Home News Breaking News മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ...

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനം

Advertisement

കൊച്ചി: കെ.എസ്.യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ട് പുലര്‍ച്ചെ നാല് മണിക്ക് കാര്‍ മാര്‍ഗം തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഭവത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍. ‘മെഡിക്കല്‍ കോളജിലെ ഔദ്യോഗിക ഡിസ്ചാര്‍ജ് സമയമായ രാവിലെ 10 മണി എന്നത് ഉള്‍പ്പെടെ യാതൊരു പ്രോട്ടോക്കോളും പാലിക്കാതെ, കഴുത്തിനു ഗുരുതര പരിക്കേറ്റിട്ടും കാറില്‍ 10 മണിക്കൂര്‍ യാത്ര ചെയ്യാന്‍ അനുവദിച്ചു കൊണ്ട് ആരോഗ്യമന്ത്രിയുടെ ആരോഗ്യം വെച്ച് കളിക്കുന്ന പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ക്കെതിരെ അന്വേഷണം വേണം’ – അബിന്‍വര്‍ക്കി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റ് അതിന്റെ വേദന കഴുത്തില്‍ നിന്ന് കൈകളിലേക്ക് വ്യാപിക്കുന്ന അവസ്ഥയിലുള്ള ഒരു രോഗിയെ ഒറ്റയടിക്ക് ഡിസ്ചാര്‍ജ് ചെയ്ത് ഒരു ആംബുലന്‍സ് പോലും വിട്ടുനല്‍കാതെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കാറില്‍ പറഞ്ഞയച്ച അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഈ വീഴ്ചയേക്കുറിച്ച് വകുപ്പ് മന്ത്രി തന്നെ മുന്‍കൈ എടുത്ത് അന്വേഷണം നടത്തണം’- വിടി ബല്‍റാം സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. .

‘കഴുത്തിന് ഗുരുതര പരിക്ക് ഉണ്ടായിട്ടും ഒരു എയര്‍ ആംബുലന്‍സ് പോലും ക്രമീകരിക്കാതെ റോഡില്‍ കൂടി 400ലധികം കിലോമീറ്റര്‍ യാത്ര ചെയ്തു കാറില്‍ തന്നെ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് പോകേണ്ടി വന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയ സാക്ഷാല്‍ ആരോഗ്യ മന്ത്രിയുടെ അവസ്ഥ ഇതാണെങ്കില്‍ നമ്മള്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന്’ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here