ഉറങ്ങിക്കിടന്നിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

Advertisement

കൊച്ചി.ചെറായിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ ഗണേഷ് പൂർ സ്വദേശി ഉദ്ധവ് ദാസിനെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്.
കൃത്യത്തിനു ശേഷം മുങ്ങിയ പ്രതിയെ സിസി ടി വി കാമറകൾ പരിശോധിച്ച് പിൻതുടർന്ന് പോലീസ് അറസ്റ്റ് പിടികൂടുകയായിരുന്നു

ശംഭു സർക്കാർ, അയൻ ഷേക്ക് എന്നിവരെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ശനിയാഴ്ച പുലർച്ചെ മുനമ്പം മിനി ഹാർബറിനു സമീപം ഉറങ്ങി കിടക്കുകയായിരുന്ന ഇരുവരെയും പ്രതി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമത്രേ. നേരത്തെ കൽക്കത്തയിൽ വച്ച് പ്രതിയേയും മാതാവാവിനെയും ഇരുവരും ആക്രമിക്കുകയും ഭീഷണി പ്പെടുത്തുകയും ചെയ്തിരുതായി പ്രതി പൊലീസിനോട് പറഞ്ഞു.
പിന്നീട് തൊഴിലന്വേഷിച്ച് ആദ്യം ഉദ്ധവും പിന്നീട് ശംഭുവും അയനും മുനമ്പത്തെത്തി. പിന്നീട് ഇവിടെ വച്ചും ഇരുവരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്യുകയും ഭീഷണി പ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രതിയുടെ മൊഴി ഇതാണ് കത്തിക്കുത്തിൽ കലാശിച്ചത്. കുത്തേറ്റ് അവശരായി പുലർച്ചെ പോലീസ് സ്റ്റേഷനിൽ അഭയം തേടിയ രണ്ട് പേരെയും പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.
ഇതിൽ നെഞ്ചിനു കുത്തേറ്റ് കരൾ മുറിഞ്ഞ ശംഭു സർദാറിനു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഷോൾഡറിനു കുത്തേറ്റ അയൻ ഷേയ്ക്കിന്റെ പരിക്ക് ഗുരുതരമല്ല. ഇരുവരും ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement