കൽച്ചിറ  ആറിൽ കുളിക്കാനിറങ്ങിയ  ഒരാൾ മുങ്ങിമരിച്ചു , മൂന്ന് പേരെ നാട്ടുകാർ രക്ഷപെടുത്തി

Advertisement

കൊട്ടാരക്കര : കരീപ്ര നെടുമൺകാവ് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ കുളിക്കാനിറങ്ങിയ 4 പേരിൽ ഒരാൾ കയത്തിൽ  മുങ്ങി  മരിച്ചു.  മൂന്ന് പേരെ നാട്ടുകാർ  സാഹസികമായി  രക്ഷപ്പെടുത്തി. കൊട്ടാരക്കര പെരുങ്കുളം  തിരുവാതിരയിൽ  ബാഹുലയൻ പിള്ളയുടെ മകനും ഗാർഡ്യൻ ടൂറിസ്റ്റ് ബസിൻ്റെ ഉടമയുമായ മിഥുൻ (23) ആണ് മരണപ്പെട്ടത്. വാക്കനാട് കൽച്ചിറകുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ റാഷ്ദിന്റെ  (23)  വീട്ടിൽ എത്തിയ സുഹൃത്തുകളാണ്  ആറ്റിൽ കുളിക്കാനിറങ്ങിയത്.
വെളിച്ചിക്കാല ആദിച്ചനല്ലൂർ കെട്ടിടത്തിൽ പുത്തൻ വീട്ടിൽ സേഫുദീൻ (23 ) ,മയ്യനാട്  അഹലാൻ്റെ വീട്ടിൽ റിയാസിൻ്റെ മകൻ അൽത്താരിഫ് (23)  കൽച്ചിറകുന്നത്ത് ചരുവിള പുത്തൻ വീട്ടിൽ റാഷ്ദ്
എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്..
റാഷ്ദിൻ്റെ വീട്ടിൽ നിന്ന് കൽച്ചിറ പള്ളിക്ക് സമീപത്തെ ആറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു 4 പേരും. പള്ളിക്ക് സമീപത്തെ ആറിനുള്ളിലെ പാറയിൽ നിന്ന് ആറിലേക്ക് ഇറങ്ങി ജലാശയത്തിലൂടെ സുഹൃത്തുക്കൾ നടന്നുനീങ്ങുകയായിരുന്നു. ഇറങ്ങിയ സ്ഥലത്ത് നിന്ന് 50 അടി മുന്നോട്ട് നീങ്ങിയപ്പോൾ വൻ കുഴികളാണ് ഉണ്ടായിരുന്നത്. ഇവർ മെല്ലെ പിറകോട്ട് നീങ്ങാൻ തുടങ്ങിയെങ്കിലും ഒഴുക്കിന് എതിരെ നീന്താൻ കഴിഞ്ഞില്ല. മൂന്നാൾ പൊക്കമുള്ള കുഴിയിലേക്ക് നാല് പേരും താഴുകയായിരുന്നു.

Advertisement