Home Blog Page 661

ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിൽ തമിഴ്നാട് പൊലീസിന് പങ്കുണ്ട് എന്ന് സൂചന

തൃശൂര്‍.കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിൽ തമിഴ്നാട് പൊലീസിന് പങ്കുണ്ട് എന്ന് സൂചന.സംഭവത്തിൽ തമിഴനാട് പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ.
കൈവിലങ് അഴിച്ച് ബലമുരുഗനെ പുറത്തിറക്കിയതിൽ ഗൂഢാലോചനയുണ്ടെന്നാണ് സംശയം.കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബലമുരുഗനായി തിരച്ചിൽ തുടരുകയാണ്.

തമിഴ്നാട്ടിൽ നിന്ന് വിയ്യൂർ സെൻട്രൽ ജയിലിലേക്ക് എത്തിക്കുന്നതിനിടെ ഇന്നലെ രാത്രി 9:30നാണ് ബാലമുരുഗൻ രക്ഷപ്പെട്ടത്.തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് ബാലമുരുഗൻ രക്ഷപ്പെട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സംശയിക്കുന്നുണ്ട്.
പ്രതി ആവശ്യപ്പെട്ടപ്പോൾ വാഹനം നിർത്തിയതിലും കൈവിലങ്ങ് മാറ്റിയത്തിലും വീഴ്ച സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട പരിശോധനയും തുടരുകയാണ്. തമിഴ്നാട് പോലീസ് നൽകുന്ന വിവരം അനുസരിച്ച് വിയൂർ ജയിലിന്റെ 50 മീറ്റർ മുൻപാണ് ബാലമുരുഗൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയപ്പോൾ കടന്നുകളഞ്ഞുവെന്നാണ് മൊഴി. ഭക്ഷണം കഴിക്കാൻ നേരം അഴിച്ച കൈവിലങ്ങ് പൂട്ടിയിരുന്നില്ല എന്നും തമിഴ്നാട് പോലീസ് പറയുന്നു.
പോലിസിൽ നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം ജയിൽ പരിസരത്തേക്കും പിന്നീട് റോഡിലേക്കും പോയി.ഇതിന് ശേഷമാണ്
വിയ്യൂർ ജയിൽ വിവരം അറിയിക്കുന്നത്.
ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
ബാലമുരുഗനായി തൃശ്ശൂർ നഗരപ്രദേശം കേന്ദ്രീകരിച്ചാണ് നിലവിലെ പരിശോധന. ഇന്നലെ രാത്രി മുതൽ ആരംഭിച്ച തിരച്ചിൽ തുടരുകയാണ്.ഇതിനിടെ ബാലമുരുഗന്റെ പുതിയ ചിത്രങ്ങൾ പോലിസ് പുറത്തുവിട്ടു.രക്ഷപ്പെട്ട സമയം കറുത്ത ഷർട്ടും വെള്ളമുണ്ടുമായിരുന്നു ഇയാൾ ധരിച്ചിരുന്നത്.തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ എത്തിച്ചത്.
മുൻപ് രണ്ട് വട്ടം പോലീസിൽ നിന്ന് ബാലമുരുഗൻ രക്ഷപ്പെട്ടിട്ടുണ്ട്.റോഡ് അരിക്കിൽ സൂക്ഷിക്കുന്ന ബൈക്കുകൾ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടക്കുന്നതാണ് പ്രതിയുടെ രീതി. തെങ്കാശി കേന്ദ്രീകരിച്ച് ഇയാൾക്ക് ഒളി സങ്കേതങ്ങളുണ്ട് എന്നാണ് പോലീസ് കണ്ടെത്തൽ.കേരളത്തിലും തമിഴ്നാട്ടിലുമായി 53 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ബാലമുരുഗൻ.

സ്ത്രീകൾക്കും കർഷകർക്കും വാഗ്ദാനങ്ങളുമായി തേജസ് യാദവ്

പട്ന.ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിന് ഉള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കെ സ്ത്രീകൾക്കും കർഷകർക്കും വാഗ്ദാനങ്ങളുമായി തേജസ്വി യാദവ് . സ്ത്രീകൾക്ക് മുപ്പതിനായിരം രൂപയും കർഷകർക്ക് താങ്ങുവിലക്ക് പുറമെ സാമ്പത്തിക സഹായവുമാണ് അധികാരത്തിലെത്തിയാൽ ഉള്ള വാഗ്ദാനം . പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ , ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവർ NDA യുടെ പ്രചാരണത്തിനായി സംസ്ഥാനത്തുണ്ട്.

സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താൻ പരമാവധി ശ്രമത്തിലാണ് മഹാസഖ്യം. ‘മായി ബഹിൻ മാൻ ” യോജന എന്ന പേരിലുള്ള പദ്ധതി വഴി അധികാരത്തിൽ എത്തിയാൽ ജനുവരി മാസം തന്നെ മുപ്പതിനായിരം രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രഖ്യാപനം. ഒരു ക്വിൻ്റൽ നെല്ലിന് 300 രൂപയും, ഒരു കിൻറ്റൽ ഗോതമ്പിന് 400 രൂപയും താങ്ങുവിലയ്ക്ക് പുറമേ നൽകുമെന്നും മഹാ സഖ്യത്തിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് പറഞ്ഞു. എൻഡിഎയുടെ വനിതാ പ്രവർത്തകരുമായി പ്രത്യേക പരിപാടിയിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കുന്നുണ്ട്. 18 ജില്ലകളിലായി 121 മണ്ഡലങ്ങളാണ് മറ്റന്നാൾ ജനവിധി തേടുക. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, നിലവിലെ ഉപ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി , കായിക മൈഥിലി ഠാക്കൂർ തുടങ്ങി പ്രമുഖർ ആദ്യഘട്ടത്തിൽ ജനവിധി തേടുന്നവരാണ്. നവംബർ 11നാണ് ശേഷിച്ച 122 സീറ്റുകളിൽ വോട്ടിംഗ് നടക്കുക. 14 ന് ബിഹാറിലെ ജനവിധി അറിയാം. തെരഞ്ഞെടുപ്പ് കാലത്ത് മദ്യവും കുഴൽപ്പണവും അടക്കം ബീഹാറിൽ നൂറുകോടി മൂല്യമുള്ള വസ്തുക്കൾ പിടികൂടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഒടുവിൽ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ സ്ത്രീ വോട്ടർമാർ എത്രത്തോളം നിർണായകമായി എന്ന വിലയിരുത്തൽ ഇരു മുന്നണികൾക്കും ഉണ്ട്. അവസാനഘട്ടത്തിൽ സ്ത്രീ വോട്ടർമാരെ പരമാവധി സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ

യുവാക്കളുടെ സംഘർഷം തടയാൻ എത്തിയ ഡാൻസാഫ് സംഘത്തിന് നേരെ അക്രമം

വടക്കഞ്ചേരി. യുവാക്കളുടെ സംഘർഷം തടയാൻ എത്തിയ ഡാൻസാഫ് സംഘത്തിന് നേരെ അക്രമം. രണ്ട് അന്വേഷണ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അക്രമം നടത്തിയ അഞ്ചുപേർ പിടിയിൽ.

വടക്കഞ്ചേരി മംഗലത്ത് ഇന്നലെ വൈകീട്ടാണ് സംഭവം. വടക്കഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും
ലഹരി വില്പന നടക്കുന്നു എന്ന
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഇതിനിടെ സമീപത്ത് യുവാക്കളുടെ സംഘർഷം ഉണ്ടായി..ഇതോടെ
അന്വേഷിക്കാൻ എത്തിയ ഡാൻസാഫ് ടീമിന് നേരെ യുവാക്കൾ അക്രമം നടത്തുകയായിരുന്നു.
ഡാൻസാഫ് ടീം അംഗങ്ങളായ ലൈജു, ദേവദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ലൈജുവിന്റെ തലയ്ക്ക് കല്ലുകൊണ്ടുള്ള മർദ്ദനമേറ്റാണ് പരിക്ക്.
സംഭവത്തിൽ പ്രായപൂർത്തിയാവാത്ത നാലുപേരുൾപ്പടെ 5 പേർ പിടിയിലായി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി

കട ഉടമയായ വീട്ടമ്മയെ വിളക്ക് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ മാല കവർന്നു

കോട്ടയം.കട ഉടമയായ വീട്ടമ്മയെ വിളക്ക് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണ മാല കവർന്നു നാഗമ്പടം പനയക്കഴിപ്പ് റോഡിലാണ് സംഭവം.
ആക്രമണം നടത്തിയത് ഇതര സംസ്ഥാന തൊഴിലാളിയെന്ന് സംശയം. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

    പട്ടാപ്പകൽ നഗര മധ്യത്തിലാണ് കൊടും ക്രൂരത നടന്നത് . നാഗമ്പടം പനയക്കഴുപ്പ് ഭാഗത്ത് കട നടത്തിയിരുന്ന വീട്ടമ്മ രത്നമ്മയ്ക്ക് നേരെയാണ് ക്രൂര ആക്രമണം ഉണ്ടായത് .കടയിലെത്തിയ ഒരാൾ മാല പിടിച്ച് പറിക്കാൻ ശ്രമിച്ചു.ഇത് രത്നമ്മ എതിർത്തതോടെ മർദ്ദിക്കുകയായിരുന്നു. കടയിലിരുന്ന നിലവിളക്ക് എടുത്ത് മോഷ്ടാവ് രത്നമ്മയെ അടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ രത്നമമയുടെ തലയ്ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റു

