വാർത്താനോട്ടം

Advertisement

2023 ജൂലൈ 03 തിങ്കൾ

BREAKING NEWS

👉 കണ്ണൂരിൽ പത്തായംകുന്നിൽ കുടുംബാം
ഗങ്ങളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി പരിക്കേല്പിച്ച ശേഷം രഞ്ജിത്ത് എന്നയുവാവ് തൂങ്ങി മരിച്ചു.

👉 കണ്ണൂർ കോർപ്പറേഷൻ മേയർ തർക്കം പരിഹരിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ലീഗ് നേതാക്കളുമായി ചർച്ച നടത്തുന്നു.

👉 മന്ത്രിസഭ വികസന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന്

👉 നെയ്യാറ്റിൻകര കുളത്തൂരിരിൽ ഭാര്യാ മാതാവിനെ അടിച്ചുകൊന്ന കേസിൽ മരുമകൻ റോബർട്ടിനെ അറസ്റ്റ് ചെയ്തു.

👉 തൃക്കാക്കര കോർപ്പറേഷൻ മേയർ അജിതാ തങ്കപ്പൻ ഇന്ന് രാജിവെച്ചേക്കും.

👉 മധ്യ വേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും

കേരളീയം

🙏സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യത. രണ്ടു ചക്രവാതച്ചുഴി നിലവിലുള്ളതിനാല്‍ അഞ്ചു ദിവസം കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

🙏ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്നു കള്ളക്കേസില്‍ കുടുക്കിയ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനെ സസ്പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുടയിലെ ഇന്‍സ്പെക്ടറായിരുന്ന ഇയാളുടെ വീഴ്ച മനസിലാക്കി നേരത്തെ സ്ഥലംമാറ്റിയിരുന്നു. ഷീല സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് ലഹരി സ്റ്റാമ്പ് അല്ലെന്ന് ലാബ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വ്യാജ കേസ് ചമയ്ക്കാന്‍ ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നെന്നാണ് കുറ്റം.

🙏കള്ളക്കേസില്‍ കുടുക്കിയവര്‍ക്കെതിരേ നടപടിയുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ് ഷീലാ സണ്ണിയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. തെറ്റു ചെയ്യാതെ ജയിലില്‍ കിടക്കാനിടയായതില്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. ഷീലാ സണ്ണി നിരപരാധിയാണ് എന്ന് കോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

🙏കൈതോലപ്പായ വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളുമെന്നും ജി ശക്തിധരന്റെ കള്ളപ്രചരണങ്ങള്‍ക്കു മറുപടി പറയാന്‍ സിപിഎമ്മില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഹിന്ദു അജണ്ട നടപ്പാക്കാനാണ് ബിജെപി ഏകീകൃത സിവില്‍കോഡുമായി വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

🙏പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുനര്‍ജനി പദ്ധതിയില്‍ 229 വീടുകള്‍ നിര്‍മിച്ചു നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. ഭാഗികമായി തകര്‍ന്നതും പണിപൂര്‍ത്തിയാക്കാനാകാത്തതുമായ വീടുകള്‍ അടക്കം 314 വീടുകള്‍ പുനര്‍ജനി പദ്ധതിയില്‍ പൂര്‍ത്തിയാക്കി. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വിജിലന്‍സ്, എന്‍ഫോഴ്സ്മെന്റ് അന്വേഷണ ഏജന്‍സികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മുറയ്ക്കു നൽകും.

🙏തൃശൂര്‍ നന്തിലത്ത് ജി. മാര്‍ട്ടില്‍നിന്ന് ഇല്ലാത്ത ജീവനക്കാര്‍ക്കു ശമ്പളമെന്ന പേരില്‍ 58 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ എച്ച്.ആര്‍. മാനേജര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ തൈക്കാട് മാവിന്‍ചുവട് ഓടാട്ട് വീട്ടില്‍ റോഷിന്‍ ആണ് അറസ്റ്റിലായത്. നന്തിലത്ത് ജി. മാര്‍ട്ട് സി.ഇ.ഒ. സുബൈര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. സ്ഥാപനത്തില്‍ ജോലി ചെയ്യാത്തവരുടെ പേരില്‍ ശമ്പളം സ്വന്തക്കാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു മാറ്റിയായിരുന്നു തട്ടിപ്പ്.

🙏കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ റാമ്പ് തുറന്നു നല്‍കാത്തതിനാല്‍ പടികള്‍ കയറിയ ശ്വാസകോശ രോഗി കുഴഞ്ഞുവീണു മരിച്ചു. നെടുവത്തൂര്‍ കുറുമ്പാലൂര്‍ സ്വദേശി വി. രാധാകൃഷ്ണന്‍ എന്ന അമ്പത്താറുകാരനാണ് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹം തിരിച്ചിറക്കാനും ജീവനക്കാര്‍ റാമ്പ് തുറന്നു കൊടുത്തില്ല. രണ്ട് ഗ്രേഡ് ടു ജീവനക്കാരെ ആശുപത്രി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തു.

