തഴവയിൽ ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

Advertisement

കരുനാഗപ്പള്ളി: കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം. തഴവ എവിഎച്ച്എസ് ജംഗ്ഷനു സമീപമുള്ള ഫ്ലാറ്റിനോട് ചേർന്ന് ആണ് മൃതദേഹം കണ്ടെത്തിയത്


മൂന്നാർ സ്വദേശി ജയചന്ദ്രൻ (45) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ ശുചീകരണ ജോലിക്കെത്തിയ തൊഴിലാളിയാണ് ജയചന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്.

തൊടിയൂർ വടക്ക് കന്നേലവിളയിൽ (കളഭം) മഞ്ജുവാണ് ജയചന്ദ്രന്റെ ഭാര്യ. കെഎസ്ഇബി ഉദ്യോഗസ്ഥനായ ജയന്ദ്രൻ ഭാര്യയ്ക്കും മകൾക്കുമൊപ്പം എവിഎച്ച്എസ് ജംഗ്ഷനു സമീപത്തെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കോഴിക്കോട് ജില്ലയിലെ കെഎസ്ഇബി ഓഫീസിലാണ് ജയചന്ദ്രന് ജോലി.

അവധിയ്ക്ക് തൊടിയൂരിൽ വന്നുമടങ്ങുകയായിരുന്നു പതിവ്. രണ്ടുദിവസമായി ജയചന്ദ്രനെ കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകിട്ട് 5-45 ഓടെ ഫ്ലാറ്റിനു സമീപം മരിച്ച നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കരുനാഗപ്പള്ളി പോലീസ് എത്തി പ്രാഥമിക പരിശോദന നടത്തിയത്.ഫ്ലാറ്റിൽ നിന്ന് കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച മാത്രമേ ശാസ്ത്രീയ പരിശോധനയും പോസ്റ്റുമോർട്ടവും നടക്കൂ. ഭാര്യ മഞ്ജു എസ്ബിഐ ബ്രാഞ്ച് മാനേജരാണ്. മകൾ: നിത്യശ്

Advertisement