പഴ്സിലുണ്ടായിരുന്നത് പണം മാത്രമല്ല, വീണുകിട്ടിയ പഴ്സ് ഉടമയെ തേടിപ്പിടിച്ച് തിരിച്ചു നല്‍കി പൊതുപ്രവര്‍ത്തകന്‍

Advertisement

ശാസ്താംകോട്ട . വഴിയില്‍ വീണുകിട്ടിയ പഴ്‌സിലെ പണവും ലൈസന്‍സും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി പൊതുപ്രവര്‍ത്തകനായ വേങ്ങ ഓമനക്കുട്ടന്‍പിള്ള. ഇന്ന് രാവിലെ മൈനാഗപ്പള്ളി ആശാരിമുക്ക് ലവല്‍ക്രോസിന് സമീപം വാഹനങ്ങള്‍ കയറിയനിലയിലാണ് ഓമനക്കുട്ടന്‍ പിള്ളക്ക് പഴ്‌സ് ലഭിക്കുന്നത്. ലൈസന്‍സുണ്ടായിരുന്നുവെങ്കിലും വിവരങ്ങള്‍ അവ്യക്തമായിരുന്നു. പേഴ്‌സില്‍ 8050 രൂപയുമുണ്ടായിരുന്നു.

ഓമനക്കുട്ടന്‍ ലൈസന്‍സ് വിവരങ്ങള്‍ കാട്ടി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയതോടെ ചക്കുവള്ളി സ്വദേശി ഷെഫീഖ് അന്വേഷിച്ച് എത്തുകയായിരുന്നു.ഒരു അത്യാവശ്യത്തിനായി കരുതിയ പണം നഷ്ടമായതിന്റെ വിഷമത്തിലായിരുന്നു ഷെഫീഖ്.രേഖകള്‍ പോയ വിഷമം വേറെ. വിവരമറിഞ്ഞതോടെ ഓമനക്കുട്ടനെ തേടിയെത്തി പഴ്‌സ് ഏറ്റുവാങ്ങി, പണം നഷ്ടമായിട്ടുണ്ടാവുമെന്നാണ് കരുതിയത്. ഒരു രൂപപോലും നഷ്ടപ്പെടാഞ്ഞതിന് നന്ദിപറയുകയാണ് ഷെഫീഖ്

Advertisement