സിവി ആനന്ദബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതി, രാജ്ഭവനിലെ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി

Advertisement

കൊല്‍ക്കത്ത. പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെ രാജ്ഭവനിലെ ജീവനക്കാർക്കെതിരെയും പരാതി നൽകി യുവതി.രാജ്ഭവനിലെ ജീവനക്കാർ കയ്യേറ്റം ചെയ്തതായും, മുറിയിൽ അടച്ചിട്ടെന്നും പരാതിയിൽ പറയുന്നു.ഭരണഘടന പരിരക്ഷയിൽ അഭയം തേടാതെ ഗവർണർ അന്വേഷണം നേരിടണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു

ഗവർണറുടെ സ്പെഷ്യൽ ഡ്യൂട്ടി സംഘത്തിലുള്ള മുൻ ഐഎസ് ഉദ്യോഗസ്ഥൻ,പ്യൂൺ,പാൻട്രി ജീവനക്കാരൻ എന്നിവർക്കെതിരെയാണ് യുവതിയുടെ പരാതി.രണ്ടാമതും ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പരാതി നൽകിയ മെയ് രണ്ടിന് രാജ്ഭവനിലെ മുറിയിൽ ജീവനക്കാർ തന്നെ അടച്ചിട്ടെന്നും, ഫോൺ തട്ടിപ്പറിച്ചെന്നും പരാതിയിൽ പറയുന്നത്.പരാതി നൽകരുതെന്ന് ജീവനക്കാർ ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു.മുറിയിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച തന്നെ സംഘം ബലമായി പിടിച്ചുവെന്നും നിലവിളിച്ചതിനെ തുടർന്നാണ് വിട്ടയച്ചത് എന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.ഭരണഘടന പരിരക്ഷയുള്ളതിനാൽ അന്വേഷണവുമായി സഹകരിക്കേണ്ടതില്ല എന്ന ഗവർണറുടെ നിലപാടിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത് വന്നു.ചോദ്യം ചെയ്യലിന് ഹാജരാകേണ്ട എന്ന് നിർദ്ദേശിക്കാൻ ജീവനക്കാർക്ക് എന്ത് തരത്തിലുള്ള പരീക്ഷയാണ് ഭരണഘടന നൽകുന്നതെന്ന് സാഗരിക ഘോഷ് 24നോട്

തുടരന്വേഷണത്തിൽ നിയമപദേശം തേടിയ പോലീസ് ചോദ്യംചെയ്ത ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് വീണ്ടും നോട്ടീസ് നൽകിയേക്കും. അന്വേഷണവുമായി സഹകരിക്കാതിരിക്കാൻ ജീവനക്കാർക്ക് കഴിയില്ല എന്നാണ് പോലീസിന്റെ വിലയിരുത്തൽ

Advertisement