സഹകരണം ഉറപ്പാക്കുന്നതിന് ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് രാഷ്ട്രീയകക്ഷികള്‍ നിര്‍ദേശം നല്‍കണം. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരാണ് തീര്‍പ്പു കല്‍പ്പിക്കുക.
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനുമായി ബന്ധപ്പെട്ട് എല്ലാ വില്ലേജുകളിലും ഹെല്‍പ്പ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ഹിയറിംഗ് കേന്ദ്രങ്ങളിലും കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിന് എല്‍ എസ് ജി ഡി ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജനുവരി 22 വരെ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സമര്‍പ്പിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 14നകം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തീരുമാനമെടുക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുണ്ടയ്ക്കലിലെ വെയര്‍ഹൗസില്‍ ഇ വി എം-വി.വി.പാറ്റ് മെഷിനുകളുടെ ആദ്യഘട്ട പരിശോധനപുരോഗമിക്കുന്നു. എല്ലാ അംഗീകൃത രാഷ്ട്രീയപാര്‍ട്ടികളും പ്രതിനിധിയെ നടപടിക്രമങ്ങളുടെ ഭാഗമായി ചുമതലപ്പെടുത്തണമെന്നും അറിയിച്ചു.
വി.കെ അനിരുദ്ധന്‍ (സി.പി.എം),  ഈച്ചംവീട്ടില്‍ മുഹമ്മദ് നയാസ് (കേരള കോണ്‍ഗ്രസ് ജോസഫ്), അഡ്വ. തൃദീപ് കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ. ഇക്ബാല്‍കുട്ടി (കേരള കോണ്‍ഗ്രസ് എം), അഡ്വ. കൈപ്പുഴ വി. റാം മോഹന്‍ (ആര്‍.എസ്.പി), അഡ്വ. എസ് വേണുഗോപാല്‍ (ബി.ജെ.പി), എ ഫസലൂദ്ദീന്‍ ഹാജി (ഐ.യു.എം.എല്‍), തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, സൂപ്രണ്ട് കെ സുരേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നിശാ ക്ലബില്‍ കയറി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു… ബ്രൂക്കിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കുമോ?

ലണ്ടന്‍: ആഷസ് പരമ്പര തോല്‍വിക്കു പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന് വന്‍ തിരിച്ചടി. ബ്രൂക്കിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്നു റിപ്പോര്‍ട്ടുകള്‍. ആഷസിനു മുന്നോടിയായി നടന്ന ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയുടെ സമയത്ത് താരം നിശാ ക്ലബില്‍ കയറി മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് താരത്തിന്റെ നായക സ്ഥാനം തുലാസിലായത്.

നവംബര്‍ ഒന്നിനാണ് സംഭവമുണ്ടായത്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിന്റെ തലേ ദിവസം താരം വെല്ലിങ്ടനിലെ ഒരു നിശാ ക്ലബ് സന്ദര്‍ശിക്കാനെത്തിയിരുന്നു. ഈ സമയത്ത് താരം മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നു. എന്നാല്‍ താരത്തിനെ നിശാ ക്ലബില്‍ കയറുന്നതില്‍ നിന്നു സുരക്ഷാ ജീവനക്കാര്‍ വിലക്കി. ഇതോടെ ബ്രൂക്ക് ജീവനക്കാരുമായി വാക്കു തര്‍ക്കമുണ്ടാക്കി. പിന്നാലെ ഒരു ജീവനക്കാരനെ ബ്രൂക്ക് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

നിശാ ക്ലബ് സംഭവത്തിനു ശേഷം തൊട്ടടുത്ത ദിവസം നടന്ന പോരാട്ടത്തില്‍ ഇംഗ്ലണ്ട് മത്സരം തോറ്റിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റ് ചെയ്ത ബ്രൂക്ക് വമ്പന്‍ പരാജയമായി മാറുകയും ചെയ്തു. താരം മത്സരത്തില്‍ 11 പന്തുകള്‍ നേരിട്ട് 6 റണ്‍സ് മാത്രമാണ് എടുത്തത്.