തിരുവനന്തപുരം.സി.പി.ഐ എമ്മിൽ എം.എ ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദി ഗ്രൂപ്പ് എന്ന് ചെറിയാൻ ഫിലിപ്പ്.
പുതിയ നീക്കം സി.പി.ഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെ
പുതിയ ചേരിയിൽ ഉള്ളത് എ വിജയരാഘവൻ, തോമസ് ഐസക്ക്, ഇളമരം കരീം, കെ.കെ ശൈലജ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ.
സി.പി.എം-ൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബിയുടെ നേതൃത്വത്തിൽ തിരുത്തൽ വാദികളുടെ പുതിയ ഗ്രൂപ്പ് ഉടലെടുത്തിരിക്കുകയാണ്. കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല.
കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയിൽ മന്ത്രി വീണ ജോർജിനും എതിരെ ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം. കണ്ണൂരിൽ പി.ജയരാജന്റെയും ആലപ്പുഴയിൽ ജി.സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകൾ ശക്തമാണ്. എല്ലാ ജില്ലകളിലേക്കും ഗ്രൂപ്പിസം വ്യാപിക്കുകയാണ്. ഒക്ടോബറിൽ പാർട്ടി സമ്മേളനങ്ങൾ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും ചെറിയാന്‍ വെളിവാക്കി..
സി പി എം-ൽ ബേബിയുടെ തിരുത്തൽവാദി ഗ്രൂപ്പ്: ചെറിയാൻ ഫിലിപ്പ്
കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു
ആലപ്പുഴ.കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു.പ്ളസ് വണ്‍ വിദ്യാർഥിനി താര സജീഷ്(17) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം
സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് .മുഹമ്മ എബിവി എച്ച്എസ്എസ് ലെ പ്ലസ് വൺ വിദ്യാർഥിനിയാണ്
‘കേരളീയം’ ഡിസംബറിൽ നടത്താനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: വീണ്ടും കേരളീയം നടത്താനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സംഘാടകസമിതി യോഗം ചേർന്നു.
ഈ വർഷം ഡിസംബറിൽ കേരളീയം നടത്താനാണ് ആലോചന. തുക സ്‌പോൺസർഷിപ്പിലൂടെ കണ്ടെത്തണമെന്ന് നിർദേശം നൽകി. കേരളീയം തുടരുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 10 കോടിയാണ് നീക്കിവെച്ചത്.
കഴിഞ്ഞവർഷ ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ ഏഴ് വരെയായിരുന്നു കേരളീയമെന്ന പേരിൽ വിവിധ കലാ- സാംസ്‌കാരിക പരിപാടികൾ തലസ്ഥാനത്ത് സംഘടിപ്പിച്ചത്.
ഇനി എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും മുഖ്യമന്ത്രി കഴിഞ്ഞ വർഷം കേരളീയ സമാപന വേദിയിൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞതവണ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പണം പിരിച്ചായിരുന്നു കേരളീയത്തിന്റെ ഫണ്ട് കണ്ടെത്തിയിരുന്നത്.
എംഡിഎംഎയുമായി ഓച്ചിറയില്‍ യുവാവ് പിടിയില്‍, ഒരാള്‍ രക്ഷപ്പെട്ടു
കരുനാഗപ്പള്ളി. എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തിൽ ഓച്ചിറ മഠത്തിക്കാരാഴ്മ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ 4.052 ഗ്രാം എംഡിഎംഎ കടത്തി കൊണ്ടു വന്ന കുറ്റത്തിന് വള്ളികുന്നം വില്ലേജിൽ കാരാഴ്മ മുറിയിൽ അസ്സിമൻസിലിൽ അസ്സിം(23) കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ മഠത്തിൽ കാരാഴ്മ മുറിയിൽ മാളിക്കാട് പുത്തൻവീട്ടിൽ സൂരജ് @ അപ്പു എന്നയാൾക്കെതിരെ ഒരു എൻഡിപിഎസ് കേസ് എടുത്തു രണ്ടാം പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടതിനാൽ ടിയാനെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻ്പെക്ടർ ഗ്രേഡ് അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ . ആർ, അൻഷാദ്. എസ്, സഫേഴ്‌സൻ. എസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ജയലക്ഷ്മി ഡ്രൈവർ മൻസൂർ. പി. എം എന്നിവർ പങ്കെടുത്തു.
വാർത്താനോട്ടം
2024 ജൂലൈ 09 ചൊവ്വ
? കേരളീയം ?
? മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വയനാട്ടില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
? ആകാശ് തില്ലങ്കേരി നിയമംലംഘിച്ച് നടത്തിയ ജീപ്പ് യാത്രക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. പനമരം ആര്‍ടിഓയ്ക്കാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പരാതി നല്‍കിയത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

? കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ടല സ്വദേശി അയ്യപ്പന്‍ നായരുടെ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയായിരുന്നു ഹര്‍ജി. ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഭാസുരാംഗനും മകനും നിലവില്‍ റിമാന്‍ഡിലാണ്.
? തിരുവമ്പാടിയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി സിപിഎം . ബിജു പ്രഭാകര്‍ ചെയ്ത കുറ്റം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു.

? ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലുള്ള കളകള്‍ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്റെ മണ്ണിലാണ് ‘കളകള്‍ ‘ ഉള്ളതെന്നും അവരെ ഒഴിവാക്കുന്നതിന്റെ പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
?പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 835 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍. ഇതില്‍ 194 കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. 84 കേസില്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്. 259 കേസുകള്‍ തീര്‍പ്പായി. 262 കേസുകള്‍ പൊതു അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

?ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും പുകഴ്ത്തുന്ന തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
? ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് ഹൈക്കോടതി. ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം കോടതി റദ്ദാക്കി.

?? ദേശീയം ??
? ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. 5 സൈനികര്‍ക്ക് വീരമൃത്യു. 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയായിരുന്നു.
? ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊള്ളയായ പ്രസംഗങ്ങളും വ്യാജ വാഗ്ദാനങ്ങളുമല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

? മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മണിപ്പൂരിനെ ശാന്തമാക്കുന്ന ഏത് നടപടിയേയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
? നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്നും എങ്ങനെ ചോര്‍ന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും സുപ്രീംകോടതി. ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോര്‍ച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

? എല്‍പിജി ഉടമകള്‍ക്ക് വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
? മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. ഞായറാഴ്ച രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

? മഴ കനത്തതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. കാലാവസ്ഥ മോശമായതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.
? പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ഹിന്ദു പരാമര്‍ശത്തില്‍ പിന്തുണച്ച് ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു.

