25.8 C
Kollam
Thursday 18th December, 2025 | 10:56:57 AM
Home Blog Page 2370

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘ വിസ്ഫോടനം

ന്യൂഡെല്‍ഹി. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും മേഘ വിസ്ഫോടനം.മഴക്കെടുതിയിൽ ഉത്തരാഖണ്ഡിൽ 9 പേരും ഹിമാചൽ പ്രദേശിൽ രണ്ടുപേരും ഡൽഹിയിൽ ഏഴ് പേരും മരിച്ചു.ബീഹാറിൽ ഇടിമിന്നലേറ്റ് അഞ്ചുപേരും മരിച്ചു.ഷിംലയിൽ 36 പേരെ കാണാതെയായി.കേദാർനാഥിൽ 200 ഓളം തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നതായി വിവരം.എൻ ഡി ആർ എഫ് സംഘത്തിൻറെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ഹിമാചൽ പ്രദേശിൽ വിവിധ ഇടങ്ങളിലാണ് മേക്കവിസ്ഫോടനം ഉണ്ടായത്. ശക്തമായ മഴയെ തുടർന്ന് ബിയാസ് നദി കരകവിഞ്ഞൊഴുകി. കുളുവിൽ പാർവതി നദിക്ക് സമീപത്തെ ബഹുനില കെട്ടിടം പൂർണമായി ഒലിച്ചുപോയി.

ഷിംല ജില്ലയിൽ സമേജ് ഖാഡ് മേഖലയിൽ ഉണ്ടായ മേഘവിസ്ഫോടനത്തിൽ 36 ഓളം പേരെ കാണാതെയായി.രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു.മാണ്ഡിയിലെ താൽതു ഖോഡിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖുമായി ആശയ നടത്തി സ്ഥിതി വിലയിരുത്തി.ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ ഗൗരി കുണ്ഡിൽ നിന്നും കേദാർനാഥ് റൂട്ടിൽ പലയിടത്തും റോഡുകൾ തകർന്നു.കുടുങ്ങിക്കിടക്കുന്ന തീർത്ഥാടകരെ രക്ഷിക്കാനുള്ള ദൗത്യവും ആരംഭിച്ചു.സംസ്ഥാനത്തെ സ്ഥിതി മുഖ്യമന്ത്രി പുഷ്കർ സിദ്ധാമി അവലോകനയോഗം ചേർന്ന് വിലയിരുത്തി.പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു സംസ്ഥാനങ്ങളിലെയും സ്ഥിതി നിരീക്ഷിച്ചുവരികയാണ്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പാഴായിപ്പോകുന്നത് ദയനീയമാണ്, ദയവായി അത് പരിഗണിക്കണം; അഭ്യര്‍ത്ഥനയുമായി രചന നാരായണന്‍കുട്ടി

കൊച്ചി: മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടിനേക്കുറിച്ച് കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കയാണെന്ന് നടി രചന നാരായണന്‍കുട്ടി. വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരം ഈ അഭിപ്രായം രേഖപ്പെടുത്തിയത്.

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണെന്നും രചന അഭിപ്രായപ്പെട്ടു. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ച് അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അതെല്ലാം പാഴായി പോകുന്നത് ദയനീയമാണെന്ന് രചന നാരായണന്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ദയവായി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

‘പശ്ചിമഘട്ടത്തെക്കുറിച്ചുള്ള ശ്രീ മാധവ് ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയെക്കുറിച്ച് അടിയന്തര ശ്രദ്ധയും നടപടിയും ആവശ്യപ്പെടുന്ന ഒരു സുപ്രധാന രേഖയാണ്. വളരെ വിപുലമായ ഗവേഷണത്തിലും വിദഗ്ധാഭിപ്രായത്തിലും അധിഷ്ഠിതമായ റിപ്പോര്‍ട്ട്, ഈ ജൈവവൈവിധ്യങ്ങളുടെ കലവറ സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര വികസന പ്രവര്‍ത്തനങ്ങളുടെ അടിയന്തിര ആവശ്യകത എടുത്തുകാണിക്കുന്ന ഒന്നാണ്.

