ഒരു രക്ഷയുമില്ലെടേ, കൊല്ലം കെഎസ്ആർടിസി ബസ് ഡിപ്പോയുടെ അപകടാവസ്ഥ, വിമർശനവുമായി മുകേഷ്

Advertisement

കൊല്ലം. കെഎസ്ആർടിസി ബസ് ഡിപ്പോയുടെ അപകടാവസ്ഥ, വിമർശനവുമായി എം മുകേഷ് എംഎൽഎ. ഡിപ്പോയ്ക്ക് വേണ്ടത് വാണിജ്യസൗധമല്ലെന്ന് എംഎൽഎ. സുരക്ഷിതമായി കയറി നിൽക്കാൻ മിനിമം സൗകര്യം വേണം

ഇതിന് ഗതാഗതവകുപ്പും മാനേജ്മെന്റും തയ്യാർ ആയില്ലെങ്കിൽ വലിയ വെല്ലുവിളി നൽകേണ്ടി വരുമെന്നും മുകേഷ്

ഫേസ്ബുക്കിൽ ആണ് എം എൽ എ യുടെ വിമർശനം. ഡിപ്പോയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷമായി മന്ത്രിമാർക്ക് അയച്ച കത്തുകളും നിയമസഭയിൽ ചോദിച്ച ചോദ്യങ്ങളും എംഎൽഎ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തു.

പോസ്റ്റ് ഇങ്ങനെ.

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി. നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്……

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല… യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്. അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും..

Advertisement