കൊച്ചി. മരിച്ച നിലയില്‍ കണ്ട കുഞ്ഞ് ബലാല്‍സംഗം അതിജീവിത പ്രസവിച്ചത്. കുഞ്ഞിലെ കൊലപ്പെടുത്തി മാതാവ് വലിച്ചെറിഞ്ഞു. റോഡില്‍ കണ്ട മൃതദേഹം എറിഞ്ഞതാണെന്ന മനസിലാക്കി സമീപത്തെ ഫ്ളാറ്റിലെ 5 സിയിലേക്ക് അന്വേഷണം നീളുകയായിരുന്നു.
ഇവിടെ ഒരു പുരുഷനും രണ്ട് സ്ത്രീകളും താമസിക്കുന്നുണ്ടായിരുന്നു. മൃതദേഹം പൊതിഞ്ഞ കൊറിയർ കവർ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണം ഫലം കണ്ടു. ഫ്ലാറ്റിൽ നിന്നും രക്ത കറ കണ്ടെത്തി
ഫ്ലാറ്റിൽ താമസിക്കുന്നത് ആരെന്നു അസോസിയേഷന് വ്യക്തതയില്ലായിരുന്നു. മാതാപിതാക്കളും മകളും ആയിരുന്നു ഇവര്‍ മൂ. ന്നുപേരെയും കസ്റ്റഡിയിൽ എടുത്തു. പ്രസവം നടന്നത് ശുചിമുറിയിൽ എന്ന് നിഗമനം കസ്റ്റഡിയിൽ ഉള്ളത് . കഴുത്തിൽ തുണി ചുറ്റി കൊലപെടുത്തിയെന്നും വലിച്ചെറിഞ്ഞുവെന്നും 23 വയസുള്ള അതിജീവിത സമ്മതിച്ചു. മാതാപിതാക്കള്‍ ഇത് അറിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.
പീഡനവിവരം മാതാപിതാക്കൾ അറിഞ്ഞിട്ടില്ല. പ്രസവം നടന്നത് ഇന്ന് രാവിലെ 5 മണിക്ക് ആണ്. പെൺകുട്ടിക്ക് മെഡിക്കൽ സഹായം നൽകും പെൺകുട്ടി അതിജീവിതഎന്നതിനാല്‍ ഇതു സംബന്ധിച്ച കാര്യങ്ങളും അന്വേഷിക്കുന്നു.
കൊച്ചി. നടു റോഡിൽ നവജാത ശിശുവിൻറെ മൃതദേഹം കണ്ട സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. അച്ഛനും അമ്മയും മകളുമാണ് പിടിയില്‍. സമീപമുള്ള ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ് കൊന്നത് എന്ന് സംശയം. ഈ മൂന്നു പേരെ പോലീസ് ചോദ്യം ചെയ്യുന്നു. ശുചി മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി.
രാവിലെ എട്ടു മണിയോടെയാണ് കൊച്ചി പനമ്പിള്ളിയിലെ വിദ്യാനഗറിലെ ഫ്ലാറ്റിനു മുന്നിൽ നിന്ന് നവജാത ശിശുവിൻറെ മൃതദേഹം കണ്ടെത്തിയത്. കൊറിയര്‍ കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. നടുറോഡിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം നടുക്കമായി .
ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു.
ആശാവർക്കർമാരുടെ പട്ടികയിൽ ഫ്ലാറ്റിൽ ഗർഭിണികളില്ല.ഫ്ലാറ്റിലെ ഫൈവ് സി കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്നും രക്തക്കറിയും കണ്ടെത്തിയിട്ടുണ്ട്. ഇവരെ പൊലീസ് കസ്റ്റസിയിൽ എടുത്തു 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടും എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ .
