പുലർച്ചെ മകനെ വെട്ടിപ്പരുക്കേൽപ്പിച്ചു, പരുക്ക് ഗുരുതരം; പിതാവ് ഒളിവിൽ

Advertisement

കണ്ണൂർ: പരിയാരം കോരൻപീടികയിൽ പിതാവിന്റെ വെട്ടേറ്റ് മകനു ഗുരുതര പരുക്ക്. കോരൻപീടികയിലെ ഷിയാസിനെ (19) ആണ് പിതാവ് അബ്ദുൽ നാസർ വെട്ടിപ്പരുക്കേൽപ്പിച്ചത്. തളിപ്പറമ്പിലെ വസ്ത്രാലയത്തിൽ ജീവനക്കാരനായ ഷിയാസിന്റെ കാലിനും കൈയ്ക്കുമാണു വെട്ടേത്. ആക്രമണത്തിനുശേഷം അബ്ദുൽ നാസർ ഒളിവിൽ പോയി. പുലർച്ചെ നാലരയോടെയാണ് സംഭവം.

നാസറും ഷിയാസും തമ്മിൽ ഒരാഴ്ച മുൻപുണ്ടായ വഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നു നാട്ടുകാർ പറയുന്നു. പുലർച്ചെ വൈദ്യുതി നിലച്ചതോടെ മുറിയിൽനിന്നു പുറത്തിറങ്ങിയപ്പോഴാണു ഷിയാസിനു വെട്ടേറ്റത്. പെട്ടെന്ന് മുറിയിൽ കയറി വാതിൽ അടച്ചു. വാതിൽ തകർത്ത് അകത്തുകടന്ന് നാസർ വീണ്ടും വെട്ടി. കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഷിയാസ് ചോരയിൽ കുളിച്ചു കിടക്കുന്നതാണു കണ്ടത്. ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റി.

Advertisement