ഈജിപ്തിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

Advertisement

ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ഓഡർ ഓഫ് ദ നൈൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി.ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി യാണ് പ്രാധാനമന്ത്രി മോദിക്ക്സ പുരസ്‌കാരം സമ്മാനിച്ചത്. ഈജിപ്ത്യൻ പ്രസിഡന്റ്മായി ചർച്ചകൾ നടത്തിയ നരേന്ദ്ര മോദി ഈജിപ്തിലെ ചരിത്രപ്രധാനമായ അൽ-ഹക്കിം പള്ളി, കെയ്റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിട്രി എന്നിവ സന്ദർശിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈജിപ്ത് സന്ദർശനത്തിന് ഇടയാണ്, ഈജിപ്ത്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് എൽ-സിസി, രാജ്യത്തിന്റെ പരമോന്നത സിവിലിയൻ പുരസ്കാരമായ, ഓർഡർ ഓഫ് ദ നയിൽ പുരസ്കാരം സമ്മാനിച്ചത്.


പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത സിവിലിയൻ പുരസ്കാരമാണിത്.
26 വർഷത്തിനിടെ ഈജിപ്തിലേക്ക് ഉഭയകക്ഷി സന്ദർശനത്തിനെത്തുന്ന ആദ്യഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

അൽസിസിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഈജിപ്ത് സന്ദർശിച്ചത്.

ജി20 ഉച്ചകോടിയിൽ പ​​ങ്കെടുക്കാൻ പ്രത്യേക ക്ഷണിതാവായി അൽസിസി സെപ്റ്റംബറിൽ ഇന്ത്യയിൽ എത്തും.

അബ്ദുൽ ഫത്താഹ് അൽ-സിസിയുമായി ചർച്ചകൾ നടത്തിയ നരേന്ദ്ര മോദി ചരിത്രപരമായ അൽ ഹക്കീം മസ്ജിദ് സന്ദർശിച്ചു.

ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമുദായത്തിന്റെ സഹായത്തോടെയാണ് 13,560 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഈ ആരാധനാലയം പുനർനിർമിച്ചത്.
ഒന്നാം ലോക മഹായുദ്ധത്തിൽ വീരചരമമടഞ്ഞ ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് കോമൺവെൽത്ത് വാർ സെമിട്രി യിൽ ആദരം അർപ്പിച്ചു.

Advertisement