വിദഗ്ധര്‍ അവ സൂക്ഷ്മമായി പഠിച്ചതിനു ശേഷം സമര്‍പ്പിച്ച നിര്‍ണായക ഉള്‍ക്കാഴ്ചകളും ശുപാര്‍ശകളും അവഗണിക്കുന്നത്, പരിസ്ഥിതിക്കും പ്രാദേശിക സമൂഹങ്ങള്‍ക്കും അപകടകരമാണ്. ഈ മുന്നറിയിപ്പുകള്‍ നാം ശ്രദ്ധിക്കേണ്ടതും ഭാവി തലമുറയ്ക്കായി പശ്ചിമഘട്ടത്തെ സംരക്ഷിക്കാനും ആവശ്യമായ നടപടികള്‍ നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്.’ രചനയുടെ വാക്കുകള്‍.

മനുഷ്യരാശിയോട് ഒരു ഓര്‍മപ്പെടുത്തല്‍ എന്ന നിലയില്‍ പറയുകയാണ്, നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഒരു തിരഞ്ഞെടുപ്പ് മാത്രമല്ല, ഭാവി തലമുറകളോട് നാം കടപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തം കൂടിയാണ്. ഇതിനെക്കുറിച്ച് വലിയ അറിവില്ലാതിരുന്ന തനിക്ക് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞു തന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിനി കൂടിയായ ശിഷ്യയ്ക്ക് നന്ദിയുണ്ടെന്നും രചന നാരായണന്‍ കുട്ടി കുറിച്ചു.

ഹനിയയുടെ കൊലപാതകം: ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ആയത്തുല്ല ഖമേനി ഉത്തരവിട്ടതായി റിപ്പോർട്ട്

ടെഹ്‌റാൻ: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ ഇറാനിൽ വധിക്കപ്പെട്ടതോടെ രാജ്യാന്തര സമൂഹത്തിന് മുന്നിൽ ഇറാന്റെ പ്രതിച്ഛായ നഷടമായിരിക്കുന്നു. തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി വ്യക്തമാക്കിയിട്ടുണ്ട്. ലോക നേതാക്കൾക്ക് ഒട്ടു സുരക്ഷിതമല്ലാത്ത രാജ്യമാണ് ഇറാനെന്ന പ്രതീതി ശക്തമാണ്.

മുഖം രക്ഷിക്കാൻ വേണ്ടി ഇസ്രായേലിനോട് കണക്കു തീർക്കുമെന്ന് പറയുമ്പോഴും എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയാണ് എങ്ങും. ഇറാന്റെ സൈനികആണവ പദ്ധതികളുടെ തലപ്പത്തുള്ളവരെ ഇസ്രയേൽ ഇറാനിൽ കടന്നു മുൻപ് വകവരുത്തിയിട്ടുണ്ടെങ്കിലും പലസ്തീൻ നേതാവിനെ ഇല്ലാതാക്കുന്നത് ഇതാദ്യമാണ്. ഇത് ഇറാനെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലതതിൽ ടെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാൻ പരമോന്നത നേതാവ് ഉത്തരവിട്ടതായി മൂന്ന് ഇറാനിയൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച രാവിലെ ഹനിയ കൊല്ലപ്പെട്ടതായി ഇറാൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇറാൻ സുപ്രീം ദേശീയ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിലാണ് ഉത്തരവിട്ടതെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. മൂന്ന് ഉദ്യോഗസ്ഥരിൽ രണ്ട് പേർ ഇറാൻ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിലെ (ഐ.ആർ.ജി.സി) അംഗങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇസ്രായേൽ കഠിനമായ ശിക്ഷക്ക് കളമൊരുക്കിയതായി നേരത്തെ തന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ടെഹ്റാനിൽ എത്തിയതായിരുന്നു ഹനിയ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്‌സിലെ ഒരു പോസ്റ്റിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇറാൻ അതിന്റെ അന്തസ്സ്, ബഹുമാനം, അഭിമാനം എന്നിവ സംരക്ഷിക്കുമെന്നും ഇസ്രായേലിന്റെത് ഭീരുത്വം നിറഞ്ഞ നീക്കമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

കഴിഞ്ഞ ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ദമാസ്‌കസിലെ ഇറാൻ എംബസിയിലുണ്ടായിരുന്ന ഇറാന്റെ സൈനിക കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക് ആദ്യമായി ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുകയും ചെയ്തു. ഇതാകാം ഇറാൻ തലസ്ഥാനത്തു വച്ചു ഹമാസ് തലവനെ വധിക്കാൻ കാരണമായതെന്നു കരുതുന്നവരുണ്ട്.

2019 നു ശേഷം ടെഹ്‌റാനിൽ ഹനിയ പതിനഞ്ചോളം സന്ദർശനങ്ങൾ നടത്തിയിട്ടുണ്ട്. ടെഹ്‌റാൻ സുരക്ഷിതമാണെന്നു ഹമാസ് നേതൃത്വവും കരുതിയിട്ടുണ്ടാവണം. ഏപ്രിലിലെ സംഘർഷത്തിനുമുൻപ് ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. ഹിസ്ബുല്ലയ്ക്ക് ഇറാൻ പണവും ആയുധങ്ങളും നൽകുന്നുണ്ട്, ലബനനിൽനിന്നും സിറിയയിൽ നിന്ന് ഹിസ്ബുല്ലയിലൂടെയാണ് ഇറാൻ ഇസ്രയേലിനെതിരെ പൊരുതിയിരുന്നത്. ഇപ്പോൾ നേരിട്ടും ഏറ്റുമുട്ടാൻ തുടങ്ങിയതോടെ മേഖലയിൽ സംഘർഷം കൈവിട്ടുപോകുമെന്ന ഭീതിയുണ്ട്.

ഇറാനെ സംബന്ധിച്ചിടത്തോളം ഹനിയയുടെ വധം വലിയ അഭിമാനക്ഷതമാണ്. കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. ‘ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ വീട്ടിൽ വകവരുത്തി’ എന്നാണു ഇറാന്റെ പരമോന്നത നേതാവ് പ്രതികരിച്ചത്. ഇതിന്റെ ശിക്ഷ കഠിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവജാത ശിശുക്കളുടെ പൊക്കിൾ കൊടി പ്രവചിക്കും ഓട്ടിസം സാധ്യതകൾ-കണ്ടെത്തലുമായി ​ഗവേഷകർ

നവജാതശിശുവിന്റെ പൊക്കിൾകൊടി രക്തത്തിലെ ഫാറ്റി ആസിഡ് മെറ്റബോളിറ്റുകളുടെ അളവ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ അപകട സാധ്യത പ്രവചിക്കുമെന്ന് പുതിയ പഠനം. ജപ്പാനിലെ ഫുകുയി സർവകലാശാലയിലെ ശിശു മാനസിക വികസന ഗവേഷണ കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ജനനസമയം കുട്ടികളുടെ രക്തത്തിലെ ഡിഇഎച്ച്ഇടിആർഇ അളക്കുന്നതിലൂടെ എഎസ്ഡി വികസിപ്പിക്കാനുള്ള സാധ്യത പ്രവചിക്കാൻ കഴിഞ്ഞേക്കുമെന്ന് കണ്ടെത്തി.