🙏കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി പങ്കിടുന്നതു സംബന്ധിച്ച് കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഭിന്നത. മേയര്‍ സ്ഥാനം തങ്ങള്‍ക്കു തന്നില്ലെങ്കില്‍ മേയര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ കരീം ചേലേരി പറഞ്ഞു. മേയര്‍ സ്ഥാനം രണ്ടര വര്‍ഷം വീതം പങ്കിടാനാണു നേരത്തെ ധാരണയുണ്ടാക്കിയിരുന്നത്. ആറു മാസംകൂടി തങ്ങള്‍ക്കു വേണമെന്നാണു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ആവശ്യം.

🙏എന്‍സിപി കേരള ഘടകം ശരദ് പവാറിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അജിത് പവാറിന്റേത് അധികാരമോഹവും വഞ്ചനയുമാണ്. പാര്‍ട്ടിയിലെ ശക്തന്‍ ശരദ് പവാര്‍ തന്നെയാണെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

🙏കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതിയുടെ പേര് പറയാമോയെന്ന് മന്ത്രി ശിവന്‍കുട്ടി. ‘ചിലപ്പന്‍ കിളി’യെ പോലെ എന്തൊക്കെയോ പറയാന്‍ മാത്രമാണ് മുരളീധരന്‍ കേരളത്തില്‍ വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദന്‍ മാസ്റ്ററെക്കുറിച്ച് മുരളീധരന്‍ ആക്ഷേപകരമായ കാര്യങ്ങളാണ് പറയുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു.

🙏ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ പി നദ്ദ പങ്കെടുത്ത യോഗത്തിലേക്കു തന്നെ വിളിക്കാത്തതിനെക്കുറിച്ചു മറുപടി പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങളില്‍ കസേരയില്‍ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങള്‍ ഉയരുന്നത്.

🙏പാലക്കാട് പല്ലശ്ശന
യില്‍ വധൂവരന്‍മാരുടെ തല മുട്ടിച്ച സംഭവത്തില്‍ ബന്ധുവായ സുഭാഷിനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു. തെക്കുംപുറത്ത് സച്ചിന്റെയും ഭാര്യ സജ്ലയുടേയും തലയാണു കൂട്ടിയിടിച്ചത്. ദേഹോപദ്രവമേല്‍പ്പിച്ചതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്. ആചാരമെന്ന പേരിലുള്ള അതിക്രമം സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.

🙏പാലക്കാട്ട് ഥാര്‍ ജീപ്പില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ തൃശൂര്‍ സ്വദേശികളായ യുവാവും യുവതിയും പിടിയിലായി. തൃശൂര്‍ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

🙏പ്രായപൂര്‍ത്തിയാ
കാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവും രണ്ടു കൂട്ടുകാരും പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി അയലിവേലിക്കുളങ്ങര സ്വദേശി 20 വയസുകാരായ അജിം ഷാ, ആഷിഖ്, ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവരെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്.

ദേശീയം

🙏മഹാരാഷ്ട്രയിൽ എന്‍സിപിയെ പിളര്‍ത്തി പകുതിയിലേറെ എംഎല്‍എമാരുമായി അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ഇന്ത്യന്‍ രാഷ്ട്രീയത്തെ ഒന്നാകെ ഞെട്ടിച്ചു. 29 എംഎല്‍എമാരുമൊത്തു രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനൊപ്പം എട്ട് എന്‍സിപി നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

🙏തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്നാണ് ശരത് പവാറിന്റെ സഹോദര പുത്രനായ അജിത് പവാര്‍ അവകാശപ്പെടുന്നത്. എന്‍സിപിക്ക് ആകെ 53 എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷം എംഎല്‍എമാരും തനിക്കൊപ്പമായതിനാല്‍ യഥാര്‍ത്ഥ എന്‍സിപി തന്റേതാണെന്നും അജിത് പവാര്‍ അവകാശപ്പെട്ടു.

🙏മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ നടക്കുന്നതുവരെ എല്ലാ കരുനീക്കങ്ങളും രഹസ്യമാക്കി അജിത് പവാര്‍. 2019 ല്‍ ബിജെപിയുമായി ചേര്‍ന്നു മന്ത്രിസഭയുണ്ടാക്കാന്‍ നടത്തിയ നീക്കങ്ങള്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ അതു തകര്‍ത്തിരുന്നു.

🙏എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപി- ശിവസേന മന്ത്രിസഭയില്‍ എത്തിയതോടെ മഹാരാഷ്ടയില്‍ ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാരായിയെന്ന് മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിന്‍ഡെ. എന്നാല്‍ അധികാരത്തിനും പണത്തിനും പിറകേ ഓടുന്നവരെ ഗൗനിക്കുന്നില്ലെന്നും ജനങ്ങളുടെ പിന്തുണ തനിക്കും എന്‍സിപിക്കും ഉണ്ടെന്നും എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ പ്രതികരിച്ചെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് മാധ്യമങ്ങളോടു പറഞ്ഞത്.

