കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. കാസർകോട് ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 012/2024) തസ്തികയിലേക്ക് നവംബര്‍ 5, 6 തീയതികളിലും തദ്ദേശസ്വയംഭരണ വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 611/2024) തസ്തികയിലേക്ക് നവംബര്‍ 6, 7 തീയതികളിലും പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഇന്റര്‍വ്യൂ മെമ്മോ പ്രൊഫൈലില്‍ ലഭിക്കും.
മലപ്പുറം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 445/2022) തസ്തികയിലേക്ക് നവംബര്‍ 5, 6, 7 തീയതികളില്‍ പിഎസ്‍സി മലപ്പുറം ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ട്രാന്‍സ്‍ലേറ്റര്‍ (മലയാളം) (കാറ്റഗറി നമ്പര്‍ 310/2022) തസ്തികയിലേക്ക് നവംബര്‍ 7 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ
നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 184/2025) അഭിമുഖം നടത്തും.
ചുരുക്കപട്ടിക
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ മെഡിക്കല്‍ ഓങ്കോളജി (കാറ്റഗറി നമ്പര്‍ 010/2025).
2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (കാറ്റഗറി നമ്പര്‍ 08/2025).
3. പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (സര്‍വ്വേയര്‍) (കാറ്റഗറി നമ്പര്‍ 319/2024).
4. പൊതുമരാമത്ത് (ആര്‍ക്കിടെക്ചറല്‍ വിങ്) വകുപ്പില്‍ ആര്‍ക്കിടെക്ചറല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 315/2024).
5. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനിറ്റോ യൂറിനറി സര്‍ജറി (യൂറോളജി) (കാറ്റഗറി നമ്പര്‍ 09/2025).
6. നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസസില്‍ ഇന്‍സ്ട്രക്ടര്‍ (സ്റ്റെനോഗ്രാഫി) (കാറ്റഗറി നമ്പര്‍ 376/2024).
7. ഗവ.സെക്രട്ടേറിയേറ്റ് നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 481/2024).
8. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാന്‍സ്‍ലേറ്റര്‍ (കാറ്റഗറി നമ്പര്‍ 129/2023).
9. കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) സ്റ്റുഡിയോ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 241/2024).
സാധ്യതാപട്ടിക
1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന്‍ (പോളിമര്‍ ടെക്നോളജി) (കാറ്റഗറി നമ്പര്‍ 514/2024).
2. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 259/2023).
3. കേരള സ്റ്റേറ്റ് പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റോര്‍ കീപ്പര്‍ (കാറ്റഗറി നമ്പര്‍ 134/2023).
4. ഫിനാന്‍സ് സെക്രട്ടേറിയേറ്റില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവര്‍ഗം) (കാറ്റഗറി നമ്പര്‍ 483/2024).
5. കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓഫീസ് അസിസ്റ്റന്റ് (പട്ടികജാതി) (കാറ്റഗറി നമ്പര്‍ 546/2024).
പിഎസ് സി: വിവിധ തസ്തികകളിൽ അഭിമുഖം… സാധ്യത പട്ടിക
ഫാത്തിമ മാതാ നാഷണൽ കോളേജ് വജ്രജൂബിലി ആഘോഷം: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി
കൊല്ലത്തെ ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഇന്ത്യൻ ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രിയും കോളേജിലെ വിശിഷ്ട പൂർവ്വ വിദ്യാർത്ഥിയുമായ സുരേഷ് ഗോപി, സംസ്ഥാന ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ, കൊല്ലം റോമൻ കത്തോലിക്ക ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി എന്നിവരും വിശിഷ്ട വ്യക്തികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വിദ്യാഭ്യാസം സ്വഭാവ രൂപീകരണവുമായി കൈകോർത്ത് പോകണമെന്ന് ഉപരാഷ്ട്രപതി തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. അർത്ഥവത്തായതും സംതൃപ്തവുമായ ഒരു ജീവിതത്തിന്റെ യഥാർത്ഥ അടിത്തറയായി വിദ്യാഭ്യാസത്തെ അദ്ദേഹം വിശേഷിപ്പിച്ചു. മഹത്തായതും ശക്തവും കാരുണ്യപൂർണ്ണവുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട അടിത്തറ മനുഷ്യരെ വാർത്തെടുക്കലാണെന്ന് അദ്ദേഹം പറഞ്ഞു. സ്വഭാവ രൂപീകരണത്തിന്റെ പ്രാധാന്യം വിദ്യാഭ്യാസത്തിന്റെ ഒരു ആണിക്കല്ലായി അദ്ദേഹം അടിവരയിട്ടു പറഞ്ഞു. അക്കാദമിക മികവ് മാത്രമല്ല, ദേശീയ പുരോഗതിക്ക് സംഭാവന നൽകാൻ കഴിവുള്ള പൗരന്മാരെ രൂപപ്പെടുത്തുന്ന അച്ചടക്കം, മറ്റുള്ളവർക്ക് നൽകുന്ന സേവനം, സാമൂഹിക ഉത്തരവാദിത്ത ഗുണങ്ങൾ എന്നിവയുടെ മൂല്യങ്ങളും പരിപോഷിപ്പിച്ചതിന് സ്ഥാപനത്തെ പ്രശംസിച്ചു.
തലമുറകളെ സമഗ്രതയോടും ലക്ഷ്യബോധത്തോടും കൂടി ജീവിക്കാൻ പ്രചോദിപ്പിച്ച ഒരു മാർഗ്ഗനിർദ്ദേശ തത്വമായി, സ്ഥാപനത്തിന്റെ പ്രചോദനാത്മകമായ മുദ്രാവാക്യമായ പെർ മാറ്റെം പ്രോ പാട്രിയ (പിതൃഭൂമിക്കായി അമ്മയിലൂടെ) എന്ന മുദ്രാവാക്യത്തെ ശ്രീ സി പി രാധാകൃഷ്ണൻ എടുത്തുകാട്ടി. 75 വർഷങ്ങൾക്ക് മുമ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിന് സമ്പത്തിനേക്കാൾ ധൈര്യവും വിശ്വാസവും സമൂഹബോധവും ആവശ്യമായിരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അറിവിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും ഒരു ദീപസ്തംഭമായി ആ പാരമ്പര്യം ഉയർത്തിപ്പിടിച്ചതിന് ഫാത്തിമ മാതാ നാഷണൽ കോളേജിനെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തുടനീളം ലഹരി മുക്ത സമൂഹങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്റെ സ്വന്തം സംരംഭം പങ്കുവെച്ചുകൊണ്ട്, “ലഹരി വിരുദ്ധ” ജനകീയ പ്രസ്ഥാനത്തിന് ഉപരാഷ്ട്രപതി ശക്തമായ ആഹ്വാനം നടത്തി. ആഗോളതലത്തിൽ യുവാക്കൾ നേരിടുന്ന ഏറ്റവും ഗുരുതരമായ വെല്ലുവിളികളിൽ ഒന്നാണ് ലഹരിയുടെ വിപത്ത് എന്നും ഇത് വ്യക്തികൾക്കും സമൂഹങ്ങൾക്കും ഒരുപോലെ പരിഹരിക്കാനാകാത്ത നാശമുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നും മദ്യവും നിരസിക്കുന്നതിനായി ഒന്നിച്ച് കൈകോർക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോടും അധ്യാപകരോടും വിദ്യാർത്ഥികളോടും അഭ്യർത്ഥിച്ചു. ശാരീരികമായ ആരോഗ്യത്തിനും ധാർമ്മിക ശക്തിക്കും സാമൂഹിക ഐക്യത്തിനും ലഹരി വിരുദ്ധ ജീവിതശൈലി അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രചാരണത്തെ ജനങ്ങൾ നയിക്കുന്ന ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റാനുള്ള തന്റെ ദൃഢനിശ്ചയം അദ്ദേഹം പ്രകടിപ്പിച്ചു.