സംഭവത്തിൽ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ ചേർന്ന ഉന്നത തല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്. 92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോർഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിട്ടും ഉപയോഗം കുറയാത്തത് ബോർഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പ്രാദേശിക നിയന്ത്രണം കൂടുതൽ ശക്തമാക്കാനാണ് ബോർഡിൻ്റെ തീരുമാനം. ഇതിനായി ഡെപ്യൂട്ടി ചീഫ് എൻജിനീയർമാരെ ചുമതലപ്പെടുത്തി. വൻകിട വ്യവസായ ശാലകൾക്കുള്ള രാത്രികാല നിയന്ത്രണം ഉടൻ തുടങ്ങും. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പമ്പിംഗിനും നിയന്ത്രണമുണ്ടാകും. പീക്ക് സമയമായ വൈകിട്ട് 6 മുതൽ രാത്രി 12 മണി വരെ പമ്പിംഗ് നടത്തരുതെന്ന് വാട്ടർ അതോറിറ്റിയോട് കെ.എസ്.ഇ.ബി നിർദേശിക്കും. വൈദ്യുതി പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കാൻ ആകുമെന്ന് വൈദ്യുതി ബോർഡിൻ്റെ വിലയിരുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ വേനൽമഴ ലഭിച്ചു തുടങ്ങുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനത്തിലാണ് ബോർഡിൻ്റെ പ്രതീക്ഷ. 2027 ൽ ഉപയോഗിക്കേണ്ടത്ര വൈദ്യുതി കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്നു വെന്നാണ് വിലയിരുത്തൽ.
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,600 രൂപയായി. 53,000 രൂപയിലാണ് ഇന്നലെ സ്വർണം വ്യാപാരം നടന്നത് ഗ്രാമിന് 50 രൂപ കുറഞ്ഞ് 6575 രൂപയായി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപയുടെയും പവന് 320 രൂപയുടെയും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5485 രൂപയിലും പവന് 43,880 രൂപയുമാണ് നിരക്ക്.
വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 87 രൂപയാണ് വിപണി വില. ഇന്നലെ സ്വർണത്തിന് പവന് 560 രൂപ വർധിച്ചിരുന്നു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി. രണ്ട് തവണ ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ കൊൽക്കത്ത പോലീസ് നിയമോപദേശം തേടി. അതേസമയം ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നുവെന്നാണ് രാജ്ഭവന്റെ വിശദീകരണം
ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർണർ യുവതിയെ താക്കീത് ചെയ്തതെന്നും രാജ്ഭവൻ പറയുന്നു. ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ രാജ്ഭവനിൽ പോലീസ് കയറുന്നത് ഗവർണർ ആനന്ദബോസ് വിലക്കി. ആരോപണം ഉന്നയിച്ച മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവനിൽ കയറുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്
തനിക്കെതിരായ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നാണ് ഗവർണറുടെ പ്രതികരണം. ഇന്ന് പ്രധാനമന്ത്രി മോദി ബംഗാളിൽ വരാനിരിക്കെയാണ് രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയുടെ ലൈംഗികാരോപണം പുറത്തുവരുന്നത്.
നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധിയുടെ രണ്ടാം മണ്ഡലത്തിൽ തീരുമാനമായി. അമേഠിയിൽ നിന്ന് മാറി റായ്ബറേലിയിൽ രാഹുൽ ഗാന്ധി മത്സരിക്കും. റായ്ബറേയിലിയിലെ സ്ഥാനാർഥിയായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് പ്രഖ്യാപിച്ചു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെഎൽ ശർമയാണ് അമേഠിയിലെ സ്ഥാനാർഥി. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ 2019ൽ തോൽവി ഏറ്റുവാങ്ങിയ അമേഠിയിലേക്ക് തിരികെ പോകാൻ രാഹുൽ ഗാന്ധിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് രാഹുൽ ഗാന്ധിയെ സോണിയ ഗാന്ധിയുടെ മണ്ഡലയമായ റായ്ബറേലിയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.
പ്രിയങ്ക ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പകരം പ്രചാരണപരിപാടികളിൽ സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം. നേരത്തെ അമേഠി സീറ്റിൽ അവകാശവാദം ഉന്നയിച്ച് പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വദ്ര രംഗത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇതിനെ തള്ളുകയായിരുന്നു.