🙏മഹാരാഷ്ട്രയില്‍ നടന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പോണ്‍സര്‍ ചെയ്ത രാഷ്ട്രീയ അട്ടിമറിയെന്ന് കോണ്‍ഗ്രസ്. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ തിരിഞ്ഞുനോക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റൊരു സംസ്ഥാനത്ത് രാഷ്ട്രീയ അട്ടിമറി നടത്തി. ബിജെപിയുടെ തരംതാണ കളിയാണിത്. എന്‍സിപി നേതാവ് ശരത് പവാറുമായി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സംസാരിച്ചു.

🙏എന്‍സിപി പിളര്‍പ്പ് വേദനാജനകമെന്ന് വര്‍ക്കിംഗ് പ്രസിഡന്റും ശരത് പവാറിന്റെ മകളുമായ സുപ്രിയ സുലേ എംപി. ശരദ് പവാര്‍ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്. പാര്‍ട്ടിയെ പുനര്‍നിര്‍മ്മിക്കുമെന്നും സുപ്രിയ സുലേ പറഞ്ഞു.

🙏സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് പാര്‍ട്ടിയുടെ അനുമതി തേടണമെന്ന് എംപിമാര്‍ക്ക് എഐസിസി നിര്‍ദ്ദേശം നല്‍കി. തലസ്ഥാനം കൊച്ചിയിലേക്കു മാറ്റണമെന്ന ഹൈബി ഈഡന്റെ ബില്‍ വിവാദമായ പശ്ചാത്തലത്തിലാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇങ്ങനെ നിര്‍ദ്ദേശം നല്‍കിയത്.

🙏ഡല്‍ഹിയിലെ ഭജന്‍പുര ചൗക്കില്‍ റോഡ് വീതി കൂട്ടാന്‍ ക്ഷേത്രവും മുസ്ലിം പള്ളിയും പൊളിച്ചുനീക്കി. കനത്ത പൊലീസ് സന്നാഹത്തോടെയാണ് പിഡബ്ല്യുഡി ആരാധനാലയങ്ങള്‍ പൊളിച്ചുനീക്കിയത്. പൊളിക്കുന്നതിന് മുമ്പ് നാട്ടുകാരുമായും പ്രാദേശിക നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു.

🙏കര്‍ണാടകത്തില്‍ പുതുതായി നിര്‍മിച്ച മുസ്ലിം പള്ളി ഉദ്ഘാടനം ചെയ്തത് സ്വാമി. കോപ്പല്‍ ജില്ലയിലെ കുക്കനൂര്‍ താലൂക്കിലെ ഭാനാപൂര്‍ ഗ്രാമത്തിലാണ് സംഭവം. കൊപ്പല്‍ ഗവി മഠത്തിലെ അഭിനവ ഗവിസിദ്ദേശ്വര സ്വാമിയാണ് മസ്ജിദ് ഉദ്ഘാടനം ചെയ്തത്. ഇക്കാലത്ത് എല്ലാവരും ഐക്യത്തോടെ ജീവിക്കേണ്ടത് അനിവാര്യമാണെന്നും യഥാര്‍ത്ഥ മതം എന്നാല്‍ സൗഹാര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു.

🙏ഭര്‍ത്താവില്ലാത്ത രാത്രി വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ മേല്‍ക്കൂര പൊളിച്ച് അകത്തുകയറി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചു. ബിഹാറിലെ ബങ്ക ജില്ലയിലാണ് സംഭവം. ഇയാളെ അറസ്റ്റു ചെയ്ത ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലാല്‍ക്കാര ശ്രമത്തിനിടെ സമീപത്തു സൂക്ഷിച്ചിരുന്ന ഷേവിംഗ് ബ്ലേഡ് ഉപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.

കായികം

🙏കരുത്തരായ ശ്രീലങ്ക 2023ലെ ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി . യോഗ്യതാ റൗണ്ടിലെ സൂപ്പര്‍ സിക്‌സ് പോരാട്ടത്തില്‍ സിംബാബ്വെയെ 9 വിക്കറ്റിന് തകര്‍ത്താണ് ശ്രീലങ്ക ലോകകപ്പിന് യോഗ്യത നേടിയത്. ഇതോടെ ലോകകപ്പ് ഫൈനല്‍ റൗണ്ടില്‍ കളിക്കുന്ന ഒന്‍പതാം ടീമായി ശ്രീലങ്ക മാറി.

🙏ബെന്‍ സ്റ്റോക്‌സിന്റെ സെഞ്ചുറിയ്ക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഓസ്‌ട്രേലിയയ്ക്ക് വിജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 43 റണ്‍സിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്. 371 റണ്‍സ് വിജയലക്ഷ്യവുമായി് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 327 റണ്‍സിന് ഓള്‍ ഔട്ടായി. 155 റണ്‍സെടുത്ത് പൊരുതിയ നായകന്‍ ബെന്‍ സ്റ്റോക്‌സിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി.

Advertisement