ലോഡ്ജിൽ വെടിയുതിർത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമം

Advertisement

കോഴിക്കോട്. മാവൂർ റോഡിലെ ലോഡ്ജിൽ വെടിയുതിർത്ത് യുവാവിന്റെ ആത്മഹത്യ ശ്രമം. പേരാമ്പ്ര കാവുംത്തറ സ്വദേശി ഷംസുദ്ദീനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇയാൾക്ക് ശസ്ത്രക്രിയ നടത്തി. ഒരു വർഷം മുൻപ് ഗവർണർക്ക് വധഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയാണ് ഷംസുദ്ദീൻ.

മാവൂർ റോഡിലെ എൻസികെ ലോഡ്ജിലാണ് ഷംസുദ്ദീനെ വെടിയേറ്റ നിലയിൽ കണ്ടത്. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. പേരാമ്പ്ര കാവുംതറ സ്വദേശിയായ ഇയാളെ ഇന്നലെ മുതൽ കാണാതായിരുന്നു. ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ വിവരമറിയിച്ചതോടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചു. നഗരത്തിൽ എത്തിയെന്ന് മനസിലായതോടെ പുലർച്ചെ 1.45 ഓടെ ബന്ധുക്കൾ ലോഡ്ജിലെത്തി അന്വേഷിക്കുകയായിരുന്നു. ഷംസുദ്ദീൻ 306 ആം നമ്പർ റൂമിലുണ്ടെന്ന് വ്യക്തമായതോടെ നടക്കാവ് പൊലീസും സ്ഥലത്തെത്തി.

ഗുരുതരമായി പരുക്കേറ്റ ഷംസുദ്ദീനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഷംസുദ്ദീനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. എയർ പിസ്റ്റൾ ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്

Advertisement