കൊച്ചി.പനമ്പള്ളി നഗർ പാസ്പോർട്ട് ഓഫീസിന് സമീപം ഫ്ലാറ്റിൽ നിന്ന് എറിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം. ജനിച്ച ഉടനെ ഉപേക്ഷിച്ച നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം ആൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത് ഫ്ലാറ്റിനു മുകളിൽ നിന്ന് കുഞ്ഞിനെ താഴേക്ക് എറിഞ്ഞതാണെന്നും സംശയം ആമസോണിന്റെ പാഴ്സൽ കവറിലാക്കിയാണ് കുഞ്ഞിനെ എറിഞ്ഞത്
ഇതിലെ അഡ്രസ് കേന്ദ്രികരിച്ചും അന്വേഷണം. കുഞ്ഞിനെ പാഴ്സൽ കവറിൽ ആക്കിയാണ് താഴേക്ക് എറിഞ്ഞത് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതെന്ന് പോലീസ് ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു
കുന്നത്തൂർ:പുത്തനമ്പലം നാട്ടിശ്ശേരി ഉണ്ണി ഭവനത്തിൽ കെ.ചെല്ലപ്പൻ (80) നിര്യാതനായി.സംസ്ക്കാരം ഇന്ന് (വെള്ളി) 1 മണിക്ക് വീട്ടുവളപ്പിൽ ഭാര്യ:തങ്കമണി.മക്കൾ:സുമ.ടി(ആർഎസ്പി കുന്നത്തൂർ ലോക്കൽ കമ്മിറ്റി അംഗം),ഉണ്ണി.സി (ആർഎസ്പി കുന്നത്തൂർ മണ്ഡലം കമ്മിറ്റി അംഗം).മരുമക്കൾ:പരേതനായ കെ.പീതാംബരൻ,സുനി.ടി.
?ഉഷ്ണതംരംഗ സാധ്യതയെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ആയുഷ് വകുപ്പിലെയും മുഴുവന്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മേയ് ആറ് വരെ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
? കടുത്ത ചൂട് അനുഭവപ്പെടുന്ന ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലെ ചില പ്രദേശങ്ങളില്‍ ഇന്നും ഉയര്‍ന്ന രാത്രി താപനില തുടരാന്‍ സാധ്യതയുണ്ട്.
? സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. വിവിധ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
? തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക മൊബൈല്‍ ഫോണിലേക്ക് മോശം സന്ദേശമയച്ചയാള്‍ പിടിയില്‍. എറണാകുളം സ്വദേശി ശ്രീജിത്തിനെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
? ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ ജയിക്കുമെന്ന് സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി. തൃശ്ശൂരും മാവേലിക്കരയിലും ജയം ഉറപ്പാണ്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനുള്ള സാധ്യതയും കമ്മിറ്റി വിലയിരുത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം വന്‍തോതില്‍ ഇടിയുമെന്നും എല്‍ഡിഎഫിന് 12 സീറ്റ് കിട്ടുമെന്നും സിപിഐ കണക്ക് കൂട്ടുന്നു.
? മുന്നറിയിപ്പില്ലാതെ അവധിയെടുത്ത പത്തനാപുരം ഡിപ്പോയിലെ 14 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് സ്ഥലം മാറ്റവും നല്‍കി. 4 കരാര്‍ ജീവനക്കാരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തു.
? കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.വി. പ്രീതിക്കെതിരേ കൊടുത്ത പരാതിയിലെ അന്വേഷണറിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കാന്‍ ഐ.ജി. കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിന് മുന്നില്‍ 12 ദിവസമായി സമരം ചെയ്തുവരുന്ന ഐ.സി.യു. പീഡനക്കേസിലെ അതിജീവിത സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു.
? ദല്ലാള്‍ നന്ദകുമാറില്‍ നിന്ന് അനില്‍ ആന്റണി പണം വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ചും ഈ വിവരം പ്രമുഖ നേതാവടക്കം മൂന്ന് പേരോട് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. അനില്‍ ആന്റണി ഇത് നിഷേധിച്ചാല്‍ പേരുകള്‍ പുറത്ത് വിടുമെന്നും പി ജെ കുര്യന്‍ പറഞ്ഞു.
? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കിലോമീറ്റര്‍ നീളമുളള പുലിമുട്ടിന്റെ (ബ്രേക്ക് വാട്ടര്‍) നിര്‍മ്മാണം പൂര്‍ത്തിയാക്കി. കണ്ടെയ്നറുകള്‍ എത്തിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളുടെയും ട്രയല്‍ റണ്‍ ജൂണ്‍ രണ്ടാം വാരത്തോടെ നടത്തുമെന്നും തുടര്‍ന്ന് അന്താരാഷ്ട്ര തുറമുഖം കമ്മീഷനിങ് ചെയ്യുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.
?? ദേശീയം ??