    ഗുരുതരമായി പരിക്കേറ്റ രത്നമ്മ ആശുപത്രിയിൽ ചികിത്സയിലാണ്
    രത്നമ്മയുടെ രണ്ടു പവന്റെ മാലയാണ് പ്രതി മോഷ്ടിച്ചത്. ഇയാൾ ഇതര സംസ്ഥാന തൊഴിലാളി ആണോ എന്ന് സംശയമുണ്ട്. മാല മോഷ്ടിച്ച പ്രതി റെയിൽവേയുടെ ഭാഗത്തേക്ക് രക്ഷപ്പെട്ടത് ആയിട്ടാണ് വിവരം.സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത വെസ്റ്റ് പോലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷപെടാൻ സാധ്യതയുള്ള പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം .

    നിലമ്പൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു

    നിലമ്പൂര്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.ചോലനായ്ക്കർ വിഭാഗത്തിലെ കരുളായി ഉൾവനത്തിലെ സുസ്മിതയാണ് (20) മരിച്ചത്.കരുളായിയിൽ നിന്ന് 25 കിലോമീറ്റർ അകലെ കുപ്പമലയിൽ പാറ അളയിലാണ് കുടുംബം കഴിയുന്നത്.മൂന്ന് ആഴ്ച മുമ്പാണ് സുസ്മിതയ്ക്ക് പനി തുടങ്ങിയത്.വെള്ളിയാഴ്ച്ച ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

     രക്തസമ്മർദ്ദവും ശരീരത്തിൽ ഓക്സിജൻ്റ അളവും കുറഞ്ഞു.തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

    തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി

    തിരുവല്ല : തിരുവല്ലയിൽ പത്തൊമ്പതു വയസുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അജിൻ റെജി മാത്യു കുറ്റക്കാരനെന്ന് കോടതി. അഡീഷണൽ ജില്ലാ കോടതി ശിക്ഷാവിധി വ്യാഴാഴ്ച പ്രസ്താവിക്കും.


    2019 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റേഡിയോളജി വിദ്യാർഥിനിയായ അയിരൂർ സ്വദേശിനിയെയാണ് പഠിക്കുന്ന സ്ഥാപനത്തിന്റെ മുന്നിൽവച്ച് അജിൻ റെജി കൊലപ്പെടുത്തിയത്. കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തിയ ശേഷം കയ്യിൽ കരുതിയ പെട്രോൾ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിലാണ് ക്രൂര കൊലപാതകം നടത്തിയത്. പെൺകുട്ടിയെ തീകൊളുത്തുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാർ തീയണച്ച ശേഷം പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതിയെ സംഭവസ്ഥലത്തുവച്ചു തന്നെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.


    അജിനും പെൺകുട്ടിയും സ്കൂളിൽ ഒന്നിച്ചു പഠിച്ചവരാണ്. പഠിക്കുന്ന കാലത്തും നിരന്തരം പ്രണയാഭ്യർഥന നടത്തി അജിൻ പെൺകുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായാണ് വിവരം. കോടതിയിൽ വിശ്വാസമുണ്ടെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും കവിതയുടെ മാതാപിതാക്കൾ പ്രതികരിച്ചു.

    സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ. ഇന്ന് പവന് 520 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 90,000ല്‍ താഴെയെത്തിയത്. 89,800 രൂപയാണ് ഇന്നത്തെ പവന്‍ വില. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

    ഒരിടവേളയ്ക്ക് ശേഷം ഒക്ടോബര്‍ 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. എന്നാല്‍ വെള്ളിയാഴ്ച ആയിരത്തിലധികം രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 90,000 കടക്കുകയായിരുന്നു. കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 9000 രൂപ കുറഞ്ഞ ശേഷം ഒക്ടോബര്‍ 30 മുതലാണ് വില കൂടാന്‍ തുടങ്ങിയത്. എന്നാല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വില കൂടി 90,0000 കടന്ന് കുതിച്ച സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.

