കെ എസ് ഇ ബി ജീവനക്കാർ വാഴ വെട്ടിയ കർഷകന് നഷ്ടപരിഹാരം കൈമാറി;കർഷക ദിനത്തിൽ തോമസിന് ആശ്വാസം

Advertisement

കൊച്ചി: ഇടുക്കി – കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്തിരുന്ന വാഴകൾ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി. ആന്റണി ജോണ്‍ എംഎൽഎയാണു കര്‍ഷകൻ തോമസിനു നഷ്ടപരിഹാരത്തുകയുടെ ചെക്ക് കൈമാറിയത്. ചിങ്ങം ഒന്നിന് സർക്കാരിൽനിന്നു പണം കിട്ടിയതിന്റെ ആശ്വാസത്തിലാണു തോമസ്.
വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപുറത്ത് തോമസിന്റെ കൃഷിസ്ഥലത്തെ നാനൂറിലധികം വാഴകളാണ് ഓഗസ്റ്റ് നാലിനു കെഎസ്ഇബി ജീവനക്കാര്‍ വെട്ടിയത്. ഓണവിപണി ലക്ഷ്യമിട്ട് നട്ടതായിരുന്നു ഇവ. സംഭവം വാർത്തയും ചർച്ചയുമായതോടെ കര്‍ഷകനു നഷ്ടപരിഹാരത്തുക നല്‍കാന്‍ വൈദ്യുത-കൃഷി മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ തീരുമാനിച്ചു. 220 കെവി വൈദ്യുതി ലൈന്‍ തകരാറിലാകാന്‍ കാരണം വാഴകള്‍ക്ക് തീ പിടിച്ചതാണെന്ന നിഗമനത്തിലായിരുന്നു കെഎസ്ഇബിയുടെ നടപടി.

Advertisement