ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് ഇ ഡി മുമ്പാകെ എത്തില്ല; നോട്ടീസ് പിൻവലിക്കണമെന്ന് ആവശ്യം

Advertisement

ന്യൂ ഡെൽഹി :

ദില്ലി മദ്യനയ അഴിമതിക്കേസ്സിൽ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഇന്ന് ഇ ഡിക്ക് മുന്നിലേക്ക് എത്തില്ല. ബിജെപി നിർദ്ദേശത്തോടെ ഇഡി നൽകിയ കത്ത് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
രാജ്യ തലസ്ഥാനം രാവിലെ ആശങ്കയുടെ കൊടുമുടിയിലായിരുന്നു. 100 കോടി രൂപയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസിൽ ആം ആദ്മി പാർട്ടി നേതാക്കളെ ഓരോരുത്തരയായി അഴിക്കുള്ളിലാക്കാൻ ഇഡി കുരുക്ക് മുറുക്കുകയാണെന്നുള്ള തിരിച്ചറിവിലാണ് പാർട്ടി.

ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താൻ ബിജെപി നടത്തുന്ന നീക്കമെന്ന് ദേശീയ വക്താവ് പ്രിയങ്ക കക്കാർ ഇന്നലെ പ്രതികരിച്ചിരുന്നു. മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും അവര്‍ പറഞ്ഞിരുന്നു.ഇപ്പോൾ നടക്കുന്നത് മനപ്പൂർവ്വമായ രാഷ്ട്രീയ വേട്ടയാണ്.
ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്താനാണ് ബിജെപി ശ്രമം. ഇതിന്‍റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. അഴിമതി ആരോപണം പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിനെതിരെ സാധ്യമായ നിയമവഴികൾ തേടുമെന്നും പ്രിയങ്ക കക്കാര്‍ പറഞ്ഞു.

അതേസമയം, അറസ്റ്റുണ്ടായാലും രാജി വയ്ക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇഡി നോട്ടീസിനെതിരെ മറ്റു നിയമവഴികളെ കുറിച്ച് ആംആദ്മി പാര്‍ട്ടി ചർച്ച നടത്തുന്നുണ്ട്. മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കേസിൽ നടപടി ഊർജ്ജിതമാക്കുകയാണ് അന്വേഷണ ഏജൻസികൾ.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കെജരിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന സൂചന . കേസിൽ സഞ്ജയ് സിങ്ങിന്റെ അറസ്റ്റിന് പിന്നാലെയാണ് കെജരിവാളിലേക്ക് ഇഡി എത്തുന്നത്. സഞ്ജയ് സിങ്ങിലൂടെ കെജ്രിവാളിലേക്ക് ഏജൻസികൾ വിരൽ ചൂണ്ടുമ്പോൾ അറസ്റ്റുണ്ടാകുമെന്ന പ്രചാരണം വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് ഉന്നത എഎപി നേതാക്കൾ ദില്ലിയിൽ സ്ഥിതി വിലയിരുത്തിയത്. അറസ്റ്റ് ഉണ്ടായാലും രാജിവെക്കരുതെന്ന് കെജ്രിവാളിനോട് നേതാക്കൾ ആവശ്യപ്പെട്ടുണ്ട്. കള്ളക്കേസിൽ കുടുക്കി ജയിലടക്കാനുള്ള ബിജെപി നീക്കം വിലപ്പോകില്ലന്നും നേതാക്കൾ പറഞ്ഞു.

Advertisement