അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി

Advertisement

ആലുവ.അഞ്ചുവയുകാരിയെ പിച്ചിചീന്തികൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി.കസ്റ്റഡിയിലെടുത്ത കോഴിക്കടക്കാരനാണ് പോലീസിനോട് ഇക്കാര്യം പറഞ്ഞത്.ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ് മൊഴി.ഇയാളാണ് അഫ്‌സാഖ് ആലത്തിന് പ്രദേശത്തെ വാടക വീട് ശരിയാക്കി നൽകിയത്. ഇക്കാര്യം ശരിയാണോ എന്ന് പോലീസ് പരിശോധിക്കും.

മൂന്നുകൊല്ലമായി കേരളത്തിലെത്തി പലയിടത്തും കറങ്ങുന്ന അസ്ഫാക്ക് പേരില്‍മാത്രമാണ് തൊഴിലാളി എന്ന് പറയുന്നു. മോഷ്ടിക്കുകയും അതിന് മദ്യപിക്കുകയും ചെയ്യുന്നതാണ് രീതി. ബിഹാറി തൊഴിലാളികളുടെ കൂടെ താമസിച്ച് അവിടെനിന്നും മോഷണം നടത്തി മുങ്ങുകയാണ് രീതി. മലയാളം സംസാരിക്കാന്‍ അറിയാം. പ്രതിക്ക് കൃത്യം നടത്തിയ സ്ഥലത്തെപ്പറ്റി നല്ല ധാരണയുണ്ടെന്ന് വ്യക്തമായി. കുറ്റകൃത്യത്തില്‍ മറ്റാരുടെയെങ്കിലും പങ്കുണ്ടോ എന്നതാണ് ഇനി പൊലീസിന് കണ്ടെത്തേണ്ടത്.

Advertisement