വിദ്യാഭ്യാസം ഒരു വ്യക്തിക്ക് സ്വന്തമാക്കാവുന്ന ഏറ്റവും വലിയ സമ്പത്താണെന്ന് തമിഴ് കവിയായ തിരുവള്ളുവറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. ഇന്ത്യയെ സ്വാശ്രയവും വികസിതവുമായ ഒരു ഭാവിയിലേക്ക് നയിക്കാൻ കഴിയുന്ന ശാസ്ത്രജ്ഞരെയും, നൂതനാശയ സ്രഷ്ടാക്കളേയും, ഭരണാധികാരികളെയും, ചിന്തകരെയും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അച്ചടക്കം വളർത്തിയെടുക്കാനും, കൃത്യമായ ദിനചര്യകൾ പിന്തുടരാനും, പഠനത്തോടുള്ള ആജീവനാന്ത പ്രതിബദ്ധത നിലനിർത്താനും അദ്ദേഹം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
സാമൂഹ്യ മാധ്യമങ്ങൾ ശ്രദ്ധാപൂർവ്വവും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്നും അതിന്റെ ദുരുപയോഗ സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണമെന്നും ഉപരാഷ്ട്രപതി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യയ്ക്ക് പരസ്പരം ബന്ധിപ്പിക്കാനും വിവരങ്ങൾ നൽകാനും വളരെയധികം ശക്തിയുണ്ടെങ്കിലും, അതിന്റെ അശ്രദ്ധമായ ഉപയോഗം തെറ്റിദ്ധരിപ്പിക്കാനും വിഭജിക്കാനും ശ്രദ്ധ തിരിക്കാനും കാരണമാകുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. സത്യം, കാരുണ്യം, ദേശീയ ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസത്തിലും സാക്ഷരതയിലും കേരളം നേടിയ ശ്രദ്ധേയമായ നേട്ടങ്ങളെ പ്രശംസിച്ച ശ്രീ സി.പി. രാധാകൃഷ്ണൻ, ഫാത്തിമ മാതാ നാഷണൽ കോളേജിന്റെ സ്ഥാപകരെപ്പോലുള്ള ദീർഘവീക്ഷണമുള്ളവരുടെ പരിശ്രമമാണ് ഇത് സാധ്യമാക്കിയതെന്ന് പറഞ്ഞു. ഫാത്തിമ മാതാ നാഷണൽ കോളേജ് ഒരു വികസിത ഭാരതത്തിൽ അതിന്റെ ശതാബ്ദി ആഘോഷിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു, കൂടാതെ സ്ഥാപനത്തിന്റെ ശതാബ്ദി ആഘോഷ വേളയിൽ ഒരു സന്ദർശകനായി വീണ്ടും സ്ഥാപനത്തിലേക്ക് വരാനുള്ള ആഗ്രഹവും അദ്ദേഹം അറിയിച്ചു.
പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ഏഴര പതിറ്റാണ്ടായി രാഷ്ട്രത്തിനുവേണ്ടി അർപ്പണബോധത്തോടെ സേവനം അനുഷ്ഠിക്കുന്ന കോളേജ് സമൂഹത്തെ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ അഭിനന്ദിച്ചു. സ്ഥാപനത്തെ ജ്ഞാനത്തിന്റെ ക്ഷേത്രവും മൂല്യങ്ങളുടെ വിളക്കുമാടവുമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അതിന്റെ തുടർച്ചയായ വളർച്ചയ്ക്കും ഇന്ത്യയുടെ വിദ്യാഭ്യാസപരവും ധാർമ്മികവുമായ പുരോഗതിക്ക് നൽകുന്ന സംഭാവനയ്ക്കും അദ്ദേഹം ആശംസകൾ നേർന്നു.
മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിക്ക് മൂന്നാറിൽ പ്രാദേശിക ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം വിവാദം
ഇടുക്കി.മുംബൈ സ്വദേശിനിയായ വിനോദസഞ്ചാരിക്ക് മൂന്നാറിൽ പ്രാദേശിക ടാക്സി ഡ്രൈവർമാരിൽ നിന്ന് നേരിട്ട ദുരനുഭവം.യുവതിയുടെ ദുരനുഭവം വിവരിച്ചുള്ള വീഡിയോ വ്യാപകമായ ചർച്ചകൾക്കിടവച്ചിരുന്നു.പോലീസിനെതിരെ ഗുരുതരാരോപണവുമായി ഊബർ ഡ്രൈവർ അസ്കർ രംഗത്തുണ്ട്.
