‘എഴുന്നേറ്റ് ജോലിക്ക് പോടാ’- അലറിക്കൊണ്ട് പിതാവിന്റെ ക്രൂര മര്‍ദ്ദനം ഏഴാം ക്ലാസുകാരന്‍ ആശുപത്രിയില്‍

Advertisement

കൊല്ലം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകന്റെ മഖത്തടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛന്‍ അറസ്റ്റില്‍. കൊല്ലം ചിതറയിലാണ് സംഭവം. കുറക്കോട് സ്വദേശിയായ രാജേഷാണ് അറസ്റ്റിലായത്. രാജേഷിന്റെ മാതാപിതാക്കളാണ് കുട്ടിയെ നോക്കിയിരുന്നത്. ഇയാളുടെ ഭാര്യ നേരത്തെ ഉപേക്ഷിച്ചു പോയതാണെന്ന് പോലീസ് വ്യക്തമാക്കി.

‘എഴുന്നേറ്റ് ജോലിക്ക് പോടാ’- എന്ന് അലറിക്കൊണ്ടാണ് രാവിലെ ഉറക്കത്തിലായിരുന്ന കുട്ടിയുടെ മുഖത്ത് രാജേഷ് അടിച്ചത്. അടിയേറ്റ് നിലത്തുവീണ കുട്ടിയെ രാജേഷിന്റെ മാതാപിതാക്കള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ പൊലീസില്‍ പരാതിയും നല്‍കി.
മര്‍ദ്ദനത്തില്‍ കുട്ടിയുടെ കണ്ണിനും ചുണ്ടിനും പരിക്കുണ്ട്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ രാജേഷ് 11-കാരനായ മകനെ നിന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 323 വകുപ്പ് പ്രകാരവും ജെജെ ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Advertisement