എഎസ്ഡി ലക്ഷണങ്ങൾ തീവ്രമാകുന്നതിന് ഗർഭകാല ഘടകങ്ങളുടെ പ്രാധാന്യവും പഠനം ചൂണ്ടികാണിക്കുന്നു. ജനനസമയത്ത് പൊക്കിൾകൊടി രക്തത്തിലെ അരാച്ചിഡോണിക് ആസിഡ്-ഡയോളായ ഡിഇഎച്ച്ഇടിആർഇയുടെ അളവ് കുട്ടികളിലെ തുടർന്നുള്ള എഎസ്ഡി ലക്ഷണങ്ങളെ സാരമായി ബാധിക്കുകയും അഡാപ്റ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. പഠനത്തിനായി 200 കുട്ടികളുടെ പൊക്കിൾക്കൊടി രക്തത്തിലെ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡും മെറ്റബോളിറ്റുകളും എഎസ്ഡി സ്‌കോറുകളും തമ്മിലുള്ള ബന്ധം ഗവേഷകർ അന്വേഷിച്ചു. ജനനത്തിനു തൊട്ടുപിന്നാലെ പൊക്കിൾകൊടി രക്ത സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു. അതേ കുട്ടികൾക്ക് ആറ് വയസായപ്പോൾ അവരിലെ എഎസ്ഡി ലക്ഷണങ്ങളും അഡാപ്റ്റീവ് പ്രവർത്തനവും വിലയിരുത്തി.

മോളിക്കുൾ 11-12 ഡിഇഎച്ച്ഇടിആർഇ ഉയർന്ന അളവ് സാമൂഹിക ഇടപെടലുകളിൽ സ്വാധീനം ചെലുത്തുന്നതായി ഗവേഷകർ കണ്ടെത്തി. അതേസമയം 8,9 ഡിഇഎച്ച്ഇടിആർഇ യുടെ താഴ്ന്ന അളവു ആവർത്തനവും നിയന്ത്രിതവുമായ സ്വഭാവങ്ങളെ സ്വാധീനിക്കുന്നതായി തിരിച്ചറഞ്ഞു. ഇത് ആൺകുട്ടികളെക്കാൾ പെൺകുട്ടികളിലാണ് കൂടുതൽ തിരിച്ചറിഞ്ഞെതെന്നും ഗവേഷകർ പറയുന്നു. എഎസ്ഡി ലക്ഷണങ്ങളെ കുറിച്ച് അറിയുന്നതിനും നേരത്തെ രോഗനിർണയം നടത്തുന്നതിനും ഈ കണ്ടെത്തൽ ഗുണം ചെയ്യുമെന്ന് ഗവേഷകർ വിശദീകരിക്കുന്നു. സൈക്യാട്രി ആൻഡ് ക്ലിനിക്കൽ ന്യൂറോ സയൻസസിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ…ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രി സഭാ യോഗം അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്.

സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം പുനഃക്രമീകരിക്കാം. ചിലവിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിനായി ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് നാലുവരെയുള്ള സമയം പ്രയോജനപ്പെടുത്താമെന്നും സമിതി നിര്‍ദേശിച്ചു.

കുട്ടികളുടെ മാനസികവും വൈകാരികവും ശാരീരികവും ക്രിയാത്മകവുമായ ഘടകങ്ങളെ പരിപോഷിപ്പിക്കാന്‍ സമയമാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഈക്രമീകരണത്തില്‍ കുട്ടികളുടെ പ്രായവും ശാരീരികവും മാനസികവുമായ സവിശേഷതകളും പരിഗണിക്കണം.

വാച്ചുപ്രേമികളെ വയനാടിനായി നിങ്ങള്‍ക്കും കൈ കോര്‍ക്കാം… 84 ലക്ഷത്തിന്‍റെ വാച്ചുകള്‍ വില്‍പ്പനയ്ക്ക് വച്ച് വ്ലോഗർ എഫിൻ

മുണ്ടക്കൈ ദുരന്തം നാശം വിതച്ച വയനാടിനെ ചേർത്ത് നിറുത്തുകയാണ് കേരളം. പ്രവാസികളിലൊരാള്‍ തന്നെ ഏല്‍പ്പിച്ച മൂന്ന് ആഡംബര വാച്ചുകള്‍ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ശ്രമിക്കുകയാണ് വ്​ലോഗര്‍ എഫിന്‍. വാച്ചുകള്‍ വില്‍ക്കുന്നതിലൂടെ 84 ലക്ഷം രൂപ സമാഹരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ഇതില്‍ ഒരു രൂപ പോലും താനെടുക്കില്ലെന്നും എഫിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. 

