ആലുവയില്‍ അഞ്ച് വയസുകാരിയുടെ കൊലപാതകം ക്രൂര പീഡനത്തിനിടെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Advertisement

കൊച്ചി. ആലുവയില്‍ അഞ്ച് വയസുകാരിയുടെ കൊലപാതകം ക്രൂര പീഡനത്തിനിടെയെന്ന് പൊലീസ്. പോസ്റ്റുമോര്‍ട്ടത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി എന്ന് തെളിഞ്ഞിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. നേരത്തെ തന്നെ പെണ്‍കുട്ടി പീഡനത്തിരയായതായി സൂചനയുണ്ടായിരുന്നു.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് ഉണ്ടായിരുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം ഇക്കാര്യം സ്ഥിരീകരിക്കാം എന്ന നിലപാടിലായിരുന്നു പൊലീസ്. പെണ്‍കുട്ടിയുടെ തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റതായും വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകീട്ടാണ് അസം സ്വദേശി അസ്ഫാഖ് ആലം ബീഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

21 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആലുവ മാര്‍ക്കറ്റില്‍ വെച്ചാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേസമയം അസ്ഫാഖ് ആലത്തെ ആലുവ മാര്‍ക്കറ്റില്‍ തെളിവെടുപ്പിനെത്തിച്ചെങ്കിലും ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ പൊലീസിന് പ്രതിയുമായി മടങ്ങേണ്ടി വന്നു. പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തില്‍ സംസ്ഥാനത്താകെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ആലുവ മാര്‍ക്കറ്റിന് സമീപം പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം ഒടിച്ച് നുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ചാക്കില്‍ നിന്ന് കൈ പുറത്തേക്ക് കിടന്നിരുന്നത് കണ്ടാണ് പ്രദേശത്ത് എത്തിയ ആളുകള്‍ ഇത് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

Advertisement