? പ്രഥമപരിഗണന സുരക്ഷിതത്വത്തിന് എന്ന ഉദ്ദേശ്യത്തോടെയാണ് കോവാക്സിന്‍ വികസിപ്പിച്ചതെന്നും കോവാക്സിന് പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി ഭാരത് ബയോടെക്.. കോവിഷീല്‍ഡ് വാക്സിന്‍ പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കുമെന്ന് നിര്‍മാതാക്കളായ ആസ്ട്രസെനെക്ക അറിയിച്ചതിനു പിന്നാലെയാണ് കോവാക്സിന്റെ സുരക്ഷിതത്വത്തേക്കുറിച്ച് ഭാരത് ബയോടെക് വ്യക്തമാക്കിയിരിക്കുന്നത്
? കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിപോലീസ് അറസ്റ്റു ചെയ്തു. തെലങ്കാനയിലെ മുസ്ലിം സംവരണം എടുത്തുകളയുമെന്ന പ്രസംഗത്തില്‍ എസ്.സി എസ് ടി , ഒബിസി സംവരണം അവസാനിപ്പിക്കും എന്ന് പറയുന്നതായി കാണിക്കുന്ന വ്യാജ വിഡിയോയാണ് വിവാദത്തിലായത്.
? കോണ്‍ഗ്രസ് വ്യാജ വീഡിയോകളിലൂടെ പ്രചാരണം നടത്തിയെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് രാജീവ് ചന്ദ്രശേഖറും, സുധാന്‍ഷു ത്രിവേദിയും. കോണ്‍ഗ്രസ് പ്രചാരണം നടന്നിട്ടുള്ളത് കള്ളങ്ങളെ കേന്ദ്രീകരിച്ചാണ്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ ഇതിന് നേതൃത്വം നല്‍കി എന്നും പരാതിയില്‍ പറയുന്നു.
? പ്രജ്വല്‍ രേവണ്ണയുടെ ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് വെളിപ്പെടുത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഡിയെ കാണാനില്ല. നേരത്തെ അന്വേഷണവുമായി സഹകരിക്കുമെന്ന് കാര്‍ത്തിക് റെഡ്ഡി പുറത്ത് വിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു. മൊഴി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കാര്‍ത്തിക് റെഡ്ഡിയെ കാണാതായത്.
? റായ്ബറേലിയിലേയും കൈസര്‍ഗഞ്ജിലേയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ദിനേശ് പ്രതാപ് സിങ്ങാണ് റായ്ബറേലിയില്‍ മത്സരിക്കുക. ലൈംഗിക അതിക്രമ കേസ് നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണാണ് കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥി.
? കൈസര്‍ഗഞ്ജില്‍ ബ്രിജ്ഭൂഷണിന്റെ മകന് സീറ്റ് നല്‍കിയ ബി ജെ പി നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഗുസ്തി താരം സാക്ഷി മാലിക്ക് രംഗത്തെത്തി. ‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു’ എന്നാണ് സാക്ഷി പ്രതികരിച്ചത്. രാജ്യത്തെ കോടിക്കണക്കിന് പെണ്‍മക്കളുടെ മനോവീര്യം ബി ജെ പി തകര്‍ത്തെന്ന് പറഞ്ഞ സാക്ഷി മാലിക്ക്, ഒരു വ്യക്തിക്ക് മുന്നില്‍ രാജ്യത്തെ സര്‍ക്കാര്‍ ഇത്ര ദുര്‍ബലമാണോയെന്നും ചോദിച്ചു.
? 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുടെ അഞ്ചുലക്ഷത്തിലേറെ സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്ത് പാകിസ്താന്‍. അതേസമയം 2023-ലെ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ ഉടന്‍ ബ്ലോക്ക് ചെയ്യപ്പെട്ട സിം കാര്‍ഡുകള്‍ പുനഃസ്ഥാപിക്കപ്പെടുമെന്ന് ഫെഡറല്‍ ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
? കായികം ?
?ആവേശം അവസാന ഓവര്‍വരെ നീണ്ടുനിന്ന ഐപിഎല്ലിലെ ഇന്നലത്തെ മത്സരത്തില്‍ അവസാനത്തെ പന്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒരു റണ്ണിന് കീഴടക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 76 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഢിയുടെയും 58 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും മികവില്‍ 3 വിക്കറ്റിന് 201 റണ്‍സെടുത്തു.
?കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നെത്തിയ രാജസ്ഥാന് ജോസ് ബട്ലറേയും സഞ്ജു സാംസണിനേയും ആദ്യ ഓവറില്‍ തന്നെ നഷ്ടപ്പെട്ടു. തുടര്‍ന്ന 67 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 77 റണ്‍സെടുത്ത റിയാന്‍ പരാഗും വിജയപ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിലെ അവസാന പന്തില്‍ ഒരു റണ്‍സകലെ രാജസ്ഥാന് വിജയം കൈവിടുകയായിരുന്നു.