?? അന്തർദേശീയം ??
? രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. മോസ്‌കോ വിമാനത്താവളത്തില്‍ റഷ്യയുടെ ഉപ പ്രധാനമന്ത്രി ഡെനിസ് മന്‍ടുറോവ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മോസ്‌കോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വകാര്യ അത്താഴ വിരുന്നിനെത്തിയ മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.
ഒരാഴ്ച കഴിഞ്ഞാല്‍ നിധി പൊങ്ങും, വീട്ടമ്മയുടെ സ്വര്‍ണം തട്ടി സിദ്ധന്‍
പാലക്കാട്. വീട്ടിലെ നിധി കണ്ടെത്തിതരാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണ്ണം തട്ടി വ്യാജ സിദ്ധന്‍,പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായയിലാണ് സംഭവം,വീട്ടമ്മയുടെ പരാതിയില്‍ തിരുമിറ്റക്കോട് സ്വദേശി റഫീഖ് മൗലവിയെ പൊലീസ് പിടികൂടി,ഇയാള്‍ നേരത്തെയും സമാനരീതിയിലുളള തട്ടിപ്പിന് പിടിയിലായിട്ടുണ്ട്
ഫേയ്‌സ്ബുക്കിലൂടെ സാമ്പത്തിക ബാധ്യത മാറ്റിത്തരാമെന്ന് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചാണ് മാര്‍ച്ച് പത്തിന് വ്യാജ സിദ്ധന്‍ നെല്ലായയിലെ വീട്ടിലെത്തിയത്,നിധി പൊങ്ങി വരാന്‍ വീട്ടിലുളള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദേശം നല്‍കി,മറ്റെവിടേക്കും മാറ്റണ്ട താനയക്കുന്ന ദൂതന്‍ കൈവശം സ്വര്‍ണ്ണം നല്‍കിയാല്‍ മതിയെന്ന്ും ചട്ടം കെട്ടി,ദൂതനായി റഫീഖ് തന്നെ വന്ന് സ്വര്‍ണ്ണം വാങ്ങി മുങ്ങി,ഒരാഴ്ച കഴിഞ്ഞാല്‍ നിധി പൊങ്ങുമെന്നാണ് പറഞ്ഞത്,ഒരാഴ്ച കഴിഞ്ഞും പൊങ്ങാത്തതിനെതുടര്‍ന്ന് സിദ്ധനെ ബന്ധപ്പെട്ടപ്പോള്‍ കുറച്ച് കാര്യങ്ങള്‍ കൂടി ശരിയാകാനുണ്ടെന്ന് അറിയിച്ചു,മാര്‍ച്ച് 23ന് ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെയാണ് വീട്ടമ്മക്ക് കബളിപ്പിക്കപ്പെട്ടെന്ന് ഉറപ്പായത്,ഉടന്‍ പൊലീസില്‍ പരാതി നല്‍കി,ഇന്നലെ വൈകീട്ടോടെയാണ് പൊലീസിന് പ്രതിയെ പിടികൂടാനായത്,ഇയാള്‍ക്കെതിരെ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ 10 വര്‍ഷം മുന്‍പ് ഇതേ തരത്തില്‍ ഉള്ള കേസ് ഉള്ളതയും പല സ്ഥലങ്ങളില്‍ ചെന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായും പോലീസ് പറയുന്നു.വഞ്ചനകുറ്റത്തിന് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു
യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു
പെരുമ്പാവൂര്‍. യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.കിഴക്കമ്പലം സ്വദേശി ലിയോ ജോൺസൺ ആണ് മരണമടഞ്ഞത്.പെരുമ്പാവൂർ സിവിൽ സ്റ്റേഷൻ സമീപത്തുള്ള മേഘ ആർക്കേടിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു.മേഘ ഗ്രൂപ്പിന്റെ മാനേജർ ആണ് ഇദ്ദേഹം. രാത്രിയിൽ മൂന്നാം നിലയുടെ വരാന്തയിലെ കൈവരിയിൽ ഇരുന്നപ്പോൾ താഴേക്ക് വീഴുകയായിരുന്നു.
ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
മലപ്പുറം. ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്, വാഹനത്തിന്റെ ആർ സി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ്.എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും.നിയമലംഘനത്തിൽവാഹനത്തിനു നേരെ മുമ്പ് മൂന്നു തവണ കേസെടുത്തിരുന്നു
വാഹനമോടിച്ചതെന്നെന്ന് കണ്ടെത്താൻ പ്രദേശത്തെ എ ഐ കാമറകൾ പരിശോധിക്കും . എൻഫോഴ്സ്മെന്റ് ആർ ടി ഒ മലപ്പുറം ആർ ടി ഒക്ക് ഇന്ന് ശുപാർശ നൽകും. നിയമലംഘനത്തിൽ നേരത്തെ മൂന്നു തവണ കേസെടുത്തിരുന്നു. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്
തീക്കാറ്റ് ഒളിവിൽ,സ്റ്റേഷനുകൾ ബോംബിട്ട് തകർക്കുമെന്ന് ഭീഷണി
തൃശൂര്‍ .ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സിഐയുടെ ഫോണിലേക്കും സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. തന്റെ ജന്മദിനമാഘോഷിക്കാൻ തൃശൂർ തേക്കിൻക്കാട് മൈതാനത്ത് സംഘടിച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ ഭീഷണി. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
സംഭവത്തിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതോടെയാണ് തീക്കാറ്റ് സാജൻ ഒളിവിൽ പോയത്. സാജനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. രണ്ടു കൊലപാതകശ്രമക്കേസുകളടക്കം 14 കേസുകളിൽ പ്രതിയാണ് തീക്കാറ്റ് സാജൻ
പിഎസ് സി അംഗ വിവാദം,പ്രമോദ് കോട്ടൂളിക്ക് എതിരെ ഇന്ന് നടപടിയ്ക്ക് സാധ്യത
കോഴിക്കോട്. കോഴ ആരോപണത്തിൽ സി. പി എം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്ക് എതിരെ ഇന്ന് നടപടിയ്ക്ക് സാധ്യത. ആരോപണം വലിയ പ്രതിസന്ധിയാണ് പാർട്ടിയ്ക്ക് ഉണ്ടാക്കിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസിൻ്റെ പേര് കൂടി ഈ ആരോപണത്തിൽ ഉയർന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്. ജില്ലാ ഘടകം യോഗം ചേർന്ന് തീരുമാനം സംസംസ്ഥാന ഘടകത്തെ അറിയിക്കും. മന്ത്രി ഇടപെട്ട് പി. എസ് സി അംഗത്വം ഉറപ്പാക്കുമെന്ന് പറഞ്ഞാണ് പ്രമോദ് കോട്ടൂളി 22 ലക്ഷം രൂപ വാങ്ങിയതെന്നാണ് കോഴിക്കോട്ടെ ഡോക്ടർ ദമ്പതികൾ പാർട്ടി നേതൃത്വത്തിന് നൽകിയ പരാതി