പൗരത്വ സംരക്ഷണ റാലിയുമായി സിപിഎം രാഷ്ട്രീയ മുതലെടുപ്പ് എന്ന് കോണ്‍ഗ്രസ്

കോഴിക്കോട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎം സംഘടിപ്പിക്കുന്ന പൗരത്വ സംരക്ഷണ റാലിക്കെതിരെ എം കെ രാഘവൻ എം പി. റാലി  രാഷ്ട്രീയ മുതലെടുപ്പിനെന്ന്  രാഘവൻ്റെ  വിമർശനം.

  കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന റാലി  നാളെ വൈകീട്ട് 7 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും. ഒരു ലക്ഷം പേര്‍ റാലിയില്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

രാജ്യത്ത് വളര്‍ന്നു വരുന്ന സി എ എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കരുത്ത് പകരുന്ന ബഹുജന മുന്നേറ്റമായി പൗരത്വ സംരക്ഷണ റാലിയെ മാറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് സംഘാടകര്‍.റാലിയില്‍ എളമരംകരീം എം പി അധ്യക്ഷനാവും. സമസ്ത, കാന്തപുരം വിഭാഗം, കെ എന്‍ എം, എം ഇ എസ് തുടങ്ങി വിവിധ സാമൂഹ്യ സംഘടനകളെ പ്രതിനിധീകരിച്ചു ടി പി അബ്ദുള്ള കോയ മദനി, സി മുഹമ്മദ് ഫൈസി, മുസ്തഫ മുണ്ടുപാറ, ഡോ: ഫസല്‍ ഗഫൂര്‍, ഡോ. ഐ പി അബ്ദുള്‍ സലാം, തുടങ്ങിയവര്‍ പങ്കെടുക്കും.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍ ,മേയര്‍ ഡോ: ബീനാഫിലിപ്പ്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി മോഹനന്‍ മാസ്റ്റര്‍, എം വി ശ്രേയംസ്‌കുമാര്‍, കെ.കെ ബാലന്‍ മാസ്റ്റര്‍, സി.കെ നാണു, മുക്കം മുഹമ്മദ്, എം എല്‍ എ മാരായപി ടി എ റഹിം, അഹമ്മദ് ദേവര്‍ കോവില്‍ ഡോ: അബ്ദുള്‍ വഹാബ്,ടി എം ജോസഫ്, സാലിഹ് കൂടത്തായി, അഡ്വ.ബാബുബെനഡിക്ട്, വി ഗോപാലന്‍ മാസ്റ്റര്‍, കെ.കെ അബ്ദുള്ള, തുടങ്ങിയവരും കെ പി രാമനുണ്ണി, ഡോ: ഖദീജമുംതാസ്, കെ അജിത, തുടങ്ങി സാംസ്‌കാരിക രംഗത്തെ പ്രമുഖരും റാലിയില്‍ പങ്കെടുക്കും.

ഇതിനിടെയിലാണ് റാലിയെച്ചൊല്ലി കോഴിക്കോട് ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ തമ്മിലുള്ള വാക്ക് പോര് മുറുകുന്നത്.

Advertisement