വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്

Advertisement

ഇടുക്കി . മാവടിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വഴി തിരിവ് .

പ്രതികള്‍ മനപൂര്‍വ്വം വെടിവെച്ച് നെടുകണ്ടം മാവടി സ്വദേശി പ്ലാക്കല്‍ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം .

മാവടി തകിടിയല്‍ സജി (50), മുകുളേല്‍പ്പറമ്ബില്‍ ബിനു (40), മുനിയറ സ്വദേശി വിനീഷ് (38) എന്നിവരെ നേരത്തെ പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം പുറത്ത് വന്നത്.

പ്രതികളില്‍ ഒരാളായ ബിനുവിനെ മുമ്ബ് ചാരായ കേസില്‍ അറസ്റ്റു ചെയ്തിരുന്നു . ചാരയ വാറ്റ് സംബന്ധിച്ച എക്സൈസിന് വിവരം നല്‍കിയത് കൊല്ലപ്പെട്ട സണ്ണിയാണെന്നാണ് പ്രതികള്‍ കരുതിയിരുന്നത് . സജിയുടെ നിര്‍ദേശ പ്രകാരമാണ് ബിനു ചാരായം വാറ്റിയത് . ഇതാണ് വൈരാഗ്യത്തിന് കാരണം . പിടിലായ സജിയാണ് വെടിവെച്ചത് .

ബുധനാഴ്ച രാത്രി 11 . 30 യോടെയായിരുന്നു സംഭവം . സണ്ണി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. വീടിന്റെ കതകില്‍ വെടിയുണ്ടകള്‍ തറച്ച പാടുകള്‍ കണ്ടതാണ് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചത്. വന്യമൃഗ വേട്ട സംഘങ്ങളാണ് പിന്നിലെന്നായിരുന്നു പോലീസിന്റെ സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

സജി, ബിനു, വിനീഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ഏലത്തോട്ടത്തില്‍ കൂരന്‍ എന്നറിയപ്പെടുന്ന വന്യമൃഗത്തെ കണ്ടെത്തിയിരുന്നുവെന്നും ഇതിന് നേരെ വെടിവെച്ചപ്പോള്‍ അബദ്ധത്തില്‍ ഗൃഹനാഥന് മേല്‍ പതിക്കുകയായിരുന്നുവെന്നുമാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ സമഗ്ര അന്വേഷണത്തിലാണ് ബോധപൂര്‍വം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന വിവരം വ്യക്തമായത്.

Advertisement