കാശ്മീരിലേക്ക് വിനോദയാത്രക്ക് പോയി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

Advertisement

പാലക്കാട്. ചിറ്റൂരിൽ നിന്ന് കാശ്മീരിലേക്ക് വിനോദയാത്രക്ക് പോയി വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിറ്റൂർ നെടുങ്ങോട് സ്വദേശി മനോജാണ് ഇന്ന് മരിച്ചത്. ശ്രീനഗറിലെ സൗറയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ മനോജിന്റെ സുഹൃത്തുക്കളായ വിഗ്നേഷ് രാഹുൽ അനിൽ സുധീഷ് എന്നിവർക്കും ജീവൻ നഷ്ടമായിരുന്നു. ഇന്നലെയാണ് ഇവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് സംസ്കരിച്ചത്.


കാശ്മീരിലെ സോജിലാപ്പാസിൽ വച്ചുണ്ടായ വാഹനാഅപകടത്തിൽ സാരമായി പരിക്കേറ്റ മനോജ്, ശ്രീനഗറിലെ സൗറയിലുള്ള സ്കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യനില വീണ്ടെടുക്കുന്നതിനുള്ള ശസ്ത്രക്രിയകൾ മനോജിന് ശ്രീനഗറിൽ വച്ച് നടത്തിയത്. എന്നാൽ ഇന്ന് രാവിലെയോടെ മനോജ് മരണത്തിന് കീഴടങ്ങിയതായുള്ള വിവരം നാട്ടിലുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലഭിക്കുകയായിരുന്നു.മനോജ്‌ മടങ്ങിയെത്തിയേക്കുമെന്ന ബന്ധക്കളുടെ പ്രതീക്ഷകൾക്കിടെയാണ് വിയോഗം

അപകടത്തിൽ മനോജിന്റെ സുഹൃത്തുക്കളായ വിഗ്നേഷ് , രാഹുൽ , അനിൽ, സുധീഷ് എന്നിവർക്കും ജീവൻ നഷ്ടമായിരുന്നു. പ്രത്യേക വിമാനമാർഗ്ഗം നാട്ടിലെത്തിച്ച ഇവരുടെ മൃതദേഹങ്ങൾ ഇന്നലെയാണ് സംസ്കരിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ച് മനോജിന്റെ മൃതദേഹവും ഉടൻ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

Advertisement