ഉബ്​ലുവിന്‍റെ 21 ലക്ഷം രൂപ വില വരുന്ന ബിഗ് ബാങ് സ്ക്വയര്‍  ലിമിറ്റഡ് എഡിഷന്‍ വാച്ച്, ഓവര്‍സീസിന്‍റെ റോസ് ഗോള്‍ഡ് എഡിഷന്‍ (33 ലക്ഷം), ഉബ്​ലുവിന്‍റെ തന്നെ ടൈഗര്‍ എഡിഷന്‍(29) ലക്ഷം എന്നീ വാച്ചുകളാണ് എഫിന്‍റെ കൈവശമുള്ളത്. വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവാസി സുഹൃത്ത് ഇത് നല്‍കിയതെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി. 

വാച്ചുപ്രേമികളെ വയനാടിനായി നിങ്ങള്‍ക്കും കൈ കോര്‍ക്കാം..’സംഭവം കേട്ടപ്പോള്‍ തന്നെ വാച്ചുകള്‍ ഓഫ്​ലൈന്‍ ആയി വിറ്റ് പണം സിഎംഡിആര്‍എഫിലേക്ക് നല്‍കാനോ, അല്ലെങ്കില്‍നേരിട്ട് കൈമാറാനോ ആയിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ വിദേശത്തോ സ്വദേശത്തോ ഉള്ള ആരെങ്കിലും ഈ വാച്ചുകള്‍ വാങ്ങാനിരിക്കുകയാണെങ്കില്‍ ഇത്തരമൊരു കാര്യത്തിനായതിനാല്‍ പരമാവധി പണം തരികയാണെങ്കില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു.

വാങ്ങണമെന്ന് താല്‍പര്യമുള്ളവര്‍ തന്‍റെ ഇ–മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും എഫിന്‍ വ്യക്തമാക്കി. ഓണ്‍ലൈനായും ഓഫ് ലൈനായും വില്‍ക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ആയി ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ആരാണ് വാങ്ങിയതെന്നും എത്ര രൂപയ്ക്കാണ് വിറ്റതെന്നും വിഡിയോയിലൂടെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്.

വിലങ്ങാട് ഉരുൾപൊട്ടൽ,കാണാതായ റിട്ട. അധ്യാപകന്‍റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് . വിലങ്ങാട് ഉരുൾപൊട്ടലിൽ കാണാതായ റിട്ട. അധ്യാപകൻ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ റിട്ട. അധ്യാപകൻ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. അപകട സ്ഥലത്തുനിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. 60 കാരനായ മാത്യു ചൊവ്വാഴ്ചയാണ് ഉരുൾപൊട്ടലിൽ അകപ്പെട്ടത്

രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ

വയനാട്. ഉരുള്‍പൊട്ടിയെത്തിയ ദുരന്തത്തിന് മുന്നില്‍ ഓടിയൊളിക്കാതെ പലർക്കും രക്ഷകരായി ഒടുവിൽ നൊമ്പരമായി മാറിയ രണ്ട് യുവാക്കളുടെ കഥ ഫേസ്ബുക്കില്‍ ഷാജിമോന്‍ചൂരല്‍മല പറയുന്നു

പ്രജീഷും ശരതും…..എൻ്റെ രണ്ടു കുഞ്ഞനിയൻമാർ…
സംഘടനാ പ്രവർത്തനത്തിലും എനിക്കു താങ്ങായി നിന്നിരുന്നവർ …അവർ സുരക്ഷിതരായിരുന്നു….
പക്ഷെ അപരന് വേണ്ടി അവരവരുടെ ജീവൻ കൊടുത്തു ….

രാത്രി ആദ്യം മല പൊട്ടിയൊഴുകി വന്നപ്പോൾ പതിമൂന്ന് പാലത്തിലെയും ആശുപത്രി പാടിയിലേയും എഴുന്നേറ്റു നടക്കാൻ പോലുമാവാത്ത നിരവധി ആളുകളെ ചുമന്ന് അകലെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചത് ഇവരിരുവരുമാണ് ….