    ബാലമുരുകന്‍റെ രക്ഷപ്പെടൽ, കൂടുതൽ ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ്…തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

    തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ ബാല മുരുകനെ കണ്ടെത്തുന്നതിനായി ഇയാളുടെ കൂടുതൽ ചിത്രങ്ങൾ പോലീസ് പുറത്തുവിട്ടു. അതേസമയം സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. അതേസമയം, രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. ഇതിനിടെ, ബാലമുരുകന്‍റെ കുറ്റകൃത്യത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തമിഴ്നാട്ടിലെ കവർച്ച കേസിൽ 2021ൽ മറയൂരിൽ നിന്നാണ് കേരള പൊലീസ് ബാലമുരുകനെ പിടിച്ചു നൽകിയത്. പുറത്തിറങ്ങിയശേഷം മറയൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തുടർച്ചയായി മോഷണങ്ങൾ നടത്തിയാണ് ബാലമുരുകൻ പ്രതികാരം ചെയ്തത്. പിന്നീട് മറയൂർ പൊലീസ് ആണ് ഇയാളെ പിടികൂടി വിയ്യൂരിൽ എത്തിക്കുന്നത്. ഇതിനിടെയാണ് തമിഴ്നാട്ടിലെ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയത്. തിരിച്ചുകൊണ്ടുവരുന്നതിനിടെയാണിപ്പോള്‍ രക്ഷപ്പെട്ടത്.

    കുന്നത്തൂർ മണ്ഡലത്തിലെ എന്യുമറേഷൻ ഫോറം വിതരണത്തിന് തുടക്കം

    ശാസ്താംകോട്ട. വോട്ടർ പട്ടിക സമ്പൂർണ്ണ പരിഷ്ക്കരണത്തിൻ്റെ ഭാഗമായി കുന്നത്തൂർ മണ്ഡലത്തിലെ എന്യുമറേഷൻ ഫോറം വിതരണത്തിൻ്റെ തുടക്കം കുറിച്ചു. മൈനാഗപ്പള്ളി വേങ്ങയിൽ റിട്ടയേർഡ് കളക്ടർ പി. അർജ്ജുനൻ ഐ എ എസിന് ബി.എൽ ഓ അനൂപ് ഫോറം നൽകി. കുന്നത്തൂർ ERO ആയ ഡപ്യൂട്ടി കളക്ടർ അനിൽ ഫിലിപ്പ് തഹസിൽദാർ മാരായ R Kസുനിൽ, ബിനോയ് ബേബി, എന്നിവരും രാജേഷ്കുമാർ ബഷീർ കുഞ്ഞ് ,സിനു എന്നിവരും പങ്കെടുത്തു.

    ആറ് വ്യത്യസ്ത നിറങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാറിന്റെ ഫേസ്-ലിഫ്റ്റ് മോഡല്‍

    ആറ് വ്യത്യസ്ത നിറങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാറിന്റെ ഫേസ്-ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. അത്യാധുനിക സൗകര്യങ്ങള്‍, സ്മാര്‍ട്ട് സാങ്കേതികവിദ്യ എന്നിവയോടുകൂടിയ ഈ എസ്-യുവി നഗരയാത്രകള്‍ കൂടുതല്‍ സുഖപ്രദമാക്കാനും സാഹസിക യാത്രകളെ പുതിയ തലത്തിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിടുന്നത് എന്ന വിശേഷണത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഫ്രണ്ട് ഗ്രില്‍, ഡ്യുവല്‍-ടോണ്‍ ഫ്രണ്ട് ബമ്പര്‍, ആര്‍1 8 അലോയ് വീലുകള്‍ എന്നിവ പുറംകാഴ്ചയും കറുത്ത തീമിലുള്ള ഡാഷ്ബോര്‍ഡും പുതിയ സ്റ്റിയറിങ് വീലും ഇന്റീരിയറും കൂടുതല്‍ മികച്ചതാക്കുന്നു.


    പിന്‍നിരയിലെ യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ റിയര്‍ എസി വെന്റുകളും ഡ്രൈവിങ് എളുപ്പമാക്കാന്‍ പുതിയ റിയര്‍ വ്യൂ കാമറയും ടയർ ദിശാ നിരീക്ഷണ സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ടൈപ്പ്-സി യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയോടുകൂടിയ 26.03 സെന്റിമീറ്റര്‍ എച്ച്ഡി ഇന്‍ഫോടെയ്ന്‍മെന്റ് സ്ക്രീനുണ്ട്. വ്യത്യസ്ത ഡ്രൈവിങ് അനുഭവങ്ങള്‍ക്കായി പെട്രോൾ, ഡീസൽ എൻജിനുകളില്‍, 6- സ്പീഡ് മാന്വല്‍, 6- സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളില്‍, റിയര്‍-വീല്‍ ഡ്രൈവ്, 4×4 കോണ്‍ഫിഗറേഷനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ടാംഗോ റെഡ്, ബാറ്റില്‍ഷിപ്പ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങളിൽ കൂടി വാഹനം  ലഭ്യമാകും.