തിരുവനന്തപുരം. മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീപിടുത്തം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ആശുപത്രി കെട്ടിടത്തിലുണ്ടായിരുന്ന രോഗികൾക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
ബയോമെഡിക്കൽ ടീം, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, PWD ഇലക്ട്രിക്കൽ വിഭാഗം എന്നിവർക്കാണ് തീപിടുത്തത്തിൻ്റെ അന്വേഷണ ചുമതല. മൂന്നു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി. തീപിടുത്തം ഉണ്ടായ സർജിക്കൽ ഐസിയു വാർഡ് പുനരാരംഭിക്കുക വിദഗ്ധസമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
also read:
ആശുപത്രിയിലെ രോഗികളുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചു. 32 രോഗികൾക്കായാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. 6 വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ബോർഡിൽ ഉള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. മെഡിക്കൽ ബോർഡ് ചേർന്ന് ഇന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വിടും. ഇന്ന് രാവിലെ 9.05 ന്യണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജിക്കൽ ഐസിയു ക്രോമാ വാർഡിൽ തീപിടുത്തം ഉണ്ടായത്. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.



































