ബസ് യാത്രക്കാരിയായ അഞ്ചല്‍ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി 27 വര്‍ഷത്തിനുശേഷം പിടിയില്‍

Advertisement

കൊല്ലം: ബസ് യാത്രക്കാരിയായ അഞ്ചല്‍ സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടികൂടി. വര്‍ക്കല ശ്രീനിവാസപുരം ലക്ഷ്മി ഭവനില്‍ സജീവാണ് പിടിയിലായത്.
1997 ജൂലായ് 16-നായിരുന്നു സംഭവം. സ്വകാര്യ ബസില്‍ കുളത്തൂപ്പുഴ ക്ഷേത്രത്തില്‍പോയി മടങ്ങിയ യുവതിയെ അഞ്ചലില്‍ ഇറക്കാതെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും അവിടെനിന്ന് കാറില്‍ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടര്‍ന്ന് വര്‍ക്കല, പരവൂര്‍ എന്നിവിടങ്ങളില്‍വെച്ചു പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അന്നുതന്നെ പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് കോടതിയില്‍ ഹാജരായില്ല. തുടര്‍ന്ന് സജീവ് ഗള്‍ഫിലേക്ക് പോകുകയും തിരികെയെത്തി തിരുവനന്തപുരം ചെങ്കോട്ടുകോണം എന്ന സ്ഥലത്ത് താമസമാരംഭിക്കുകയും ചെയ്തു. സംഭവത്തില്‍ തുടരന്വേഷണം നടത്തിയ പോലീസ് സജീവിന്റെ സഹോദരിയെ ചോദ്യംചെയ്യുകയും പ്രതി തിരുവനന്തപുരത്ത് താമസിക്കുന്ന കാര്യം മനസ്സിലാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് കുറേനാളുകളായി പ്രതി പോലീസ് നിരീക്ഷണത്തിലായിരുന്നു

Advertisement