ഇനി ആരെങ്കിലും ശേഷിക്കുന്നുണ്ടോ എന്ന് നോക്കാൻ തിരിച്ചു പോയതാണവർ. രണ്ടാമത്തെ ഉരുൾപൊട്ടലിൽ എൻ്റെ പ്രിയ അനുജൻമാർ പോയി . പ്രജീഷിനെ കിട്ടി…ശരത് …..ഈ വിങ്ങലോടെയാണ് ഷാജിമോന്‍റെ കുറിപ്പ് അവസാനിക്കുന്നത്. നൊമ്പരങ്ങളുടെ തീരാദുഖത്തിന്‍റെ നൂറുനൂറുകഥകളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ളത്. അലമുറ നെഞ്ചിലടക്കിപിടിച്ച് പതറി നില്‍ക്കുന്നവരാണ് എല്ലായിടത്തും. സംസാരിച്ചാല്‍ പിടിവിട്ടുപോകുമെന്ന് ഭയന്ന് കുനിഞ്ഞമുഖത്തോടെ നടക്കുന്നവര്‍ ആണ് ഏറെയും.

വിലങ്ങാടിനുമുകളില്‍ മാടാഞ്ചേരിയിലും ഉരുള്‍പൊട്ടിയതായി വിവരം

കോഴിക്കോട്. വിലങ്ങാടിനുമുകളില്‍ മാടാഞ്ചേരിയിലും ഉരുള്‍പൊട്ടിയതായി വിവരം. വിലങ്ങാട് വാണിമേൽ ആണ് ഈ സംഭവം അവിടെ അഞ്ചു ഇടങ്ങളിലായി ഉരുൾ പൊട്ടിയിട്ടുണ്ട് അതിൽ ഒരു കട ഉൾപ്പെടെ പാലവും ചേർന്നാണ് പോയിരിക്കുന്നത് ആളപായം ഒന്നും തന്നെ ഇല്ല. നാശനഷ്ടങ്ങൾ ഉണ്ടായിട്ടേയുള്ളൂ. വിലങ്ങാട് എന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റർ ആണ് ഈ പോയിന്റിലേക്ക് ഉള്ളത്


വാണിമേൽ മാടഞ്ചേരി എന്ന സ്ഥലമാണ് സ്കൂളിന് സമീപം അംഗന്‍വാടിക്കും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാവരും സ്കൂൾ ക്യാമ്പിലാണ്
എസ്ടി വിഭാഗത്തിൽ പെട്ടവരാണ് കൂടുതലും അവിടെ ഉള്ളത് കണ്ണൂരിന്റെയും കോഴിക്കോടിന്റെയും മല അതിർത്തികളിലാണ് ഈ മേഖല. കൂടുതല്‍ ഉരുള്‍പൊട്ടുമോ എന്ന ആശങ്കയുണ്ട്.

തീരാനൊമ്പരം,ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു

വയനാട്. മരണം 284ആയി. 166പേരുടെ പോസ്റ്റ്മോര്‍ട്ടം നടന്നു. ഉരുള്‍പൊട്ടി ദുരന്തമുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും തിരച്ചിൽ ആരംഭിച്ചു. 1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളും. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നു. 240 പേരെയാണ് കാണാതായത്. 190 അടി നീളമുള്ള ബെയ്‌ലി പാലം ഉച്ചയോടെ നിർമ്മാണം പൂർത്തിയാക്കും. 60 ശതമാനം പൂർത്തിയായതായി ആർമി. ഐബോഡ് ഡ്രോൺ പരിശോധന നാളെ മുതൽ. റിട്ടയർഡ് മേജർ ജനറൽ ഇന്ദ്രബാലനും സംഘവും ഇന്ന് വയനാട്ടിലെത്തും. കലക്ട്രേറ്റില്‍ സര്‍വകക്ഷിയോഗം 11ന് ചേരുന്നുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കും.