ഉഡുപ്പി കൂട്ടക്കൊലക്ക് പിന്നിൽ പ്രണയപ്പക; പ്രതി പ്രവീൺ പിടിയിൽ

Advertisement

ബെംഗ്ലൂരു:

ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ രാജ്യാന്തര വിമാനക്കമ്പനി കാബിൻ ക്രൂവായ പ്രവീൺ അരുൺ ചഗ്ല(28) അറസ്റ്റിൽ. ബെലഗാവിയിൽ നിന്നാണ് മഹാരാഷ്ട്ര സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കെമ്മണ്ണ് തൃപ്തി ലേ ഔട്ടിൽ ഹസീന(48), മക്കളായ അഫ്‌നാൻ(23), അയ്‌നാസ്(21), അസീം(12), എന്നിവർ കൊല്ലപ്പെട്ടത്. എയർ ഹോസ്റ്റസായ അയ്‌നാസ് പ്രവീണിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൂട്ടക്കൊലക്ക് കാരണമായത്.

ഇവർ തമ്മിൽ ചില സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അയ്‌നാസും പ്രവീണും നിരന്തരം ഫോണിൽ സംസാരിച്ചിരുന്നു. അയ്‌നാസ് മംഗളൂരു കേന്ദ്രീകരിച്ചാണ് ജോലി ചെയ്യുന്നത്. അയ്‌നാസിനെ കൊലപ്പെടുത്താനായാണ് പ്രവീൺ എത്തിയത്. എന്നാൽ മറ്റുള്ളവർ തടസ്സം സൃഷ്ടിച്ചതാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്.

Advertisement