വിനോദസഞ്ചാരിയുടെ ലഗേജുകൾ മറ്റൊരു ടാക്സിയിൽ കയറ്റാൻ പോലീസ് നിർദ്ദേശിച്ചുവെന്ന് ആരോപണം. സർവീസ് തടഞ്ഞ പ്രാദേശിക ടാക്സി ഡ്രൈവർമാർക്കൊപ്പമാണ് പോലീസ് നിന്നതെന്നും അസ്‌കർ. ഊബർ ടാക്സി തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായിരുന്നു. ഒരു മാസം മുൻപ് വിദേശികളുമായി പോയ യൂബർ സർവീസു പോലും പ്രാദേശിക ടാക്സി ഡ്രൈവേഴ്സ് തടഞ്ഞു
ട്രിപ്പുകൾ എടുക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ്.മൂന്നാറിൽ നിന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സിന് സർവീസുകൾ എടുക്കാൻ സാധിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ വിവരാവകാശ രേഖ ചൂണ്ടിക്കാട്ടി മൂന്നാറിലെ ടാക്സി ഡ്രൈവേഴ്സ്.കൃത്യവിലോപം നടത്തിയ മൂന്നാറിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
മദ്യപാനത്തിനിടെ കൊലപാതക ശ്രമം,അറസ്റ്റ്
കൊച്ചി. മദ്യപാനത്തിനിടെ കൊലപാതക ശ്രമം. മദ്യപാനത്തിനിടയിൽ സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചയാളെ സ്പാനറിന് തലക്കടിച്ചു. മൂവാറ്റുപുഴ സ്വദേശി ബാദുഷയെ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതക ശ്രമത്തിന് കാരണം. മലപ്പുറം സ്വദേശിയായ രാകേഷിനെയാണ് മുഹമ്മദ് ബഷീർ ആക്രമിച്ചത്
പേരാമ്പ്ര സംഘർഷം, ഷാഫിക്ക് പറമ്പിൽ എംപിക്ക് മർദനമേറ്റ സംഭവത്തില്‍ ലോക്സഭാ സ്പീക്കറുടെ ഇടപെടൽ
ന്യൂഡെല്‍ഹി. പേരാമ്പ്ര സംഘർഷം, ഷാഫിക്ക് പറമ്പിൽ എം.പി.ക്ക്. മർദനമേറ്റ സംഭവം. ലോക്സഭാ സ്പീക്കറുടെ ഇടപെടൽ. ലോക്സഭാ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി.നൽകിയ പരാതിയിലാണ് ഇടപെടൽ. പരാതി പ്രിവിലേജ് കമ്മിറ്റി ഫയലിൽ സ്വീകരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ചീഫ് സെക്രട്ടറിയും , സംസ്ഥാന പോലീസ് മേധാവിയും റിപ്പോർട്ട് സ്പീക്കർക്ക് നൽകണം
റാപ്പർ വേടന് വീണ്ടും ആശ്വാസം
കൊച്ചി.തൃക്കാക്കര പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗകേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈകോടതി ഇളവ് അനുവദിച്ചു.
രാജ്യം വിട്ടുപോകരുതെന്ന മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.
വിദേശത്ത് സംഗീതപരിപാടി അവതരിപ്പിക്കുന്നതിനായാണ് ജാമ്യവ്യവസ്ഥയിൽ ഇളവ്. സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമം കേസിലും സമാനമായി ഇളവ് അനുവദിച്ചിരുന്നു
കരൂർ ദുരന്തം: ടിവികെ ആസ്ഥാനത്ത് സന്ദർശനം നടത്തി സിബിഐ
കരൂർ ദുരന്തത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ചെന്നൈയിലെ ടിവികെ ആസ്ഥാനത്ത് സന്ദർശനം നടത്തി സിബിഐ. കേസിന്റെ വിശദാംശങ്ങളും സിസിടിവി ദൃശ്യങ്ങളും തേടിയാണ് സിബിഐ ഉദ്യോഗസ്ഥർ എത്തിയത്.
സിബിഐ ഉദ്യോഗസ്ഥർ ചെന്നൈ പനയൂരിലുള്ള ടിവികെയുടെ ആസ്ഥാനത്ത് സന്ദർശനം നടത്തിയതായി പാർട്ടി ജോയിൻ്റ് ജനറൽ സെക്രട്ടറി സിടിആർ നിർമൽ കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ, പരിപാടിയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങളാണ് സിബിഐ പ്രധാനമായും ആവശ്യപ്പെട്ടത്.
മദ്രാസ് ഹൈക്കോടതി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഈ വിവരങ്ങൾ നേരത്തെ കൈമാറിയിരുന്നെന്നും, എന്നാൽ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിലവിൽ കേസ് സിബിഐ ഏറ്റെടുത്ത സാഹചര്യത്തിലാണ് വിവരങ്ങൾ വീണ്ടും കൈമാറുന്നതെന്നും നിർമൽ കുമാർ വ്യക്തമാക്കി.
