കോൺഗ്രസിന് തിരിച്ചടി, കോൺഗ്രസ്‌ ഡൽഹി മുൻ അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു

Advertisement

ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്‍റെ പാളയത്തില്‍ തീകൊളുത്തി മുൻ കോൺഗ്രസ്‌ ഡൽഹി അധ്യക്ഷൻ അരവിന്ദർ സിംഗ് ലൗലി ബിജെപിയിൽ ചേർന്നു.ലൗലിക്കൊപ്പം മൂന്ന് മുൻ എംഎൽഎമാരും പാർട്ടി ആസ്ഥാനത്തെത്തി അംഗത്വo സ്വീകരിച്ചു.ബംഗാളിൽ മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിക്കിടെ ടിഎംസി ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.പുർബ മേദിനിപൂരിൽ ആണ് സംഘർഷം ഉണ്ടായത്.

ഡൽഹിയിൽ എഎപിയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം അരവിന്ദർ സിംഗ് ലൗലി രാജിവച്ചത്.കനയ്യ കുമാറിനെയും ഉദിത് രാജിനെയും ഡൽഹിയിൽ സ്ഥാനാർഥിയാക്കിയതിലും ലൗലിക്ക് എതിർപ്പ് ഉണ്ടായിരുന്നു. ഇന്ന് ബിജെപി ആസ്ഥാനത്ത് എത്തിയ ലൗലി കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പാർട്ടി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയുടെയും സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിലെ സ്ഥിതി മെച്ചപ്പെടുത്താൻ തുടർന്നും പ്രവർത്തിക്കും എന്ന് ലൗലി പ്രതികരിച്ചു.

തംലുക്ക് ലോക്‌സഭാ സീറ്റിലെ ബിജെപി സ്ഥാനാർത്ഥി, കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായയുടെ നാമനിർദ്ദേശ പത്രിക സമർപ്പണ റാലിക്കിടെ തൃണമൂൽ ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി.സംഭവസ്ഥലത്ത് പോലീസ് എത്തി സ്ഥിതി ശാന്തമാക്കി.ജാർഖണ്ഡിലെ പാലാമുവിൽ തെരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി, ഭീകരാക്രമണ സമയത്ത് കോൺഗ്രസ് പാകിസ്ഥാന് പ്രേമലേഖനങ്ങൾ അയക്കുകയായിരുന്നു എന്ന് പരിഹസിച്ചു.

Advertisement