പട്ടിക ജാതി വിഭാഗത്തില്‍ പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്ഷം കഠിന തടവും പിഴയും

Advertisement

പാലക്കാട്. കോങ്ങാട് പട്ടിക ജാതി വിഭാഗത്തില്‍ പെട്ട പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്ഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും.പട്ടാമ്പി പോക്‌സോ അതിവേഗ കോടതിയുടേതാണ് വിധി.

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.പ്രതി പട്ടികജാതിക്കാരിയായ പതിനൊന്നുകാരിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.അര്‍ധരാത്രി പ്രതിയുടെ വാടക വീട്ടിലേക്ക് കൂട്ടികൊണ്ട് പോയും തമിഴ്നാട്ടിലേക്ക് കൊണ്ട് പോയും ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.കേസില്‍ മാങ്കാവ് സ്വദേശി ശിവകുമാറിന് 82 വര്ഷം കഠിന തടവും മൂന്ന് ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും നല്‍കാന്‍ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു.

ജഡ്ജ് രാമു രമേശ് ചന്ദ്രബാനു ആണ് ശിക്ഷ വിധിച്ചത്.പിഴ സംഖ്യ അതിജീവിതക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.കോങ്ങാട് സബ് ഇന്‍സ്‌പെകട്ര്‍ ആയിരുന്ന സത്യന്റെ നേതൃത്വത്തില്‍ ആയിരുന്നു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രോസികൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.നടപടികള്‍ക്ക് ശേഷം പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും

Advertisement