വാക്‌സിനേറ്റർമാരെയും സഹായികളെയും നിയമിക്കുന്നു

Advertisement

തൃശൂർ: പശുക്കൾക്കും എരുമകൾക്കുമുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് വാക്‌സിനേറ്റർമാരെയും സഹായികളെയും താല്ക്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്.

കേരള മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന വ്യാപകമായി പശു, എരുമ എന്നിവയ്ക്ക് നവംബർ 15 മുതൽ 21 പ്രവൃത്തി ദിവസങ്ങളിലായി മൂന്നാം ഘട്ട നാഷണൽ ആനിമൽ ഡിസീസ് കൺട്രോൾ പ്രൊജക്ടിന്റെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം നടത്തുന്നത്.

  1. വാക്‌സിനേറ്റർ-ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ കീഴിലുള്ള പ്രദേശത്തെ, പരിചയസമ്പന്നരായ സർവ്വീസിൽ നിന്ന് വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാർ, ഫീൽഡ് ഓഫീസർമാർ, സർക്കാർ സർവ്വീസിൽ ഇല്ലാത്തതും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ ഉള്ളതുമായ വെറ്ററിനറി ഡോക്ടർമാരുടെയും പക്കൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 21 ദിവസത്തെ ക്യാമ്ബെയിനിൽ പങ്കെടുത്ത് ടാർജറ്റ് തികച്ച്‌ വാക്‌സിനേഷൻ നടത്തുന്നതിന് പരമാവധി 15,000/രൂപ ഓണറേറിയമായി നൽകുന്നതും അത് കൂടാതെ കേന്ദ്ര സർക്കാർ നിശ്ചയിച്ച നിരക്കിൽ വാക്‌സിനേഷൻ ചാർജ്ജ് നൽകുന്നതുമാണ്.
  2. സഹായികൾ-ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ കീഴിലുള്ള പ്രദേശത്തെ പൂർണ്ണ കായിക ആരോഗ്യമുള്ള മൃഗസംരക്ഷണ വകുപ്പിൽ നിന്നും വിരമിച്ച അറ്റന്റർമാർ/പാർട്ട് ടൈം സ്വീപ്പർമാർ, 18 വയസിന് മുകളിൽ പ്രായമുള്ള വി.എച്ച്‌.എസ്.സി. പാസ്സായവർ, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുുകൾ പൂർത്തിയാക്കിയവർ, സാമൂഹിക സന്നദ്ധസേന വോളന്റിയർമാർ, 18 വയസിന് മുകളിൽ പ്രായമുള്ള സ്ഥല പരിചയമുള്ളതും കായിക ക്ഷമതയുള്ളതും സത്സ്വഭാവികളുമായ യുവതീ-യുവാക്കൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പശുക്കളെ കൈകാര്യം ചെയ്ത് മുൻ പരിചയമുള്ളവർക്ക് മുൻഗണന നൽകും. 21 ദിവസത്തെ ക്യാമ്പയൻ കാലയളവിലേക്ക് പരമാവധി 10,000/രൂപ ഓണറേറിയം നൽകും. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റ സഹിതം തങ്ങൾ താമസിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ കീഴിലുള്ള മൃഗാശുപത്രിയിൽ മാത്രം സ്ഥാപന മേധാവി (ചീഫ് വെറ്ററിനറി ഓഫീസർ/സീനിയർ വെറ്ററിനറി സർജൻ/വെറ്ററിനറി സർജൻ) മുൻപാകെ ആശുപത്രി പ്രവർത്തന സമയത്ത് നവംബർ 13 ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ നേരിട്ട് തന്നെ സമർപ്പിക്കണം. അപേക്ഷയിൽ ആധാർ അഡ്രസും മൊബൈൽ നമ്പറും വ്യക്തമായി രേഖപ്പെടുത്തേണ്ടതും ആധാർ കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുമാണ്. അപേക്ഷകരുടെ നിയമനം ഒഴിവുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
Advertisement