സിബിഐയുടെ സമൻസിൽ ആരും നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലെന്നും, ആവശ്യപ്പെട്ട വിവരങ്ങൾ നാല് ദിവസത്തിനകം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്രാസ് ഹൈക്കോടതി ഉത്തരവിട്ട പ്രത്യേക അന്വേഷണത്തിന് സുപ്രീം കോടതി സ്റ്റേ നൽകുകയും തുടർന്ന് കേസ് സിബിഐക്ക് കൈമാറാൻ ഉത്തരവിടുകയുമായിരുന്നു.
ഇതോടെയാണ് കേസിൻ്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന വിജയ്‌യുടെ റാലിക്കിടെയാണ് തിക്കും തിരക്കും ഉണ്ടായതിനെ തുടർന്ന് വൻ ദുരന്തം സംഭവിച്ചത്.
സംസ്ഥാനമാകെ അരലക്ഷം കാലികളെ ഇന്‍ഷ്വര്‍ ചെയ്യും: മന്ത്രി ജെ ചിഞ്ചുറാണി
സംസ്ഥാനത്ത് ഈ വര്‍ഷം തന്നെ 50,000 കാലികളെ ഇന്‍ഷ്വര്‍ ചെയ്ത് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും കുലശേഖരപുരം മൃഗാശുപത്രിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ധനവിഹിതമായി 22.83 കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. അപകടങ്ങളില്‍ പെടുന്ന കര്‍ഷകര്‍ക്ക് ചികിത്സാ ധനസഹായമായി അഞ്ച് ലക്ഷം രൂപ വരെ പുതിയ പദ്ധതിയിലൂടെ ലഭ്യമാക്കും. ആകസ്മിക നഷ്ടങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പദ്ധതി മുഖേന കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
50 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കുലശേഖരപുരം മൃഗാശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനി ഡെപ്യൂട്ടി മാനേജര്‍ നിജ വിജയകുമാര്‍, ഇന്‍ഷ്വറന്‍സ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ എന്നിവര്‍ ധാരണപത്രം ഏറ്റുവാങ്ങി.
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. നാസര്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നിസാം, ജില്ലാ പഞ്ചായത്തംഗം വസന്ത രമേശ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എം.സി. റെജില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ് അബ്ദുള്‍ സലിം, സാവിത്രി പി. കെ, രജിത രമേശ്, അനിത എസ്, കെ മുരളീധരന്‍, എസ് സുജിത്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.ഷൈന്‍കുമാര്‍, ഡോ. എസ്. ഗിരിധര്‍, വെറ്ററിനറി സര്‍ജന്‍ ഡോ .സൂര്യ, ഡോ.ടി. അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
കൊല്ലം കോര്‍പറേഷന്റെ മിനി ഐടി പാര്‍ക്ക് നാടിന് സമര്‍പ്പിച്ചു
കൊല്ലം കോര്‍പ്പറേഷന്‍ ആണ്ടാമുക്കം കെ.എം.സി മാളില്‍ ഒരുക്കിയ മിനി ഐ ടി പാര്‍ക്ക് എം.മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാലുനിലകളിലായുള്ള മാളിന്റെ രണ്ടാം നിലയില്‍ 4100 ചതുരശ്രയടിയിലാണ് മിനി ഐ.ടി പാര്‍ക്ക് പ്രവര്‍ത്തിക്കുക. മാളിന് സമീപത്തായി മൂന്നര ഏക്കറില്‍ രണ്ടര ലക്ഷം ചതുരശ്രയടിയില്‍ നിര്‍മിക്കാന്‍ പോകുന്ന ഐ.ടി പാര്‍ക്കിന്റെ വിശദപദ്ധതി റിപ്പോര്‍ട്ട് പൂര്‍ത്തിയായി ടെന്‍ഡര്‍ നടപടികളിലേക്ക് നീങ്ങുകയാണ്. ഐ.ടി പാര്‍ക്ക് വരുന്നതോടുകൂടി 25000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും.
മേയര്‍ ഹണി അധ്യക്ഷയായി. സൂപ്രണ്ടിങ് എഞ്ചിനീയര്‍ ജെ.ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, യു.പവിത്ര, എം.സജീവ്, സജീവ് സോമന്‍, സുജാ കൃഷ്ണന്‍, എ.കെ സവാദ്, എസ്.സവിതാ ദേവി, കിറ്റ്ഫ്രാ മാനേജിങ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു, കോര്‍പറേഷന്‍ സെക്രട്ടറി എസ്.എസ് സജി, മുന്‍ മേയര്‍ പ്രസന്ന ഏണസ്റ്റ്, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






























